റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ തോക്കുധാരികളുടെ ആക്രമണം; പുരോഹിതൻ അടക്കം 15 പേർ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പോലീസ് പോസ്‌റ്റിനും നേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ പോലീസുകാരും ഒരു പുരോഹിതനുമടക്കം 15 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും മേഖലാ ഗവർണർ അറിയിച്ചു. നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലാണ് ഞായറാഴ്‌ച സംഭവം നടന്നത്.
ഡാഗെസ്താനിലെ ഏറ്റവും വലിയ നഗരമായ മഖച്കലയിലും തീരദേശ നഗരമായ ഡെർബെൻ്റിലും ഒരേസമയം ആക്രമണങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടന്നത് ഭീകരാക്രമണം ആണെന്നായിരുന്നു ഗവർണർ സെർജി മെലിക്കോവ് ആരോപിച്ചത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും സാധാരണക്കാരാണ്.

പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ, 40 വർഷത്തിലേറെയായി ഡെർബെന്റിൽ ജോലി ചെയ്‌തിരുന്ന ഒരു ഓർത്തഡോക്‌സ് പുരോഹിതനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും, അവരുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണെന്നും ഗവർണർ സെർജി മെലിക്കോവ് പറയുകയുണ്ടായി, റഷ്യ-യുക്രൈൻ യുദ്ധത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ ഉൾപ്പെട്ട ആറ് ആക്രമണകാരികളെ നിർജീവമാക്കിയെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചാവേറുകൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തുമെന്നും വിദേശ ബന്ധം ഉൾപ്പെട പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി. റഷ്യയിലെ അന്വേഷണ സമിതി ഇതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല.
അക്രമികളിൽ സെൻട്രൽ ഡാഗെസ്താനിലെ സെർഗോകല ജില്ലയുടെ തലവന്റെ രണ്ട് ആൺമക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഡെർബെൻ്റിൽ, സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും തീയിട്ടതായാണ് ബന്ധപ്പെട്ട അധികാരികളെ ഉദ്ധരിച്ചു പുറത്തുവരുന്ന റിപ്പോർട്ട്.
മോസ്കോയ്ക്കടുത്തുള്ള ഒരു കൺസേർട്ട് ഹാളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ട് മൂന്ന് മാസത്തിന് ശേഷമാണ് പുതിയ സംഭവ വികാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഇടയിൽ റഷ്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. അതിന്റെ നടുക്കം മാറും മുൻപാണ് അടുത്ത ആക്രമണം രാജ്യത്ത് നടക്കുന്നത്.
കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടര വർഷത്തോളം കഴിഞ്ഞിട്ടും ഇതുവരെ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇരുഭാഗത്ത് നിന്നും ആക്രമണങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴുണ്ടായ ഈ വെടിവെപ്പ് ഉൾപ്പെടെ ഇതുമായി ചേർത്ത് വായിക്കാനാകും റഷ്യയുടെ ശ്രമം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications