Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ സഹായം പ്രഖ്യാപിച്ച് സൗദി; യമന്‍ പ്രസിഡന്റ് ഭരണം വിട്ടു... ഗള്‍ഫില്‍ വേറിട്ട നീക്കം

റിയാദ്: യമനില്‍ സൗദി അറേബ്യയുടെ നിര്‍ണായക ഇടപെടല്‍. യമന്‍ പ്രസിഡന്റ് അധികാരങ്ങള്‍ ഒഴിഞ്ഞു. വൈസ് പ്രസിഡന്റിനെ പുറത്താക്കുകയും ചെയ്തു. ഇനി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആയിരിക്കും രാജ്യത്ത് ഭരണം നടത്തുക. സൗദി അറേബ്യ കോടികള്‍ സഹായധനം പ്രഖ്യാപിച്ച പിന്നാലെയാണ് യമനിലെ മാറ്റങ്ങള്‍.

എത്രയും പെട്ടെന്ന് ഹൂതി വിമതരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സൗദി യമന്‍ പ്രസിഡന്റിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് യമനില്‍ സംഭവിക്കുന്നത്. സൗദിയും യുഎഇയും ഏറെ കാലമായി സൈനികമായി ഇടപെടുന്ന രാജ്യമാണ് യമന്‍. ഹൂതികള്‍ക്ക് മുമ്പില്‍ സൗദിയുടെ കീഴടങ്ങലാണോ ഇത് എന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്....

1

പത്ത് വര്‍ഷത്തോളമായി ആഭ്യന്തര യുദ്ധത്തിലാണ് യമന്‍. രാജ്യത്തെ സാഹചര്യം മോശമാകുന്ന വേളയില്‍ അലി അബ്ദുല്ല സ്വാലിഹ് ആയിരുന്നു പ്രസിഡന്റ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ അദ്ദേഹം സൗദിയിലേക്ക് പലായനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരം ഏല്‍പ്പിച്ചായിരുന്നു പലായനം. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി.

2

സൗദി അറേബ്യ എക്കാലത്തും യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് പിന്തുണ നല്‍കിയിരുന്നു. സ്വാലിഹ് ഭരിച്ചപ്പോള്‍ നല്‍കിയ പിന്തുണ ഹാദി ഭരണകൂടത്തിനും നല്‍കി. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ സ്വാലിഹ് പിന്നീട് ആയുധമെടുത്തു. തന്നെ പിന്തുണയ്ക്കുന്ന ഗോത്ര വിഭാഗങ്ങളെയും ഒപ്പം ചേര്‍ത്തു. ശക്തമായ പോരാട്ടമായിരിന്നു പിന്നീട്. ഹൂതി വിമതരുടെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

3

ഹൂതികള്‍ തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് പടയോട്ടം ശക്തമാക്കിയത് 2014ലാണ്. സന്‍ആ വിമതര്‍ പിടിച്ചതോടെ ഹാദി ഭരണകൂടം പിന്‍മാറി. അവര്‍ ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് പിന്നീട് ഭരണം നടത്തിവരുന്നത്. ഹാദി ഭരണകൂടത്തിന് സൗദി അറേബ്യ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും സൈനിക സഹായം അനുവദിക്കുകയും ചെയ്തു. സൗദിക്കൊപ്പം യുഎഇയുമുണ്ടായിരുന്നു.

4

എട്ട് വര്‍ഷത്തോളമായിട്ടും ഹൂതി വിമതരെ പരാജയപ്പെടുത്താന്‍ സൗദി സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ പ്രവര്‍ത്തനമെന്ന് സൗദി ആരോപിക്കുന്നു. ദീര്‍ഘദൂര മിസൈലുകള്‍ വരെ ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിടുന്നുണ്ട്. വലിയ ശക്തിയുടെ പിന്തുണയില്ലെങ്കില്‍ ഇത് സാധ്യമാകില്ലെന്ന് സൗദി ആവര്‍ത്തിക്കുന്നു.

5

ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ കാലങ്ങളായി യുദ്ധം തുടരുന്നത് ആ രാജ്യത്തെ തീരാദുരിതത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കാന്‍ സൗദി തീരുമാനിച്ചത്. പക്ഷേ, ഹൂതികള്‍ മുഖംതിരിച്ചു.

6

ഇപ്പോള്‍ യമനില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി എല്ലാ അധികാരങ്ങളും പ്രസിഡന്‍ഷ്യന്‍ കൗണ്‍സിലിന് കൈമാറിയിരിക്കുകയാണ്. വൈസ് പ്രസിഡന്റിനെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. ഇനി രാജ്യത്തെ എല്ലാ കാര്യങ്ങളും പ്രസിഡന്‍ഷ്യല്‍ സമിതിയാണ് നോക്കുക. റിയാദില്‍ യമന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചയുടെ അവസാന ദിനമായ ഇന്നാണ് യമന്‍ പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം.

പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍

7

യമന്റെ വീണ്ടെടുപ്പിനായി 300 കോടി ഡോളര്‍ സഹായം സൗദി പ്രഖ്യാപിച്ചു. 200 കോടി സൗദിയും 100 കോടി യുഎഇയുമാണ് നല്‍കുക. യമന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്താനും സൗദി തീരുമാനിച്ചു. നിക്ഷേപം ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അതേസമയം, സൗദിയില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചയില്‍ ഹൂതികള്‍ പങ്കെടുത്തിട്ടില്ല. സൗദി നേതൃത്വം നല്‍കുന്ന ചര്‍ച്ചയില്‍ താല്‍പ്പര്യമില്ലെന്നാണ് അവരുടെ നിലപാട്. ഹൂതികളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ പുതിയ തീരുമാനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+