13 ഏക്കറില്‍ അബുദാബിയില്‍ ആദ്യ വമ്പന്‍ ഹിന്ദു ക്ഷേത്രം; രൂപകല്‍പ്പന തിരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ്
ദുബായ്: ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ആവേശം നല്കി അബുദാബായിലെ ആദ്യ ഹിന്ദുക്ഷേത്രം. ഇതിന്റെ രൂപകല്‍പ്പന തെരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ്. ക്ഷേത്രത്തിന്റെ ചുമതലയുള്ള ബ്രഹ്മവിഹാരിദാസ് സ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലളിതമായ രൂപകല്പ്പനയായിരുന്നു ക്ഷേത്രത്തിനായി മുന്നില്‍ കണ്ടത്. എന്നാല്‍ ഇത് ഒഴിവാക്കി പരമ്പരാഗത രീതിയിലുള്ള വമ്പന്‍ ക്ഷേത്ര കെട്ടിടത്തിന്റെ ഡിസൈന്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് രൂപകല്‍പ്പനകള്‍ തന്നെ ക്ഷേത്രത്തിനായി തയ്യാറാക്കിയിരുന്നു. അതില്‍ ഏറ്റവും മികച്ചത് ഷെയ്ഖ് മുഹമ്മദ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാപ്പ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ അന്തരിച്ച ആത്മീയ നേതാവ് സ്വാമി മഹാരാജിന്റെ അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ക്ഷേത്രം യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് ബ്രഹ്മവിഹരിദാസ് സ്വാമി പറയുന്നു. അന്തരിച്ച സ്വാമി മഹാരാജ് 1997ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ക്ഷേത്രമില്ലാത്തതിനാല്‍ ഒരുപാട് വിഷമിച്ചിരുന്നു.
എന്നെങ്കില് അബുദാബിയില്‍ ഒരു ക്ഷേത്രം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതാണ് ഇപ്പോള്‍ നിറവേറാന്‍ പോകുന്നതെന്ന് ബ്രഹ്മവിഹരിദാസ് സ്വാമി പറയുന്നു. എങ്ങനെയാണ് ഇത് അബുദാബിയില്‍ സാധ്യമായതെന്നാണ് പലരും ചോദിക്കുന്നത്. അവര്‍ക്കെല്ലാം ഇപ്പോള്‍ ഈ ക്ഷേത്രമൊരു അത്ഭുതമാണെന്ന് സ്വാമി പറഞ്ഞു.
2015 ഓഗസ്റ്റിലാണ് യുഎഇ സര്‍ക്കാര്‍ അബുദാബിയില്‍ ക്ഷേത്ര നിര്‍മാണത്തിനായി ഭൂമി അനുവദിച്ചത്. ആദ്യം 13.5 ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മാണത്തിനും, പിന്നീട് പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ ഭൂമി കൂടിയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു യുഎഇ സന്ദര്‍ശന വേളയില്‍ അന്നത്തെ കിരീടാവകാശിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഭൂമി കൈമാറിയത്.
2018 ബാപ്സ് പ്രതിനിധികളോടൊപ്പം പ്രധാനമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോള്‍, ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ക്ഷേത്രത്തിന്റെ രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇതില്‍ നിന്നാണ് പരമ്പരാഗതമായ വലിയ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന അദ്ദേഹം തിരഞ്ഞെടുത്തത്.
വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
പരമ്പരാഗതമായ ക്ഷേത്രം അബുദാബിയില്‍ നിര്‍മിക്കുക അസാധ്യമാണെന്ന് ആയിരം പേരെങ്കിലും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബ്രഹ്മവിഹരിദാസ് സ്വാമി പറഞ്ഞു. എന്നാല്‍ സ്വാമി മഹാരാജിന്റെ ഊര്‍ജം ഞങ്ങളുടെ പ്രാര്‍ത്ഥനയിലുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ക്ഷേത്രം സാധ്യമാക്കുന്നതിലേക്ക് എത്തിച്ചതെന്ന് സ്വാമി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ഞങ്ങള്‍ ഷെയ്ഖ് മുഹമ്മദിനെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ ഉദാരമനസ്സ് അപ്പോഴാണ് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞത്. സമാധാനവും, സാഹോദര്യവും, സ്നേഹവും ഊട്ടിയുറപ്പിക്കുന്നതാവും ഈ ക്ഷേത്രം. എല്ലാവരെയും ഈ ക്ഷേത്രം ഒന്നിപ്പിക്കുമെന്നും ബ്രഹ്മവിഹരിദാസ് സ്വാമി പറഞ്ഞു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications