Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലുമായി സഹകരിച്ച രണ്ട് പേരടക്കം അഞ്ച് പലസ്തീനികളെ വധശിക്ഷക്ക് വിധേയമാക്കി ഹമാസ്

ഗാസ: അഞ്ച് പലസ്തീനികളെ വധശിക്ഷക്ക് വിധേയമാക്കിയതായി ഹമാസ്. ഇതില്‍ രണ്ട് പേരെ ഇസ്രായേലുമായി സഹകരിച്ചതിനാണ് ശിക്ഷിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗാസയില്‍ നടപ്പാക്കിയ ആദ്യ വധശിക്ഷയാണ് ഇത്. ഞായറാഴ്ച രാവിലെ ആയിരുന്നു വധശിക്ഷ നടപ്പാക്കിയത് എന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലുമായി സഹകരിച്ചതിന് ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ക്കും ക്രിമിനല്‍ കേസുകളില്‍ പെട്ട് മറ്റ് മൂന്ന് പേര്‍ക്കുമെതിരെ വധശിക്ഷ നടപ്പാക്കി. പ്രതികള്‍ക്ക് 'സ്വയം പ്രതിരോധിക്കാനുള്ള മുഴുവന്‍ അവകാശങ്ങളും' മുമ്പ് നല്‍കിയിട്ടുണ്ടായിരുന്നു എന്നു ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ ആഭ്യന്തര മന്ത്രാലയം വധിക്കപ്പെട്ട അഞ്ച് ഫലസ്തീനികളുടെ ആദ്യാക്ഷരങ്ങളും ജനന വര്‍ഷങ്ങളും നല്‍കിയെങ്കിലും അവരുടെ മുഴുവന്‍ പേരുകളും നല്‍കിയിട്ടില്ല.

1

ഇസ്രായേലുമായി സഹകരിച്ചതിന് വധിക്കപ്പെട്ട രണ്ടുപേരും 1978 ലും 1968 ലും ജനിച്ച രണ്ട് പേരാണ്. ഇവരില്‍ മൂത്തയാള്‍ ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ താമസിക്കുന്നയാളായിരുന്നു. 1991-ല്‍ ഇസ്രയേലിന് പ്രതിരോധം, അവരുടെ താമസസ്ഥലം, റോക്കറ്റ് ലോഞ്ച്പാഡുകളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.

2

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

രണ്ടാമത്തെ ആള്‍ 2001-ല്‍ ഇസ്രായേലിന് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയതിനാണ് ശിക്ഷിക്കപ്പെട്ടത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് മൂന്ന് പേരും കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലുമായി സഹകരിച്ചതിന് സമീപ വര്‍ഷങ്ങളില്‍ ഹമാസ് നിരവധി ആളുകളെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

3

എന്നാല്‍ 2017 മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഞായറാഴ്ച വധശിക്ഷ നടപ്പാക്കിയത്. ഹമാസ് സൈനിക നേതാവിനെ വധിച്ചതിന് മൂന്ന് പലസ്തീനികളെ (അഷ്റഫ് അബു ലീല, ഹിഷാം അല്‍-അലൂല്‍, അബ്ദല്ല അല്‍-നഷര്‍) എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്. ഹമാസ് നിയമപുസ്തകങ്ങളില്‍ വധശിക്ഷ നിലനിര്‍ത്തുമ്പോള്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ഉദ്യോഗസ്ഥര്‍ സമീപ വര്‍ഷങ്ങളില്‍ ഒന്നും നടപ്പാക്കിയിട്ടില്ല.

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

4

മാത്രമല്ല വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയില്‍ ഇരിക്കുന്ന പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, വധശിക്ഷയെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. അബ്ബാസിന്റെ ഫതഹ് പ്രസ്ഥാനവും ഹമാസും തമ്മില്‍ 2007 ല്‍ പോരാട്ടം ആരംഭിച്ചത് മുതലാണ് ഭിന്നിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+