പാകിസ്താനില്‍ കലാപം: പഞ്ചാബില്‍ ആയിരത്തോളം പേര് അറസ്റ്റില്‍, നിരവധി പേര്‍ക്ക് പരിക്ക്
ലഹോര്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ശക്തമായ നടപടി. ആയിരത്തോളം പേരെ പാകിസ്താന് പഞ്ചാബില്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ പ്രവിശ്യയാണിത്. 945 ആളുകളെ നിയമം ലംഘിച്ചതിന് അറസ്റ്റിലായത്. ഇവര്‍ അക്രമികളാണെന്നും പോലീസ് പറഞ്ഞു.
അതേസമയം 130ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥരും, മറ്റ് ജീവനക്കാരുമെല്ലാം ഇതില്‍ വരും. പഞ്ചാബ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നേരത്തെ പാക് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നില പൂര്‍വ സ്ഥിതിയിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പിനായി പാകിസ്താനിലെത്തിയ ഇന്ത്യന്‍ അത്ലറ്റുകളോട് ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആവശ്യപ്പെട്ടിരിക്കുകയാണ്. ലഹോറിലാണ് ഇവരുള്ളത്. ഏകദേശം ഇരുപത് താരങ്ങളാണ് സംഘത്തിലുള്ളത്. ഇതിനിടെ നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ കോടതിയില്‍ ഇമ്രാന് ഖാനെ ഇന്ന് ഹാജരാക്കി.
പലയിടത്തും ഇന്ന് ഇമ്രാന് ഖാനെ പിന്തുണയ്ക്കുന്ന പിടിഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി, സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് ഇരച്ചുകയറിയിരുന്നു. പിടിഐ ജനറല്‍ സെക്രട്ടറി ആസാദ് ഉമറും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമാബാദ് പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം ഇമ്രാന് ഖാന്റെ അറസ്റ്റില്‍ സൈന്യം ഇടപെട്ടില്ലെന്നാണ് പാകിസ്താന് സര്‍ക്കാര്‍ പറയുന്നത്. എന്എബിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവര്‍ സൈന്യവുമായി ബന്ധപ്പെട്ടുള്ളവരല്ല. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് അദ്ദേഹം അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം നിരവധി ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഉഫ് ലഖ്നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
നേരത്തെ പിടിഐ നേതാവ് ഫവാദ് ചൗധരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഈ നടപടി. ഇമ്രാന് ഖാന് ഗ്രാഫ്റ്റ് കേസില്‍ കുറ്റക്കാരനാണെന്നും, രാജ്യത്ത് അരാജകത്വം അഴിച്ചുവിടുകയാണ് അദ്ദേഹമെന്നും പാകിസ്താന് സര്‍ക്കാര്‍ ആരോപിച്ചു.
പോലീസ് ഗസ്റ്റ് ഹൗസിലാണ് ഇമ്രാന് ഖാന് ഇപ്പോഴുള്ളത്. ഇതൊരു കോടതി മുറിയായിട്ട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം പാകിസ്താന് സൈന്യവും ഇമ്രാന് ഖാനും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിന് കൂടിയാണ് രാജ്യത്ത് വഴിയൊരുങ്ങിയിരിക്കുന്നത്.
അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇമ്രാന് ഖാനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കാന്‍ സാധിക്കും. പാക് സര്‍ക്കാരിന്റെ ലക്ഷ്യവും അത് തന്നെയാണ്. അതേസമയം രണ്ട് പേര് വലിയ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അഴിമതിയും, രാജ്യദ്രോഹവും വരെയുള്ള കേസുകളാണ് ഇമ്രാന് ഖാനെതിരെയുള്ളത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications