പാഞ്ച്ഷീറിന് മുകളില്‍ പാറി പറന്ന് അജ്ഞാത വിമാനങ്ങള്‍, താലിബാന് നേരെ ആക്രമണം, യുഎസ് തിരിച്ചുവരും
കാബൂള്‍: പാഞ്ച്ഷീര്‍ പൂര്‍ണമായും പിടിച്ചടക്കി അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ നിയന്ത്രണം സ്വന്തമാക്കിയെന്ന് താലിബാന്. എന്നാല്‍ താലിബാന് നേരെയുള്ള ആക്രമണം പാഞ്ച്ഷീറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അജ്ഞാത സൈനിക വിമാനങ്ങള്‍ താലിബാന് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ വിമാനങ്ങള്‍ എവിടെ നിന്ന് വന്നുവെന്നത് വ്യക്തമല്ല. പാഞ്ച്ഷീറിലെ ഗവര്‍ണറുടെ ഓഫീസില്‍ പതാക സ്ഥാപിക്കുന്ന ചിത്രങ്ങളെല്ലാം നേരത്തെ താലിബാന് പുറത്തുവിട്ടിരുന്നു. അതേസമയം പാഞ്ച്ഷീര്‍ നഷ്ടമായിട്ടില്ലെന്നും, കാണാമറയത്ത് ഇരുന്ന് കൊണ്ട് താലിബാനെ നേരിടുമെന്നും, അവസാന രക്തം വരെ അത് തുടരുമെന്നും അഹമ്മദ് മസൂദ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവരുമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം വ്യക്തമാക്കുന്നത്. അമേരിക്കന്‍ സൈന്യം വൈകാതെ തന്നെ തിരിച്ചുപോകും. അഫ്ഗാനില്‍ തീവ്രവാദ ശക്തികള്‍ നിറഞ്ഞിരിക്കുകയാണ്. അവരില്‍ നിന്നുള്ള ഭീഷണി ശക്തമാണ്. അതുകൊണ്ട് യുഎസ് സൈന്യം അവിടെ തിരിച്ചെത്തുമെന്നും സെനറ്റര്‍ ലിന്‍ഡ്സെ പറഞ്ഞു. അതേസമയം താലിബാന്റെ വാദം തെറ്റാണെന്ന് പാഞ്ച്ഷീറിലെ സേന പറയുന്നു. പാഞ്ച്ഷീറിലെ നിര്‍ണായക സ്ഥാനങ്ങളില്‍ തന്നെ ഇപ്പോഴും ഉണ്ടെന്നും വടക്കന്‍ സഖ്യം അവകാശപ്പെടുന്നത്. അഹമ്മദ് മസൂദും ആംറുള്ള സലേയും എവിടെയാണ് ഉള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇരുവരും താജിക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സലേയും മസൂദും സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് അഫ്ഗാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഖത്തറിലെത്തിയിട്ടുണ്ട്. അതേസമയം സാധാരണക്കാര്‍ ആരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് താലിബാന് വക്താവ് മുജാഹിദ് പറയുന്നത്. നെഗറ്റീവായിട്ടുള്ള കാര്യങ്ങളാണ് വടക്കന്‍ സഖ്യം പ്രചരിപ്പിക്കുന്നതെന്നും മുജിഹിദ് പറഞ്ഞു. അഫ്ഗാനില്‍ അധികം അറിയപ്പെടാത്ത ഒരു നേതാവായിരിക്കും നേതാവാകുക എന്ന് ഉറപ്പായിരിക്കുകയാണ്. മുല്ലാ ഹസന് അഖുണ്ഡാണ് ഈ നേതാവ്.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
താലിബാനിലെ അധികം ശക്തനായ നേതവല്ല അഖുണ്ഡ്. യുഎന്നിന്റെ തീവ്രവാദ പട്ടികയിലും ഇയാള്‍ ഇടംപിടിച്ചിട്ടുണ്ട്. താലിബാന്റെ ഉള്ളില്‍ വിവിധ വിഭാഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍ കാരണം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായിട്ടാണ് അഖുണ്ഡ് എത്തുന്നത്. സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ഈ തര്‍ക്കങ്ങള്‍ കാരണമാണ്. പാകിസ്താന്റെ സമ്മര്‍ദവും താരതമ്യേന അധികം പോപ്പുലറല്ലാത്ത നേതാവിനെ കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്. മുല്ലാ ബറാദറും മുല്ലാ യാക്കൂബും ഉപനേതാക്കളായും വരാനാണ് സാധ്യത. സിറാജ് ഹഖാനി വിദേശകാര്യ മന്ത്രിയായേക്കും. പരമോന്നത നേതാവായി ഹിബത്തുള്ള അഖുന്‍സാദ തന്നെ വരും. മുല്ലാ ഹസന് അഖുണ്ഡ് താലിബാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ തലവനാണ്.
Recommended Video
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications