Get Updates
Get notified of breaking news, exclusive insights, and must-see stories!

കീവിലെ ഭരണസിരാകേന്ദ്രം ആക്രമിച്ച് റഷ്യ; എണ്ണ പൈപ്പ്ലൈൻ ലക്ഷ്യമിട്ട് തിരിച്ചടിച്ച് യുക്രൈനും, യുദ്ധം മുറുകുന്നു

കീവ്: ഒരിടവേളയ്ക്ക് ശേഷം റഷ്യ-യുക്രൈൻ സംഘർഷം വീണ്ടും ശക്തമാവുന്നു. റഷ്യൻ സൈന്യം മധ്യ കൈവിലെ യുക്രൈൻ മന്ത്രിസഭ സ്ഥിതി ചെയ്യുന്ന സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് സംഘർഷം ശക്തമാവുന്നത്. ആക്രമണത്തിൽ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി ബ്രയാൻക്‌സ് മേഖലയിലെ റഷ്യയുടെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈനിനെതിരെ യുക്രൈനും ആക്രമണം നടത്തി.

കീവിലെ പെച്ചേർസ്‌കി ജില്ലയിലെ ക്യാബിനറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും മുകളിലത്തെ നിലകളിൽ നിന്നും രാത്രിയിൽ നടന്ന ആക്രമണത്തിന് ശേഷം കട്ടിയുള്ള കറുത്ത പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങൾക്കിടയിലെ ഏറ്റവും ഗുരുതരമായ സംഘർഷാവസ്ഥയാണിതെന്ന് അധികൃതർ വിശേഷിപ്പിച്ചു.ഇടക്കാലത്ത് സമാധാന ശ്രമങ്ങൾ സജീവമായിരുന്നതിനാൽ ആക്രമണത്തിന്റെ ശേഷി കുറവായിരുന്നു.

kyivattack

ആദ്യമായി, ഒരു സർക്കാർ കെട്ടിടത്തിന് ശത്രുവിന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഞങ്ങൾ കെട്ടിടങ്ങൾ പുനഃസ്ഥാപിക്കും, പക്ഷേ നഷ്‌ടപ്പെട്ട ജീവൻ തിരികെ ലഭിക്കില്ലാല്ലോ എന്നായിരുന്നു അധികൃതരുടെ പ്രതികരണം. പിന്നാലെ റഷ്യൻ എണ്ണയ്ക്കും വാതകത്തിനും എതിരായ ഉപരോധങ്ങൾ കർശനമാക്കി പാശ്ചാത്യ സഖ്യകക്ഷികൾ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ പ്രതികരിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.

ഡ്രോണുകളുടെ ഒരു നീണ്ട നിരയോടെയാണ് മേഖലയിൽ ആക്രമണം ആരംഭിച്ചതെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു, തുടർന്ന് മിസൈലുകളും പ്രദേശത്തേക്ക് ഇരച്ചെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ ഒരു വയസ്സുള്ള കുട്ടിയും ഒരു യുവതിയും ഒരു ബേസ്മെന്റിൽ അഭയം പ്രാപിച്ച ഒരു വൃദ്ധയും ഉൾപ്പെടുന്നു.

പരിക്കേറ്റവരിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നുവെന്നാണ് വിവരം. സ്വിയാറ്റോഷിൻസ്‌കിയിലെയും ഡാർണിറ്റ്സ്കിയിലെയും റെസിഡെൻഷ്യൻ ഏരിയകളിലും നാശനഷ്‌ടങ്ങൾ ഉണ്ടായി. ഇവിടെ അവശിഷ്‌ടങ്ങൾ താഴേക്ക് പതിച്ചതോടെ തീപിടുത്തമുണ്ടായി. ബഹുനില കെട്ടിടങ്ങളുടെ ഭാഗിക തകർച്ചയ്ക്കും കാരണമായി. അടിയന്തര സേവനങ്ങളും അഗ്നിരക്ഷാ സേനയും ചേർന്ന് രാത്രി മുഴുവൻ തീയണച്ചു.

റഷ്യ 805 ഡ്രോണുകളും 13 മിസൈലുകളും ആക്രമണത്തിൽ ഉപയോഗിച്ചതായി യുക്രൈൻ വ്യോമസേന അറിയിച്ചു. മാത്രമല്ല റഷ്യ സിവിലിയൻ കേന്ദ്രങ്ങളെ മനഃപൂർവ്വം ആക്രമിച്ചു എന്നാണ് കീവ് സൈനിക ഭരണ മേധാവി തൈമൂർ തകച്ചെങ്കോ ആരോപിച്ചത്. താമസക്കാർ അഭയകേന്ദ്രങ്ങളിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിക്കാൻ യുക്രൈന് സാധിച്ചു എന്നാണ് ഇപ്പോഴത്തെ വിവരം. റഷ്യൻ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയാണ് പ്രത്യാക്രമണം നടത്തിയത്. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള നിർണായക വിതരണ പാതയായ ബ്രയാൻസ്‌കിലെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈനിൽ യുക്രൈൻ സൈന്യം നാശനഷ്‌ടം വരുത്തിയതായി ഡ്രോൺ കമാൻഡർ റോബർട്ട് ബ്രോവ്ഡി സ്ഥിരീകരിച്ചു.

യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കിടയിലും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്ന രാജ്യങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന മേഖലകളിൽ ഒന്നാണിത്. റഷ്യൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള വിശാലമായ യുക്രൈൻ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുകൂടാതെ വേറെയും ഇടങ്ങൾ യുക്രൈൻ ആക്രമിച്ചിട്ടുണ്ട്. റഷ്യയുടേത് കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് ഇടയിലെ ഏറ്റവും കനത്ത ആക്രമണമാണ് എന്നാണ് വിലയിരുത്തൽ.

2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തിനുശേഷം നടന്ന ഏറ്റുമുട്ടലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങളും മനഃപൂർവ്വം സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്തുകയാണ് എന്ന വിമർശനം ശക്തമാണ്. എന്നാൽ ഇരു രാജ്യങ്ങളും ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്‌തത്‌. നിലവിലെ സാഹചര്യത്തിൽ ഇപ്പോഴത്തെ ആക്രമണം സമാധാന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+