Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്‌തും തുർക്കിയും

ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ പാകിസ്ഥാന്റെ പേരും ഇതിൽ ഉയർന്നുകേൾക്കുന്നുണ്ട്. ഈ ആഴ്‌ച തന്നെ ഇസ്ലാമാബാദിൽ ഒരു കൂടിക്കാഴ്‌ച നടന്നേക്കാമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനുമായുള്ള ഫലപ്രദമായ ചർച്ചകളെ തുടർന്ന് അവരുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഇരുപക്ഷത്തെയും ചർച്ചാമേശയിലെത്തിക്കാൻ പാകിസ്ഥാൻ, തുർക്കി, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

us iran

യുഎസ്, ഇറാൻ എന്നീ രാജ്യങ്ങളിലെ ഉന്നത വ്യക്തികൾ പങ്കെടുക്കുന്ന ഒരു കൂടിക്കാഴ്‌ച ഇസ്ലാമാബാദിൽ സംഘടിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ് എന്ന് ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യുഎസിനെ പ്രതിനിധീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ചർച്ചയിൽ പങ്കെടുത്തേക്കാം. മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയെന്നുമുള്ള ട്രംപിന്റെ വാക്കുകൾ ഇസ്രായേലിന് ഞെട്ടലുണ്ടാക്കി എന്നും വിവരമുണ്ട്.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ വാഗ്‌ദാനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്‌കിയാനുമായി ഫോണിൽ സംസാരിച്ചു. കഴിഞ്ഞ മാസം റമദാൻ, ഈദ് സമയങ്ങളിലടക്കം ഇരുവരും പലതവണ ബന്ധപ്പെട്ടിരുന്നു. സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷകളും അവർ പങ്കുവെച്ചു.

പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ഇറാൻ പ്രസിഡന്റുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഫിനാൻഷ്യൽ ടൈംസ് പറയുന്നതനുസരിച്ച്, അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ നയതന്ത്രപരമായ നീക്കങ്ങൾ സമീപ ദിവസങ്ങളിൽ ഊർജിതമായിട്ടുണ്ട്.

തുർക്കി, ഈജിപ്‌ത്‌, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വൈറ്റ് ഹൗസ് പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫുമായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഹ്ചിയുമായും വെവ്വേറെ ചർച്ചകൾ നടത്തി. ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വൈറ്റ്കോഫും ജാരെഡ് കുഷ്‌ണറും ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫുമായി ആശയവിനിമയം നടത്തിയിരുന്നു.

നിലവിൽ യുദ്ധം അവസാനിപ്പിക്കുന്നതിലും തീർപ്പാക്കാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിലുമാണ് ചർച്ചകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നതായി വന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക നിലപാട് അവർ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാൽ ചർച്ചകൾ നല്ല നിലയിൽ മുന്നോട്ട് പോകുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു. 'ഞങ്ങൾ വളരെ ശക്തമായ ചർച്ചകൾ നടത്തി, സുപ്രധാനമായ ധാരണകളുമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒരു ഉടമ്പടി അടുത്തെത്തിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്രത്തിന് ഇടം നൽകാനായി സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചതായും ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+