നസ്രല്ലയുടെ പിന്‍ഗാമിയെ കാണാനില്ല; ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു, കൊലപ്പെട്ടോ?
ബെയ്റൂട്ട്: ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന് നസ്രല്ലയ്ക്ക് പകരക്കാരനെ ഇസ്രായേല്‍ ആക്രമണത്തില്‍ കാണാതായി. വെള്ളിയാഴ്ച്ച മുതല്‍ നസ്രുല്ലയുടെ പകരക്കാരനെ കാണാനില്ലെന്ന് ലെബനീസ് സുരക്ഷ വൃത്തങ്ങള്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. നേരത്തെ ഈ നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായത്.
ബെയ്റൂട്ടിലെ ദക്ഷിണ മേഖലയില്‍ ഇസ്രായേല്‍ അടുത്തിടെ കണ്ട ഏറ്റവും വലിയ ആക്രമണമാണ് നടത്തിയത്. വ്യാഴാഴ്ച്ചയായിരുന്നു ആക്രമണം. അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍ ഒളിച്ചിരുന്ന ഹാഷിം സഫീദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

സഫീദിനെതിരെയുള്ള ആക്രമണത്തില്‍ ഇതുവരെ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതേസമയം ദഹിയേഹിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് അടക്കം എത്തുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ലെബനീസ് സുരക്ഷാ സേന അറിയിച്ചിരുന്നു. സൈന്യം രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേല്‍ ലെഫ്. കേണല്‍ നദാവ് ശോഷാനി പറഞ്ഞു.
ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തെയാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹിസ്ബുല്ലയ്ക്കും ഇറാനും നസ്രല്ലയുടെ പകരക്കാരനെ നഷ്ടമായത് വലിയ തിരിച്ചടിയാണ്. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതിലൂടെ ഹിസ്ബുല്ലയ്ക്ക് കനത്ത നഷ്ടങ്ങളാണ് ഇതുവരെ നേരിട്ടത്.
അണ്ടര്‍ഗ്രൗണ്ടിലുള്ള ബങ്കറില്‍ സഫീദിനും ഹിസ്ബുല്ല നേതാക്കളും സുപ്രധാന യോഗം ചേര്‍ന്നപ്പോഴാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. നസ്രല്ല കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇത്. ആക്രമണത്തില്‍ ഗുരുതരമായി സഫീദിന് പരുക്കേറ്റിരുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സഫീദിന് മരിച്ചോ ജീവനോടെയുണ്ടോ എന്ന കാര്യം ഹിസ്ബുല്ലയോ ഇസ്രായേല്‍ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല.
യുഎസ് തീവ്രവാദിയായി വിശേഷിപ്പിക്കുന്ന ഹിസ്ബുല്ല നേതാവാണ് സഫീദിന്. ഹിസ്ബുല്ലയുടെ രാഷ്ട്രീയ-സൈനിക നീക്കങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. ഹസന് നസ്രല്ലയുടെ ബന്ധു കൂടിയാണ് സഫീദിന്.
ഇറാനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു സഫീദിന്. സംഘടനയിലെ നേതൃത്വ കൗണ്‍സിലുകളില്‍ നിര്‍ണായക റോള്‍ നസ്രല്ല സഫീദിന് നല്‍കിയിരുന്നു. ഹിസ്ബുല്ലയുടെ ശബ്ദമായി പൊതുമധ്യത്തിലുണ്ടായിരുന്നതാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പല ഘട്ടങ്ങളിലും ഹിസ്ബുല്ലയുടെ വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക നേതൃത്വത്തിലെ പല നേതാക്കളും ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുരെ കൊലപ്പെട്ടിട്ടുണ്ട്.
1.2 മില്യണ്‍ ആളുകള്‍ക്ക് ലെബനനില്‍ വീടുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നുവെന്നാണ് ലെബനീസ് അധികൃതര്‍ പറയുന്നത്. ശനിയാഴ്ച്ച പലസ്തീന് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി പിന്നീട് ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications