Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ എണ്ണയോട് മുഖം തിരിച്ച് ഇന്ത്യ; യുഎസ് തീരുവ മാത്രമാണോ കാരണം? പിന്നിൽ വേറെയും വിഷയങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച് ഇന്ത്യ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്റ്റംബറിൽ റഷ്യയുടെ എണ്ണ വിഹിതം ഇന്ത്യയിലേക്ക് 41 ശതമാനം ആയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് 31 ശതമാനം ആയി കുറഞ്ഞു. അമേരിക്ക ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഉൾപ്പെടെ ഇതിന്റെ കാരണമായി വിലയിരുത്തപ്പടുന്നു.

മുൻപ് പല സന്ദർഭങ്ങളിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ പ്രസ്‌താവനകൾ നടത്തിയിരുന്നു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ അത് മറിച്ചു വിൽക്കുന്നത് യുക്രെയ്ൻ യുദ്ധം തുടരാൻ പുടിനെ സഹായിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് പലപ്പോഴായി ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

russianoil

എന്നാൽ നിലവിലെ സവിശേഷ സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുന്നതിന്റെ ഏക കാരണം യുഎസിന്റെ തീരുവ മാത്രമല്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ചു കൊണ്ടാണ് ഇന്ത്യയും നയം മാറ്റുന്നത്.

2022 ഏപ്രിൽ മുതൽ 2025 ജൂൺ വരെ റഷ്യയിൽ നിന്ന് പ്രതിദിനം ഏകദേശം 1.7 മുതൽ 1.9 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നത്‌. ഇത് ഇന്ത്യക്ക് 17 ബില്യൺ ഡോളർ ലാഭമുണ്ടാക്കി എന്നാണ് കരുതപ്പെടുന്നത്. ഈ നീക്കം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ഉത്പാദനച്ചെലവിൽ വലിയ നേട്ടങ്ങൾ നൽകി. എന്നാൽ റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഓഗസ്‌റ്റിൽ ട്രംപ് 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യക്ക് വെല്ലുവിളിയായി.

റഷ്യയെ തഴയാൻ വേറെയുമുണ്ട് കാരണങ്ങൾ

കഴിഞ്ഞ നവംബറിൽ റഷ്യയിലെ രണ്ട് വലിയ എണ്ണക്കമ്പനികളായ 'റോസ്നെഫ്റ്റിനും' 'ലൂക്കോയിലിനും' അമേരിക്ക കർശന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ കമ്പനികളായിരുന്നു റഷ്യയുടെ 60 ശതമാനം എണ്ണയും ഇന്ത്യക്ക് നൽകിയിരുന്നത്. ഇത് ഇന്ത്യക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ ദുഷ്‌കരമാക്കി.

യുക്രെയ്ൻ യുദ്ധത്തിനുശേഷം, റഷ്യ ഒരു ബാരലിന് 20 മുതൽ 25 ഡോളർ വരെ കിഴിവിലാണ് ക്രൂഡ് ഓയിൽ വിറ്റിരുന്നത്. അന്ന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 130 ഡോളറായിരുന്നു എണ്ണവില. അതുകൊണ്ട്, ഈ വില ഇന്ത്യക്ക് താങ്ങാനാവുന്നതായിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരലിന് ഏകദേശം 63 ഡോളറാണ് വില. ഇതോടെ റഷ്യയു അവരുടെ കിഴിവ് ഒരു ബാരലിന് 1.5 മുതൽ 2 ഡോളറായി കുറച്ചു.

മറ്റ് കാരണങ്ങളും ഇന്ത്യയെ റഷ്യൻ എണ്ണയിൽ നിന്ന് അകറ്റി. അമേരിക്കയെ കൂടാതെ യൂറോപ്യൻ യൂണിയനും പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് പ്രകാരം, 2026 ജനുവരി 21-നുശേഷം ഇന്ത്യ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് റഷ്യൻ ക്രൂഡ് ഓയിലിൽ നിന്ന് നിർമ്മിച്ച ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങില്ല. ഇതോടെ ഇന്ത്യയുടെ വലിയൊരു വിപണി ഇല്ലാതായി.

പിന്നാലെ രൂപയുടെ കാര്യത്തിലും റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഓയിൽ വാങ്ങിയിട്ടുണ്ടെങ്കിലും, റഷ്യയിലേക്ക് ഇന്ത്യയുടെ കയറ്റുമതി വളരെ കുറവായിരുന്നു. ഈ വ്യാപാര അസന്തുലിതാവസ്ഥ കാരണം വലിയ അളവിൽ ഇന്ത്യൻ രൂപ റഷ്യയിൽ കെട്ടിക്കിടക്കുന്നുണ്ട്. അതും ഇപ്പോഴത്തെ ഇറക്കുമതി കുറവിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+