നസ്രല്ലയുടെ പിന്‍ഗാമികളെ വധിച്ചു, ലെബനനെ ഹിസ്ബുല്ലയില് നിന്ന് മോചിപ്പിക്കുകയാണെന്ന് നെതന്യാഹു
ജറുസലേം: ഹിസ്ബുല്ല നേതാവ് നസ്രല്ലയുടെ പിന്‍ഗാമിയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ആദ്യമായിട്ടാണ് ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഹിസ്ബുല്ലയുടെ കരുത്തിനെ ഞങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ആയിരത്തോളം തീവ്രവാദികളെ ഇല്ലാതാക്കി. അതില്‍ നസ്രുല്ല അടക്കമുണ്ട്. നസ്രുല്ലയുടെ പിന്‍ഗാമികളും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ കൊലപ്പെടുത്തിയെന്നും നെതന്യാഹു അവകാശപ്പെട്ടു.
അതേസമയം ആരുടെയും പേരുകള്‍ നെതന്യാഹു എടുത്ത് പറഞ്ഞിട്ടില്ല. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ലെബനിനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചത്. ലെബനനിലെ ജനങ്ങളോടാണ് എനിക്ക് സംസാരിക്കുന്നതാണ്. ഹിസ്ബുല്ലയില് നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ എത്രയോ ദുര്‍ബലമായിരിക്കുകയാണ് ഹിസ്ബുല്ല ഇപ്പോള്‍. മാറ്റത്തിനായുള്ള ഈ അവസരം ലെബനീസ് ജനത രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണം. നിങ്ങള്‍ സ്വന്തം രാജ്യത്തെ തിരിച്ചുപിടിക്കണം. ലെബനനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് നയിക്കണമെന്നും നെതന്യാഹു അഭ്യര്‍ത്ഥിച്ചു.
ലെബനീസ് ജനത ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍, ഇവരുടെ മറവില്‍ ഹിസ്ബുല്ല ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. നേരത്തെ പ്രതിരോധ മന്ത്രി യീവ് ഗല്ലാന്റ് ഹാഷിം സഫീദിന്റെ വധിച്ചതായി അറിയിച്ചിരുന്നു. ലെബനനിന്റെ ദക്ഷിണ പശ്ചിമ മേഖലയില്‍ നേരത്തെ തന്നെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയിരുന്നു.
ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് സഫീദിന്. സെപ്റ്റംബര്‍ 27ന് ദക്ഷിണ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് സഫീദിന് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച്ച നടത്തിയ വ്യോമാക്രമണത്തിന് ശേഷം സഫീദിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹിസ്ബുല്ല ഇയാള്‍ മരിച്ച കാര്യവും സ്ഥിരീകരിച്ചിരുന്നില്ല.
ഹിസ്ബുല്ല ഇപ്പോള്‍ നേതാവില്ലാത്ത സംഘടനയാണ്. നസ്രല്ലയെ വധിച്ച് കഴിഞ്ഞു. ഇയാളുടെ പിന്‍ഗാമികളെയും അതുപോലെ തന്നെ വധിച്ചുവെന്നും ഗാലന്റ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹിസ്ബുല്ല നേരത്തെ ഇസ്രായേലിനെതിരെ ഇരുന്നൂറോളം റോക്കറ്റുകള്‍ വര്‍ഷിച്ചിരുന്നു. ഹൈഫ അടക്കമുള്ള നഗരങ്ങളെയാണ് മിസൈലുകള്‍ ലക്ഷ്യമിട്ടത്. കെട്ടിടങ്ങള്‍ അടക്കം നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ലെബനനില്‍ ഇതിനോടകം ആയിരം പേരാണ് രണ്ടാഴ്ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. നിരവധി പേരാണ് വീടുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്തത്. ലെബനീസ് ജനതയെ പരിഗണിക്കാതെയാണ് ഹിസ്ബുല്ല ഏറ്റുമുട്ടുന്നത്. ഇസ്രായേലിനെ വലിയ യുദ്ധത്തിലേക്കാണ് അവര്‍ തള്ളിയിടുന്നതെന്നും നെതന്യാഹു ആരോപിച്ചു.
ഇസ്രായേല്‍ സൈന്യം നേരത്തെ ദക്ഷിണ ലെബനനില്‍ നാലാം ആര്‍മി ഡിവിഷനെ വിന്യസിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരുന്നു. ഹിസ്ബുല്ലയ്ക്കെതിരെ ആക്രമണം ശക്തമാക്കുമെന്നാണ് ഇതിലൂടെ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications