Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസ സമാധാന പദ്ധതി; ആദ്യ ഘട്ടം ഹമാസും ഇസ്രായേലും അംഗീകരിച്ചെന്ന് ട്രംപ്, ബന്ദികളെ വിട്ടയക്കും

ന്യൂയോർക്ക്: ഗാസയിലെ പോരാട്ടം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് വർഷത്തോളമായി തുടരുന്ന യുദ്ധത്തിനാണ് താൽകാലിക വിരാമം ആയിരിക്കുന്നത്.

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യ ഘട്ട കരാറിന് ഇസ്രായേലും ഹമാസും അന്തിമരൂപം നൽകിയതോടെയാണ് ഇത്. ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക എന്നിവയാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥകൾ. ഇത് രണ്ടു വർഷം നീണ്ട സംഘർഷത്തിന് അറുതി വരുത്തുന്നതിന് പുറമേ ഗാസയിലേക്ക് വേഗത്തിൽ മാനുഷിക സഹായം എത്തിക്കുന്നതിനും വഴിയൊരുക്കും.

trumpgazaplan

'ഇതിനർത്ഥം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും, ശക്തവും, ഈടുനിൽക്കുന്നതും, ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രായേൽ അവരുടെ സൈനികരെ ഒരു യോജിച്ച രേഖയിലേക്ക് പിൻവലിക്കുമെന്നും ആണ്' ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാ കക്ഷികളെയും നീതിപൂർവ്വം പരിഗണിക്കുമെന്നും ട്രംപ് അറിയിച്ചു.

കരാറിന്റെ ആദ്യഘട്ടത്തിൽ, ഹമാസ് കൈവശമുള്ള എല്ലാ ഇസ്രായേൽ ബന്ദികളെയും മോചിപ്പിക്കാൻ ധാരണയായി. ഈ വാരാന്ത്യം തന്നെ കുറഞ്ഞത് 20 ബന്ദികളെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 48 പേർക്ക് മോചനം ലഭിക്കുമെന്നും സൂചനയുണ്ട്. ഖത്തർ, ഈജിപ്‌ത്‌, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചത്.

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ സൈന്യം ഗസയിൽ നിന്ന് പരസ്‌പരം അംഗീകരിച്ച അതിർത്തിയിലേക്ക് പിന്മാറും. ഇത് ദീർഘകാല വെടിനിർത്തലിനും തുടർന്നുള്ള ചർച്ചകൾക്കും ഒരു മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 2000 പലസ്‌തീൻ തടവുകാരെയും കുറ്റവാളികളെയും ഇസ്രായേൽ വിട്ടയക്കാനും സാധ്യതയുണ്ട്.

ഈ കരാറിന്റെ ഭാഗമായി ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനും ധാരണയായിട്ടുണ്ട്. ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം 72 മണിക്കൂറിനുള്ളിൽ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ബന്ദി മോചനം ഈ വാരാന്ത്യം തന്നെ ആരംഭിക്കുമെന്നും സൂചനയുണ്ട്.

ഖത്തർ, ഈജിപ്‌ത്‌, തുർക്കി എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഈ കരാർ യാഥാർത്ഥ്യമായത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചുകൊണ്ട്, തന്റെ 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇരുവിഭാഗവും അംഗീകാരം നൽകിയതായി അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ബന്ദി മോചനത്തെ ചരിത്രപരമായ നേട്ടം എന്നാണ് വിശേഷിപ്പിച്ചത്.

മധ്യസ്ഥരുടെ പങ്ക് ഹമാസും അംഗീകരിക്കുകയും കരാർ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇത്രയൊക്കെ ആണെങ്കിലും ഗാസയുടെ ഭാവി ഭരണവും ഹമാസിന്റെ നിരായുധീകരണവും ഉൾപ്പെടെയുള്ള ചില വിഷയങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഇവ തുടർന്നുള്ള ചർച്ചകളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ കക്ഷികൾക്കും നീതിയുറപ്പാക്കുകയും സ്ഥിരമായ സമാധാനം പിന്തുടരുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പ്രസിഡന്റ് ട്രംപ് മേഖല ഉടൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായും അറിയിച്ചു. മധ്യേഷ്യൻ സമാധാന പ്രക്രിയയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ നീക്കത്തെ കാണുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+