പ്രകൃതി വരുദ്ധ പീഡനം സഹിക്കാതെ ബോസിനെ കുത്തിക്കൊന്നു; യുവാവിന് ഏഴ് വര്‍ഷം തടവ്
ദുബൈ: ലൈംഗിക പീഡനം സഹിക്കവയ്യാതെ നാട്ടുകാരനായ തൊഴിലുടമയെ കുത്തിക്കൊന്ന പാകിസ്താന് യുവാവിന് ഏഴ് വര്‍ഷം തടവ്. ദുബയ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്സ്റ്റന്സിന്റേതാണ് വിധി. തന്റെ ബോസ് കൂടിയായ നാട്ടുകാരനെ കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ദേഷ്യത്തിന് പുറത്ത് ചെയ്തുപോയതാണെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ശിക്ഷ ഏഴ് വര്‍ഷമായി ചുരുക്കുന്നതെന്ന് ജഡ്ജി മുഹമ്മദ് ജമാല്‍ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാട്ടിലേക്കയക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ സപ്തംബറിലായിരുന്നു സംഭവം. 22 വയസുള്ള പാക് പൗരനാണ് സ്വന്തം നാട്ടുകാരന് കൂടിയായ ബോസിന്റെ പ്രകൃതിവിരുദ്ധ പീഡനം സഹിക്കാനാവാതെ കുത്തിക്കൊന്നത്.
ഒരു ദിവസം ജോലി കഴിഞ്ഞ് രാത്രി 11 മണിക്ക് അല്‍ ഖൂസിലൂടെ നടന്നുപോകവെ ഇയാള്‍ ഫോണില്‍ വിളിച്ച് ഉടന്‍ തന്റെ താമസ സ്ഥലത്തെത്താന്‍ 22കാരനോട് ആവശ്യപ്പെടുകയായിരുന്നു.

പ്രകൃതിവിരുദ്ധ പീഡനത്തിനാണ് തന്നെ വിളിച്ചതെന്നു മനസ്സിലാക്കിയ ഇയാള്‍ കുപിതനായി അവിടെയുള്ള കടയില്‍ കയറി 22 ദിര്ഹനം നല്കി കത്തി വാങ്ങി. താമസ സ്ഥലത്തെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് തന്നെ കാത്തിരിക്കുന്ന സുഹൃത്തിനെ കണ്ടു. കൈയില്‍ പിടിച്ച് താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താല്പര്യമില്ലെന്ന് പറഞ്ഞ പലതവണ ഒഴിഞ്ഞുമറാന്‍ ശ്രമിച്ചു. പക്ഷേ, സുഹൃത്തിന് വിടാന്‍ ഭാവമില്ലായിരുന്നു. വസ്ത്രത്തില്‍ പിടിച്ചു വലിച്ചപ്പോള്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയ കത്തിയെടുത്ത് സഹപ്രവര്‍ത്തകനെ കുത്തി.
നെഞ്ചിലും വയറിലുമായി പല തവണ കുത്തേറ്റ ഇയാള്‍ രക്തം വാര്‍ന്ന് ഒന്നുരണ്ടടി നടന്ന ശേഷം കുഴഞ്ഞ് നിലത്തിരുന്നു. ചെയ്തുപോയ അബദ്ധം യുവാവ് തിരിച്ചറിയുമ്പോഴേക്ക് വൈകിപ്പോയിരുന്നു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന ഇയാളുടെ പിറകിലിരുന്ന് യുവാവ് ക്ഷമാപണം നടത്തുന്നതാണ് അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാരന് കണ്ടത്. ഉടന്‍ പോലിസിനെ വിളിച്ചു. പോലിസ് വാഹനം വരുന്നത് കണ്ട യുവാവ് കത്തി വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന പോലിസ് ഇയാളെ പിടികൂടി. പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകള്ക്കിടയിലേക്ക് വലിച്ചറിഞ്ഞ കത്തി കണ്ടെടുക്കുകയും ചെയ്തു. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പ്രതിയെ കഴിഞ്ഞ ഒരു വര്‍ഷമായി കൊല്ലപ്പെട്ടയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications