ബംഗ്ലാദേശുമായി നിർണായക കരാർ ഉണ്ടാക്കാൻ ശ്രമം തുടങ്ങി പാക്കിസ്ഥാൻ; സൗദിയുമായി ഉണ്ടാക്കിയതിന് സമാനം?
ധാക്ക: ഇന്ത്യയുമായി ഇടഞ്ഞു നിൽക്കുന്ന ബംഗ്ലാദേശിനെ ഒപ്പം നിർത്താൻ തീവ്ര ശ്രമവുമായി പാകിസ്ഥാൻ. കഴിഞ്ഞ മാസങ്ങൾക്കിടെ പാകിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്‌റ്റാഫ് ചെയർപേഴ്‌സൺ, നേവി മേധാവി, ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ആസിം മാലിക് എന്നിവരടക്കം ബംഗ്ലാദേശ് സന്ദർശിച്ചതോടെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉരുത്തിരിയുന്ന പുതിയ ബന്ധത്തെ കുറിച്ച് പലവിധ അഭ്യൂഹങ്ങൾ ഉയരുന്നത്.
മുഹമ്മദ് യൂനുസ് ബംഗ്ലാദേശിനെ ഡൽഹിയിൽനിന്ന് ഇസ്ലാമാബാദിലേക്ക് അടുപ്പിക്കുമ്പോൾ, ഇന്ത്യയുമായുള്ള വർധിച്ച സംഘർഷങ്ങൾക്കിടെ പാകിസ്ഥാനും ബംഗ്ലാദേശും ഒരു പ്രതിരോധ കരാറിന് ശ്രമിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ മുതലെടുക്കാനാണ് പാക് ശ്രമം.

പാകിസ്ഥാൻ കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയുമായി ഒപ്പിട്ട തന്ത്രപരമായ പ്രതിരോധ കരാറാണ് ഇതിന് മാതൃക. 'ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരെയായി കണക്കാക്കും' എന്ന വ്യവസ്ഥ ഉൾപ്പെടെ ഇതിലുണ്ടായിരുന്നു. പാകിസ്ഥാൻ ആവട്ടെ ഇതിനെ, മെയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂരിൽ നേരിട്ട ഭീഷണിക്കുശേഷം ഇന്ത്യക്കെതിരായ തന്ത്രപരമായ പ്രതിരോധമായാണ് കാണുന്നത്.
ഈ കരാർ ബംഗ്ലാദേശുമായി സമാനമായ നാറ്റോ ശൈലിയിലുള്ള ഒരു പ്രതിരോധ ഉടമ്പടിയാകുമെന്നാണ് സൂചന. 1971-ലെ ബംഗ്ലാദേശ് വിമോചനത്തിന് ശേഷമുള്ള ആദ്യത്തെ ഇത്തരത്തിലുള്ള കരാറായിരിക്കും ഇത്. ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്‌ത അതേ പാകിസ്ഥാൻ സൈന്യം ഈ നീക്കത്തിന് ശ്രമിക്കുന്നത് വിരോധാഭാസമാണ് എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
ബംഗ്ലാദേശിലെ അടുത്ത രണ്ട് മാസത്തിനുള്ളിൽ എത്തുന്ന തിരഞ്ഞെടുപ്പിന് മുൻപ് കരാർ വേഗത്തിലാക്കാൻ പാകിസ്ഥാൻ താൽപ്പര്യം കാണിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരട് തയ്യാറാക്കാൻ സംയുക്ത സംവിധാനം ഒരുക്കിയിട്ടുണ്ട്. കരാർ ഒപ്പുവെക്കുകയാണെങ്കിൽ, രഹസ്യാന്വേഷണ പങ്കിടൽ, സംയുക്ത സൈനികാഭ്യാസം, ആയുധ കരാറുകൾ എന്നിവക്ക് വഴിതുറക്കും.
ഇന്ത്യയ്ക്ക് ആശങ്ക വേണോ?
കരാറിൽ ആണവ സഹകരണം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്‌ടിക്കും. സൗദി അറേബ്യയുമായുള്ള കരാറിൽ റിയാദിന്റെ അവ്യക്തതയ്ക്കിടയിലും പാകിസ്ഥാൻ തങ്ങളുടെ ആണവ ശേഷി ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
തീവ്രവാദ നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യ വിരുദ്ധ വികാരം ശക്തമായ ബംഗ്ലാദേശിലെ അസ്വസ്ഥതകൾ ഈ പ്രതിരോധ കരാർ മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്ഥാന് നല്ല ഇടം നൽകുന്നു. നിലവിൽ ബംഗ്ലാദേശിൽ പലയിടത്തും ഇന്ത്യ വിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ അത് മുതലെടുക്കുകയാണ് പാക്കിസ്ഥാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതിനിടെ പാക് ഭരണകക്ഷിയുമായുള്ള നേതാക്കൾ ഉൾപ്പെടെ ബംഗ്ലാദേശിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. 'ഇന്ത്യ ബംഗ്ലാദേശിനെ ആക്രമിച്ചാൽ, പാകിസ്താൻ എല്ലാ ശക്തിയോടെയും ധാക്കക്കൊപ്പം നിൽക്കും... തുറമുഖങ്ങളെയും കടലുകളെയും നിയന്ത്രിക്കുന്നവരാണ് ലോകം ഭരിക്കുന്നത്' പ്രാദേശിക ശക്തി സമവാക്യങ്ങളെ സൈനിക പങ്കാളിത്തം ഗണ്യമായി മാറ്റുമെന്നും അദ്ദേഹം വാദിച്ചുകൊണ്ട് പാകിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് കാമ്രാൻ സയീദ് ഉസ്‌മാനി വ്യക്തമാക്കി.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications