Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനില്‍ സിഖ് വ്യവസായികളെ കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌കെപി

ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് സിഖ് വ്യവസായികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ അഫ്ഗാന്‍ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് വിലായ ഖൊറാസാന്‍. മേയ് 15 ഞായറാഴ്ചയായിരുന്നു രണ്ട് വ്യവസായികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. വടക്ക് - പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ അജ്ഞാതരായ തോക്കുധാരികളാണ് സിഖ് പുരുഷന്മാരെ വെടിവെച്ച് കൊന്നത്.

ബൈക്കിലെത്തിയ രണ്ട് അക്രമികളുടെ ആക്രമണത്തില്‍ സല്‍ജീത് സിംഗ് (42), രഞ്ജിത് സിംഗ് (38) എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ കൊലപാതകമാണിത്. അതേസമയം രണ്ട് സിഖ് വിഭാഗക്കാരുടെ കൊലപാതകത്തില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ISKP

'പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതില്‍ ഞങ്ങള്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാന്‍ സര്‍ക്കാരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദയനീയമായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വിഷയം ആത്മാര്‍ത്ഥമായി അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, സംഭവത്തെ കുറിച്ച് സംസാരിച്ച വിദേശകാര്യ വക്താവ് പറഞ്ഞു.

''പാകിസ്ഥാന്‍ സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും സുരക്ഷയും ക്ഷേമവും നോക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പെഷവാര്‍ കൊലപാതകത്തിന് പിന്നിലെ വസ്തുതകള്‍ കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് പറഞ്ഞു.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

കൊലയാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സംഭവത്തെ അപലപിച്ചു. പാകിസ്ഥാനില്‍ മറ്റൊരു സിഖുകാരുടെ കൊലപാതകം. പെഷവാറില്‍ 2 കടയുടമകളായ രണ്‍ജീത് സിംഗ്, സല്‍ജീത് സിംഗ് എന്നിവരെ വെടിവച്ചു കൊന്നു. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഞാന്‍ എപ്പോഴും പറയാറുണ്ട്, സിഖുകാര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്, അദ്ദേഹം പറഞ്ഞു.

അതിനിടെ, കുറ്റവാളികളെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. സംഭവം മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരെയുള്ള ഗൂഢാലോചനയാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+