അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാകും; ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ ലോകരാജ്യം തയ്യാറാകണമെന്ന് താലിബാന്. ഉത്തരവാദിത്തമുള്ള കക്ഷിയായി താലിബാനെ അംഗീകരിക്കണമെന്നും താലിബാന് വക്താവ് സബിയുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ഖാമ പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസമായി അഫ്ഗാനിസ്ഥാന് ഭരിക്കുന്നത് താലിബാനാണ്. പാക്കിസ്ഥാനും, ചൈനയും മാത്രമാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നതെന്നും ബാക്കി ഒരു രാജ്യവും താലിബാനോടുള്ള ഇടപെടല്‍ നടത്താന്‍ താല്പര്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ലോക രാജ്യങ്ങള്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക താലിബാനെ അംഗീകരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍, അഫ്ഗാനിസ്ഥാന് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍, അത് അഫഗാനിസ്ഥാനില്‍ മാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതരുതെന്നും ലോക രാജ്യങ്ങളില്‍ കൂടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും സബിയുള്ള മുജാഹിദ് പറഞ്ഞു. നേരത്തെ താലിബാനും അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടായതിന് കാരണം ഇരു രാജ്യങ്ങളും തമ്മില്‍ കൃത്യമായ നയതന്ത്ര ബന്ധങ്ങളില്ലാത്തതാണെന്നും അന്നുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹരിക്കാനാവുന്നതായിരുന്നും ലോകരാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്നും അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും സബിയുള്ള മുജാഹിദ് പറഞ്ഞു. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെയൊന്നാകെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളിലും പുറത്തും വിദേശ പ്രതിനിധികള്‍ താലിബാന് പ്രതിനിധികളുമായി ചര്‍ച്ചകള്‍ സജീവമായി നടത്തുന്നുണ്ട്. ചൈന തുര്‍ക്കി പാകിസ്താന് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തുകയും അഫ്ഗാനിസ്താന് പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.അഫ്ഗാന് സര്‍ക്കാരിന് ചൈന സാമ്പത്തിക പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാന് എംബസികളുടേയും, കൗണ്സുലേറ്റുകളുടെയും ചുമതല വഹിക്കുന്നതിനായി താലിബാന് പാക്കിസ്ഥാന് നയതന്ത്രജ്ഞന്മാരെ നിയമിച്ചിരുന്നു.
എന്നാല്‍ നിയമാനുസൃത സര്‍ക്കാരായി അഫ്ഗാനിസ്ഥാനെ പിക്കാസ്ഥാന് അംഗീകരിക്കുന്നില്ലെങ്കിലും ഇവര്‍ക്ക് പാക്കിസ്ഥാന് വിസ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇസ്്ലാമാബാദിലെ അഫ്ഗാന് എംബസിയില്‍ ആദ്യ സെക്രട്ടറിയായി സര്‍ദാര്‍ മുഹമ്മദ് ഷൊകൈബ് ചുമത യേറ്റുടുക്കുകയും ചെയ്തു. ഷൊകൈബിനെ കൂടാതെ മൂന്ന് പേരെയാണ് വിവിധ കൗണ്സുലേറ്റുകളിലായി നിയമിച്ചത്.
ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications