ദക്ഷിണ കൊറിയയില്‍ ആദ്യ ലോക്ഡൗണ്‍ വരുന്നു, കൊവിഡ് കേസുകള്‍ കുതിക്കുന്നു, ഇനി ആ നല്ലപേരില്ല!!
സോള്‍: കൊറോണ വൈറസിനെ നല്ലരീതിയില്‍ പ്രതിരോധിച്ചെന്ന ദക്ഷിണ കൊറിയയുടെ സല്‍പ്പേര് മാറുന്നു. രാജ്യം ആദ്യമായി ലോക്ഡൗണിലേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ലോകരാജ്യങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദക്ഷിണ കൊറിയക്ക് അത് വേണ്ടി വന്നിരുന്നില്ല. മികച്ച നിയന്ത്രണങ്ങളിലൂടെ അവര്‍ മാതൃകയായിരുന്നു. എന്നാല്‍ ആരോഗ്യ അധികൃതര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം വല്ലാതെ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

പുതിയ കേസുകള്‍ കൂടി കൊണ്ടിരിക്കുകയാണ്. കൊവിഡിനെ നിയന്ത്രിക്കുന്നതിനായി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡിന്റെ തരംഗം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെ കൃത്യമായി നിയന്ത്രിച്ചിരുന്നു ദക്ഷിണ കൊറിയ. ലോകാരോഗ്യ സംഘടന വരെ അവരെ അഭിനന്ദിച്ചിരുന്നു. കൊവിഡ് തുടക്കത്തില്‍ തന്നെ ബാധിക്കപ്പെട്ട രാജ്യമായിരുന്നു അവര്‍. എന്നിട്ടും കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്ലാതെയാണ് അവര്‍ കൊവിഡിനെ പിടിച്ചുകെട്ടിയത്.
ടെസ്റ്റുകളുടെ എണ്ണം കൂട്ടിയും രോഗ വ്യാപനം കണ്ടെത്തുകയും ചെയ്താണ് കൊവിഡിനെ ദക്ഷിണ കൊറിയ നിയന്ത്രിച്ചത്. എന്നാല്‍ ശൈത്യകാലത്ത് കൊവിഡിന്റെ മൂന്നാം തരംഗമാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ ഉണ്ടായിരിക്കുന്നത്. പല രോഗ ഉറവിടങ്ങളും കണ്ടെത്താനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന് യൂന്‍ തെ ഹോ പറഞ്ഞു. സോള്‍ മെട്രോ പൊളിറ്റന്‍ മേഖലയില്‍ ആശങ്കയുയരുന്നതാണ് കാരണം. ലെവല്‍ ത്രീയിലുള്ള നിയന്ത്രണങ്ങള്‍ക്കാണ് ദക്ഷിണ കൊറിയ തയ്യാറെടുക്കുന്നത്. അധികൃതരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് യൂന്‍ തെ ഹോ പറഞ്ഞു.
Recommended Video
സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം ലോക്ഡൗണ്‍ കൊണ്ടുവരും. വലിയ സാമൂഹിക മാറ്റം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാവൂമെന്ന് യൂന്‍ പറയുന്നു. സ്വയം തൊഴില്‍ സംഘങ്ങളെയും ചെറുകിട വ്യാപാരങ്ങളെയും ഇത് ബാധിക്കുമെന്നും യൂന്‍ മുന്നറിയിപ്പ് നല്കി. അതേസമയം കഴിഞ്ഞ ദിവസം 1078 കൊവിഡ് കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിത്യേനയുള്ള വര്‍ധനവിലും റെക്കോര്‍ഡ്. കൊവിഡ് വന്നശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസ് നിരക്കാണിത്. ഇതുവരെ 45442 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര് കൂടി മരിച്ചു. ആകെ 612 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം ഐസിയുവിന്റെ വലിയ കുറവ് രാജ്യം നേരിടുന്നുണ്ടെന്നും മേയര്‍ സിയോ ജുങ് യുപ് പഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications