സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്
റിയാദ്: കൊറോണ ഭീതി പൂര്‍ണമായും അകന്നിട്ടില്ലെങ്കിലും സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ ഹറമിലേക്ക് തീര്‍ഥാകര്‍ക്ക് പ്രവേശന അനുമതി നല്‍കും. ഘട്ടങ്ങളായിട്ടാണ് ഉംറ തീര്‍ഥാടനം പഴയ പോലെ സജീവമാകുക. ആദ്യ ഘട്ടത്തില്‍ സൗദിയില്‍ താമസിക്കുന്നവര്‍ക്കാണ് അനുമതി നല്‍കുന്നത്. വിദേശ രാജ്യക്കാര്‍ക്ക് അധികം വൈകാതെ അവസരമുണ്ടാകും.
സൗദിയില്‍ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. മാത്രമല്ല, രാജ്യം അതിവേഗം അണ്‍ലോക്ക് ശ്രമങ്ങള്‍ നടത്തി വരികയുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉംറ തീര്‍ഥാടനം ആരംഭിക്കുന്നത്. സൗദിയുടെ വരുമാനത്തിന്റെ പ്രധാന ഘടകം കൂടിയാണിത്. വിശദാംശങ്ങള്‍...

സൗദിയിലുള്ളവര്‍ക്ക് മാത്രം
ഒക്ടോബര്‍ നാല് മുതല്‍ സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഉംറക്ക് അനുമതിയുണ്ടാകുക. ഏഴ് മാസത്തിന് ശേഷണാണ് തീര്‍ഥാടനം പുനരാരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു കോടിയോളം പേരാണ് ഉംറക്കെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടനം സൗദി ഭരണകൂടം നിര്‍ത്തിവയ്ക്കുകയായിരുന്നു.

6000 പേര്‍ക്ക്
നിലവിലെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് 20000 പേര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാമെന്നാണ് കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ 6000 പേര്‍ക്കാണ് അനുമതി. പിന്നീട് എണ്ണം വര്‍ധിപ്പിക്കും. 30 ശതമാനം പേര്‍ക്ക് ഒക്ടോബര്‍ നാല് മുതല്‍ അനുമതി നല്‍കാനാണ് തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ 75 പേര്‍ക്ക് അനുമതിയുണ്ടാകും.

നവംബര്‍ ഒന്ന് മുതല്‍
നവംബര്‍ ഒന്ന് മുതല്‍ വിദേശ രാജ്യക്കാര്‍ക്ക് ഉംറക്ക് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാകും അനുമതി നല്‍കുക. രോഗമില്ലെന്ന സാക്ഷ്യപത്രവും തീര്‍ഥാടകര്‍ ഹാജരാക്കേണ്ടി വരും. രോഗ ഭീതി പൂര്‍ണമായും അകലുന്നതോടെ എല്ലാ രാജ്യക്കാര്‍ക്കും അനുമതി നല്‍കും.

ചരിത്ര ഹജ്ജ്
ഇത്തവണ ഹജ്ജ് കര്‍മം വളരെ നിയന്ത്രണത്തോടെയാണ് നടത്തിയത്. സാധാരണ 30 ലക്ഷത്തോളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിന് എത്താറ്. എന്നാല്‍ ഇക്കഴിഞ്ഞ ഹജ്ജിന് എല്ലാം മാറി മറിഞ്ഞു. വളരെ ചുരുക്കം പേര്‍ക്ക് നിയന്ത്രണത്തോടെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ചരിത്ര ഹജ്ജ് എന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെട്ടത്.
Recommended Video

1200 കോടി ഡോളര്‍
ഏത് സമയവും നിര്‍വഹിക്കാവുന്നതാണ് ഉംറ. ഹജ്ജിന് പക്ഷേ, പ്രത്യേക സമയമുണ്ട്. ദുല്‍ഹിജ്ജ മാസത്തിലാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുക. ഹജ്ജ്, ഉംറ എന്നിവ വഴി പ്രതിവര്‍ഷം സൗദി ഭരണകൂടത്തിന് 1200 കോടി ഡോളറാണ് ലഭിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications