യുഎസിലെ ജോർജിയയിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരിക്ക്, പ്രതിയായ 14കാരൻ പിടിയിൽ
ജോർജിയ: യുഎസിലെ ജോർജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഒരു പ്രതി കസ്‌റ്റഡിയിലുണ്ടെന്നാണ് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞത്. പതിനാല് വയസുകാരനായ ആൺകുട്ടിയാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ഉൾപ്പെടെയാണ് ഇവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവരം.

വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയുണ്ടായി. സംഭവം അറിഞ്ഞതോടെ നിരവധി പേർ സ്‌കൂളിന് സമീപത്തെ വയലിൽ തടിച്ചുകൂടി. അപലാച്ചി ഹൈസ്‌കൂളിനുള്ളിൽ വെടിയുതിർത്ത 14 വയസുള്ള ആൺകുട്ടി ആ സ്‌കൂളിൽ പഠിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് നിരവധി പേർക്ക് പരിക്കേറ്റത്. 'നിലവിൽ വെടിവെപ്പ് റിപ്പോർട്ട് ചെയ്‌തതിന് ശേഷം അവിടം കടുത്ത ലോക്ക്ഡൗണിലാണ്' അപലാച്ചി ഹൈസ്‌കൂൾ രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ വീണ്ടും ഒരു വെടിവെപ്പ് റിപ്പോർട്ട് ചെയ്യുന്നത്, അതും ഒരു സ്‌കൂളിൽ.
സംസ്ഥാന തലസ്ഥാനമായ അറ്റ്ലാന്റയിൽ നിന്ന് ഏകദേശം 45 മൈൽ (70 കിലോമീറ്റർ) വടക്കുകിഴക്കായി വിൻഡർ പട്ടണത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ ഏജൻസികൾ കൃത്യമായി പ്രതികരിച്ചുവെന്ന് ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ എക്‌സിലൂടെ വ്യക്തമാക്കി. വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഭരണകൂടം ഫെഡറൽ, സ്‌റ്റേറ്റ്, പ്രാദേശിക ഉദ്യോഗസ്ഥരുമായി ഏകോപനം തുടരുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുഎസിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നേരെ ഉൾപ്പെടെ നൂറിലധികം വെടിവെപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തോക്ക് കൈവശം വയ്ക്കുന്ന നിയമത്തിലെ പോരായ്‌മമകളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2007ൽ വിർജീനിയയിലെ ടെക്കിൽ ഉണ്ടായ വെടിവെപ്പിൽ മുപ്പതിൽ അധികം പേരാണ് കൊല്ലപ്പെട്ടത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications