നമ്മുടെ കണ്മുന്നിൽ വംശഹത്യ നടക്കുന്നുവെന്ന് ഗ്രേറ്റ തുൻബർഗ്; ദേഷ്യക്കാരിയെന്ന് പരിഹസിച്ച് ട്രംപ്
ഏഥൻസ്: ഗാസയിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചതിന് ഇസ്രായേൽ കസ്‌റ്റഡിയിലെടുക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്‌ത പ്രമുഖ ആക്റ്റിവിസ്‌റ്റ് ഗ്രേറ്റ തുൻബെർഗ് ഗ്രീസിൽ എത്തി. ഇതിന് പിന്നാലെ അവർ ഇസ്രായേലിനെ വിമർശിക്കുകയും പാലസ്‌തീനികളുടെ വംശഹത്യ തടയാൻ ലോകത്തോട് ആവശ്യപ്പെടുകയും ചെയ്‌തു രംഗത്ത് വന്നു. ഗാസയിലേക്ക് പോവുകയായിരുന്ന കപ്പൽ തടയുകയും തുടർന്ന് ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ 171 ആക്റ്റിവിസ്‌റ്റുകളെ ഇസ്രായേൽ നാടുകടത്തിയിരുന്നു.
ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പലസ്‌തീൻ അനുകൂലികളുടെ ആർപ്പുവിളികൾ നിറഞ്ഞ ജനക്കൂട്ടം സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയെയും മറ്റ് നൂറുകണക്കിന് പേരെയും സ്വീകരിച്ചു. ജനക്കൂട്ടത്തോട് സംസാരിച്ച ഗ്രേറ്റ തുൻബർഗ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ഇസ്രായേലിന്റെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കടൽ ഉപരോധം തകർക്കാനുള്ള എക്കാലത്തെയും വലിയ ശ്രമം എന്ന് വിശേഷിപ്പിച്ചു.

'നമ്മുടെ കൺമുന്നിൽ ഒരു വംശഹത്യ നടക്കുന്നു. നമ്മുടെ എല്ലാ ഫോണുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു വംശഹത്യ. അന്താരാഷ്ട്ര നിയമപ്രകാരം, വംശഹത്യ സംഭവിക്കുന്നത് തടയാനും ഇല്ലാതാക്കാനും നടപടിയെടുക്കാൻ രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ട്. അതായത്, പങ്കാളിത്തം അവസാനിപ്പിക്കുക, യഥാർത്ഥ സമ്മർദ്ദം ചെലുത്തുക, ആയുധ കൈമാറ്റം അവസാനിപ്പിക്കുക. നമ്മൾ അത് കാണുന്നില്ല. നമ്മുടെ സർക്കാരുകളിൽ നിന്ന് ഏറ്റവും കുറഞ്ഞ കാര്യങ്ങൾ പോലും നമുക്ക് കാണാൻ കഴിയുന്നില്ല' അവർ പറഞ്ഞു.
'നമ്മുടെ സർക്കാരുകൾ അവരുടെ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ മുന്നോട്ട് വരിക എന്നതാണ്. ഇസ്രയേലിന്റെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കടൽ ഉപരോധം തകർക്കാനുള്ള എക്കാലത്തെയും വലിയ ശ്രമമായിരുന്നു ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല. ആഗോളതലത്തിൽ, അന്താരാഷ്ട്രതലത്തിൽ ഐക്യദാർഢ്യത്തിന്റെ ഒരു കഥയായിരുന്നു അത്. എന്റെ നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവർ, വംശഹത്യയ്ക്കും മരണത്തിനും നാശത്തിനും ഇന്ധനം നൽകുന്നത് തുടരുന്നു' ഗ്രേറ്റ പറഞ്ഞു.
'തടവറയിലെ മോശം പെരുമാറ്റത്തെയും ദുരുപയോഗങ്ങളെയും കുറിച്ച് എനിക്ക് സംസാരിക്കാൻ കഴിയും, എന്നെ വിശ്വസിക്കൂ. പക്ഷേ കഥ അതല്ല. ഇവിടെ സംഭവിച്ചത്, വംശഹത്യയും കൂട്ടക്കൊലയും കൂടുതൽ വഷളാക്കുകയും വർധിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയിൽ, ഒരു മുഴുവൻ ജനതയെയും, ഒരു മുഴുവൻ രാഷ്ട്രത്തെയും നമ്മുടെ കൺമുന്നിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട്, ആളുകൾ പട്ടിണി കിടക്കുമ്പോൾ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേൽ വീണ്ടും അന്താരാഷ്ട്ര നിയമം ലംഘിച്ചു എന്നതാണ്' അവർ ചൂണ്ടിക്കാട്ടി.
അതിനിടെ ഫ്ലോട്ടില്ല തടഞ്ഞതിനെത്തുടർന്ന് ഇസ്രായേൽ കസ്‌റ്റഡിയിലെടുത്ത നിരവധി ആക്റ്റിവിസ്‌റ്റുകൾ ഇസ്രായേൽ അധികാരികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച്-പലസ്‌തീൻ അംഗമായ റിമ ഹസ്സൻ ഉൾപ്പെടെ നിരവധി പേരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്.
2.2 ദശലക്ഷം നിവാസികളിൽ ഭൂരിഭാഗവും പലായനം ചെയ്യപ്പെട്ടതും ഐക്യരാഷ്ട്രസഭ വ്യാപകമായ പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതുമായ ഗാസയിലെ നിലവിലെ സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനുമായി നിരവധി കപ്പലുകളിൽ ഗ്രേറ്റ തുൻബർഗ് അടക്കമുള്ള ആക്റ്റിവിസ്‌റ്റുകൾ ഗാസയിലെത്താൻ ശ്രമിച്ചിരുന്നു. അവരെ തടഞ്ഞ ഇസ്രായേൽ നാടുകടത്തുകയാണ് ചെയ്‌തത്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രേറ്റ തൻബർഗിനെ ദേഷ്യക്കാരിയും പ്രശ്‌നക്കാരിയും എന്നാണ് വിശേഷിപ്പിച്ചത്. അവൾ വെറുമൊരു പ്രശ്‌നകാരിയാണ്. അവൾക്ക് തന്റെ കോപം നിയന്ത്രിക്കുന്നതിൽ പ്രശ്‌നമുണ്ട്. അവൾ ഒരു ഡോക്‌ടറെ കാണണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ എപ്പോഴെങ്കിലും അവളെ കണ്ടാൽ അവൾ വളരെ ദേഷ്യക്കാരിയാണ്. അവൾ വളരെ ഭ്രാന്തയാണ്, നിങ്ങൾക്ക് തന്നെ മനസിലാവും; ട്രംപ് പരിഹസിച്ചു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications