ദക്ഷിണ കൊറിയയില്‍ ആദ്യ ലോക്ഡൗണ്‍ വരുന്നു, കൊവിഡ് കേസുകള്‍ കുതിക്കുന്നു, ഇനി ആ നല്ലപേരില്ല!!
സോള്‍: കൊറോണ വൈറസിനെ നല്ലരീതിയില്‍ പ്രതിരോധിച്ചെന്ന ദക്ഷിണ കൊറിയയുടെ സല്‍പ്പേര് മാറുന്നു. രാജ്യം ആദ്യമായി ലോക്ഡൗണിലേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ലോകരാജ്യങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദക്ഷിണ കൊറിയക്ക് അത് വേണ്ടി വന്നിരുന്നില്ല. മികച്ച നിയന്ത്രണങ്ങളിലൂടെ അവര്‍ മാതൃകയായിരുന്നു. എന്നാല്‍ ആരോഗ്യ അധികൃതര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം വല്ലാതെ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

പുതിയ കേസുകള്‍ കൂടി കൊണ്ടിരിക്കുകയാണ്. കൊവിഡിനെ നിയന്ത്രിക്കുന്നതിനായി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡിന്റെ തരംഗം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെ കൃത്യമായി നിയന്ത്രിച്ചിരുന്നു ദക്ഷിണ കൊറിയ. ലോകാരോഗ്യ സംഘടന വരെ അവരെ അഭിനന്ദിച്ചിരുന്നു. കൊവിഡ് തുടക്കത്തില്‍ തന്നെ ബാധിക്കപ്പെട്ട രാജ്യമായിരുന്നു അവര്‍. എന്നിട്ടും കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്ലാതെയാണ് അവര്‍ കൊവിഡിനെ പിടിച്ചുകെട്ടിയത്.
ടെസ്റ്റുകളുടെ എണ്ണം കൂട്ടിയും രോഗ വ്യാപനം കണ്ടെത്തുകയും ചെയ്താണ് കൊവിഡിനെ ദക്ഷിണ കൊറിയ നിയന്ത്രിച്ചത്. എന്നാല്‍ ശൈത്യകാലത്ത് കൊവിഡിന്റെ മൂന്നാം തരംഗമാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ ഉണ്ടായിരിക്കുന്നത്. പല രോഗ ഉറവിടങ്ങളും കണ്ടെത്താനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന് യൂന്‍ തെ ഹോ പറഞ്ഞു. സോള്‍ മെട്രോ പൊളിറ്റന്‍ മേഖലയില്‍ ആശങ്കയുയരുന്നതാണ് കാരണം. ലെവല്‍ ത്രീയിലുള്ള നിയന്ത്രണങ്ങള്‍ക്കാണ് ദക്ഷിണ കൊറിയ തയ്യാറെടുക്കുന്നത്. അധികൃതരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് യൂന്‍ തെ ഹോ പറഞ്ഞു.
Recommended Video
സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം ലോക്ഡൗണ്‍ കൊണ്ടുവരും. വലിയ സാമൂഹിക മാറ്റം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാവൂമെന്ന് യൂന്‍ പറയുന്നു. സ്വയം തൊഴില്‍ സംഘങ്ങളെയും ചെറുകിട വ്യാപാരങ്ങളെയും ഇത് ബാധിക്കുമെന്നും യൂന്‍ മുന്നറിയിപ്പ് നല്കി. അതേസമയം കഴിഞ്ഞ ദിവസം 1078 കൊവിഡ് കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിത്യേനയുള്ള വര്‍ധനവിലും റെക്കോര്‍ഡ്. കൊവിഡ് വന്നശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസ് നിരക്കാണിത്. ഇതുവരെ 45442 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര് കൂടി മരിച്ചു. ആകെ 612 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം ഐസിയുവിന്റെ വലിയ കുറവ് രാജ്യം നേരിടുന്നുണ്ടെന്നും മേയര്‍ സിയോ ജുങ് യുപ് പഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications