വെടിനിർത്തൽ കരാർ നീട്ടുന്നതിൽ അനിശ്ചിതത്വം; ഗാസയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ, 44 മരണം
ടെൽ അവീവ്: വെടിനിർത്തൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സ്‌തംഭിക്കുകയും അനിശ്ചിത്വത്തിൽ ആവുകയും ചെയ്‌തതിന് പിന്നാലെ ഗാസയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ഏറ്റവും ഒടുവിൽ ഉണ്ടായ ആക്രമണങ്ങളിൽ 44 പേർക്ക് ജീവൻ നഷ്‌ടമായതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായിൽ മൂന്ന് വീടുകൾക്കും ഗാസ സിറ്റിയിലെ ഒരു കെട്ടിടത്തിനും ഖാൻ യൂനിസിലും റാഫയിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണത്തിൽ 70ഓളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

ആക്രമണം പുനരാരംഭിച്ചതായി ഇസ്രായേൽ സൈന്യം എക്‌സ് പോസ്‌റ്റിലൂടെയാണ് വ്യക്തമാക്കിയത്. ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രങ്ങളിൽ വിപുലമായ ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് സൈന്യം പറഞ്ഞത്. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിനും യുഎസ് പ്രസിഡൻഷ്യൽ ദൂതൻ സ്‌റ്റീവ് വിറ്റ്കഫിൽ നിന്നും മധ്യസ്ഥരിൽ നിന്നും ലഭിച്ച എല്ലാ നിർദ്ദേശങ്ങളും നിരസിച്ചതിനുമാണ് നിലവിൽ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യക്തമാക്കി.
എന്നാൽ വിഷയത്തിലും ഇരുകൂട്ടരും പരസ്‌പരം കുറ്റപ്പെടുത്തലുകൾ തുടരുമ്പോൾ ഗാസ മുനമ്പിൽ പൊലിയുന്നതിൽ അധികവും സാധാരണക്കാരുടെ ജീവനാണ്. ഇസ്രായേൽ ഇനി ഹമാസിനെതിരെ വർധിച്ച സൈനിക ശക്തിയോടെ തന്നെ പ്രവർത്തിക്കുമെന്ന് നെതന്യാഹു സർക്കാർ വ്യക്തമാക്കിയപ്പോൾ നിലവിലെ സാഹചര്യത്തിന് നെതന്യാഹുവാണ് കാരണമെന്ന് ഹമാസ് വാദിക്കുന്നു.
കരാർ ലംഘിച്ചതിനും അട്ടിമറിച്ചതിനും നെതന്യാഹുവിനാണ് പൂർണ ഉത്തരവാദിത്തമെന്ന് ഹമാസ് പറയുന്നു. മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നീട്ടാൻ ഇസ്രായേൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറായാൽ അമേരിക്കൻ-ഇസ്രായേൽ സൈനികൻ എഡാൻ അലക്‌സാണ്ടറെയും ബന്ദികളുടെ നാല് മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിൽ ഇതുവരെയും ധാരണയിലെത്താൻ ഇരുകൂട്ടർക്കും കഴിഞ്ഞിട്ടില്ല, പകരം പരസ്‌പരം കുറ്റപ്പെടുത്തലുകൾ നിർബാധം തുടരുകയാണ്. 2023 ഒക്ടോബർ 7ന് തെക്കൻ ഇസ്രായേലിലേക്ക് ഹമാസ് അതിർത്തി കടന്നുള്ള ആക്രമണം നടത്തി ഏകദേശം 1,200 പേരെ കൊന്നൊടുക്കിയതോടെയാണ് മേഖലയിൽ യുദ്ധം തുടങ്ങിയത്. 47000ത്തോളം പലസ്‌തീനികൾക്ക് യുദ്ധത്തിൽ ജീവൻ നഷ്‌ടമായി. ലക്ഷക്കണക്കിന് പേർക്ക് വീടും നഷ്‌ടമായി.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications