Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയും വിവിധ മന്ത്രാലയങ്ങളുടെ ദൗത്യസംഘവും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 18 കപ്പലുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ട്. യുഎസ്.-ഇറാൻ യുദ്ധത്തെത്തുടർന്നുള്ള പ്രതിസന്ധി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെ ബാധിക്കുകയും ഇന്ത്യൻ തുറമുഖങ്ങളിൽ ഒരു ലക്ഷത്തിലധികം ടിഇയു ചരക്കുകൾ കെട്ടിക്കിടക്കുകയും ചെയ്‌ത സാഹചര്യത്തിലാണിത്.

മേഖലയിൽ നിന്ന് ഒഴിപ്പിക്കാനുള്ള കപ്പലുകളിൽ നാല് എൽപിജി, മൂന്ന് എൽഎൻജി കാരിയറുകളും പതിനൊന്ന് ക്രൂഡ് ഓയിൽ ടാങ്കറുകളുമുണ്ട്. ഇവയിൽ അഞ്ചെണ്ണം ഇന്ത്യൻ പതാകയ്ക്ക് കീഴിലുള്ളവയും ബാക്കിയുള്ളവ ഇന്ത്യൻ കമ്പനികൾ പാട്ടത്തിനെടുത്തവയുമാണ്. നിലവിൽ, ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് 15 ഇന്ത്യൻ കപ്പലുകളാണുള്ളത്.

indian navy

ഒമാൻ ഉൾക്കടലിലും ഏദൻ ഉൾക്കടലിലും മൂന്നെണ്ണം വീതവും, ചെങ്കടലിൽ രണ്ടെണ്ണവും കുടുങ്ങിക്കിടക്കുന്നു. ഇവയ്ക്ക് തുറമുഖങ്ങളിൽ അടിയന്തര പ്രവേശനം നൽകാൻ നിർദ്ദേശവും ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 'ഗ്രീൻ ആശ' എന്ന എൽപിജി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് മുംബൈയിലെ ജെഎൻപിടി തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. ഇത് നിലവിലെ ചരക്ക് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

തുറമുഖങ്ങളിൽ ഏകദേശം 106,890 ടിഇയു കണ്ടെയ്‌നറുകളും കേടായിപ്പോകുന്ന വൻ ചരക്കുകളും കെട്ടിക്കിടക്കുന്നത് ഗൾഫ് മേഖലയിലേക്കുള്ള ചരക്കുനീക്കം തടസപ്പെടുത്തി. ഷിപ്പിംഗ് കമ്പനികൾക്ക് ഡോക്കിംഗ് ഫീസ് ഇളവുകൾ നൽകി പിഴയും നിരക്കുകളും കുറയ്ക്കണമെന്ന് പോർട്ട് മാനേജർമാർ അഭ്യർത്ഥിച്ചു.

കപ്പലുകൾക്കൊപ്പം പേർഷ്യൻ ഗൾഫ് മേഖലയിൽ ഏകദേശം 20,000 ഇന്ത്യൻ നാവികരും കുടുങ്ങി കിടക്കുകയാണ്. 475 പേർ ഇന്ത്യൻ പതാകയുള്ള കപ്പലുകളിലാണ് ജോലി ചെയ്യുന്നത്. 1754 നാവികരെ സർക്കാർ ഇതിനകം ഒഴിപ്പിച്ചു; ബാക്കിയുള്ളവരെയും നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ് എന്നതാണ് പ്രധാന കാര്യം.

ഒഴിപ്പിക്കൽ ഇടനാഴികൾ സ്ഥാപിക്കാനും വെടിനിർത്തൽ കരാർ ഉപയോഗിച്ച് തടസപ്പെട്ട കപ്പൽ പാതകൾ സാധാരണ നിലയിലാക്കാനും കപ്പലുടമ രാജ്യങ്ങളോടും തീരദേശ രാജ്യങ്ങളോടും ഐഎംഒ (അന്താരാഷ്ട്ര സമുദ്ര സംഘടന) ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോഴും സ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

മേഖലയിലെ വാണിജ്യ കപ്പലുകളുമായി അടുത്ത ഏകോപനം ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന സജീവമായ നീക്കങ്ങൾ ആരംഭിച്ചു. പേർഷ്യൻ ഗൾഫിന്റെ സമീപ പ്രദേശങ്ങളിൽ കുറഞ്ഞത് ആറ് ഇന്ത്യൻ നാവികസേനാ കപ്പലുകൾ നിലവിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഈ കപ്പലുകൾ, വ്യാപാര കപ്പലുകൾക്ക് ആവശ്യമായ ആശയവിനിമയ സഹായം, നിരീക്ഷണം, സുരക്ഷിതമായ യാത്ര സംബന്ധിച്ച നിർദ്ദേശങ്ങൾ തുടങ്ങിയവ നൽകി സഹായം ഉറപ്പാക്കുന്നു.

ലോകത്തിലെ എണ്ണവ്യാപാരത്തിലെ സുപ്രധാന കണ്ണിയായ ഹോർമുസ് കടലിടുക്ക്, ആഗോള സമുദ്ര എണ്ണവ്യാപാരത്തിന്റെ 25 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായൊരു ഊർജ്ജ പാതയാണ്. ഈ ജലപാതയിൽ ഉണ്ടാകുന്ന ഏതുതരം തടസ്സങ്ങളും ആഗോള ഊർജ്ജ ഒഴുക്കിനെയും കപ്പൽ ഇൻഷുറൻസിനെയും ചരക്ക് നീക്കത്തെയും ഉടനടി പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അതാണ് യുദ്ധം കൊണ്ടുണ്ടായ പ്രധാന പ്രശ്‌നം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+