ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്
ന്യൂയോർക്ക്: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചതായും, കഴിഞ്ഞ മൂന്നാഴ്‌ചത്തെ സംഘർഷം അമേരിക്ക വിജയകരമായി അവസാനിപ്പിച്ചുവെന്നുമുള്ള അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ ചർച്ചകളിലും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട എണ്ണ-പ്രകൃതിവാതക വിഷയങ്ങളിലും പെന്റഗൺ ആവശ്യമായ പിന്തുണ നൽകിയതായി ട്രംപ് സൂചിപ്പിക്കുകയുണ്ടായി.
ഓവൽ ഓഫീസിൽ വെച്ച് സംസാരിക്കവെ ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയുടെ സൂചന നൽകുന്നുണ്ട്. ജെഡി വാൻസ്, മാർക്കോ റൂബിയോ, സ്‌റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ തുടങ്ങിയ ഉന്നത യുഎസ് ഉദ്യോഗസ്ഥരാണ് ഈ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നത്. മേഖലയിൽ സ്ഥിരത ഉറപ്പാക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

ഇറാന്റെ ഭരണ നേതൃത്വത്തിൽ ഒരു മാറ്റം സംഭവിച്ചതായും ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. നിലവിലെ നേതാക്കൾ മുൻപ് സംഘർഷങ്ങൾക്ക് കാരണമായവരിൽ നിന്ന് വ്യത്യസ്‌തരാണെന്നും, ഇത് നയതന്ത്ര ബന്ധങ്ങളിൽ ഒരു പുതിയ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് "വലിയൊരു നേട്ടം" നൽകിയെന്നും കൂടുതൽ വെളുപ്പെടുത്താതെ ട്രംപ് അവകാശപ്പെട്ടു.
യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സോഷ്യൽ മീഡിയ പോസ്‌റ്റ് ട്രംപ് അംഗീകരിച്ചു. സംഘർഷത്തിന് സമഗ്രമായ ഒത്തുതീർപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഷെരീഫ് സന്നദ്ധനായിരുന്നു.
ഇറാനുമായുള്ള സംഘർഷം വിജയകരമായി അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഉറപ്പിച്ചുപറഞ്ഞു. ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയും മേഖലയിൽ അമേരിക്കയ്ക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു. അമേരിക്കൻ സൈന്യം ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും മിഡിൽ ഈസ്‌റ്റിനും ഇസ്രായേലിനും ഉണ്ടാകുമായിരുന്ന ആസന്നമായ ഭീഷണി ഒഴിവാക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പിന്തുണച്ചു. ഇറാൻ സൈന്യത്തെ അതിവേഗത്തിലും നിർണായകമായും തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈനിക വിന്യാസങ്ങളിലൊന്നായിരുന്നു ഈ ഓപ്പറേഷൻ എന്നും ഹെഗ്സെത്ത് വിശേഷിപ്പിച്ചു.
ട്രംപിന്റെ അവകാശവാദങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ, ഇത് യുഎസ്-ഇറാൻ ബന്ധങ്ങളിൽ ഒരു വലിയ വഴിത്തിരിവാകാം. ആണവായുധങ്ങൾ, പ്രാദേശിക സ്ഥിരത എന്നിവയിൽ ഒരു കരാർ പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇറാനുമായുള്ള സംഘർഷത്തിൽ സൈനിക വിജയങ്ങളെക്കുറിച്ചും നയതന്ത്രപരമായ പുരോഗതിയെക്കുറിച്ചുമുള്ള ട്രംപിന്റെ പ്രസ്‌താവനകൾ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications