Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈനിക നടപടി; ക്യാമ്പുകള്‍ തകര്‍ത്തു, നിരവധി പേര്‍ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈനിക നടപടി. നൂറുകണക്കിന് ശ്രീലങ്കന്‍ സൈനികരും പൊലീസും വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ ക്യാമ്പ് റെയ്ഡ് ചെയ്തു. നിരവധി പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ സൈനികരും പൊലീസും ചേര്‍ന്ന് തകര്‍ത്തു എന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ട് മണിയോട് കൂടി സൈന്യം ഇരച്ചെത്തുകയായിരുന്നു എന്നും സമരക്കാരുടെ ടെന്റുകള്‍ അടിച്ചു തകര്‍ത്തു എന്നും സമരകേന്ദ്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സൈന്യത്തിന്റ ആക്രമണമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

1

തലസ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെയാണ് സൈനിക നടപടി. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റ് തടഞ്ഞ് പ്രതിഷേധക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ബാറ്റണുകളുമായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യാന്‍ തുടങ്ങി. അതേസമയം പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലം ഒഴിയാന്‍ പദ്ധതിയിട്ടതായി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

2

എന്നാല്‍ ഇതിന് കാത്ത് നില്‍ക്കാതെയാണ് സൈനിക നടപടി. പ്രസിഡന്‍ഷ്യല്‍ ഓഫീസിലേക്കുള്ള പ്രധാന റോഡില്‍ സ്ഥാപിച്ചിരുന്ന ടെന്റുകള്‍ തകര്‍ത്ത് നിരവധി പ്രവര്‍ത്തകരെ സൈന്യം പിടികൂടി. പ്രസിഡന്റ് ഗോതബായ രാജപക്സെയെ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദം ചെലുത്തിയ #GoHomeGota കാമ്പെയ്നിന്റെ പ്രവര്‍ത്തകര്‍ ജൂലൈ 9 ന് രാജപക്സെയുടെ കൊട്ടാരം പിടിച്ചടക്കിയ ശേഷം പ്രദേശം കൈക്കലാക്കിയിരുന്നു.

3

ഇതിന് പിന്നാലെ രാജപക്‌സെ നാട് വിടുകയും രാജിവെക്കുകയും ചെയ്തിരുന്നു. രാജപക്സെ സ്ഥാനമൊഴിഞ്ഞ ശേഷം, ബുധനാഴ്ച നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ പ്രധാനമന്ത്രി വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞിരുന്നു.

4

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ സ്വന്തമായി പോയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ പ്രസിഡന്റായത്. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

5

ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകളും ലഭിച്ചു. അതേസമയംം റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന ശ്രീലങ്ക പൊതുജന പെരമുണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എട്ടാമത്തെ പ്രസിഡന്റാണ് റെനില്‍ വിക്രമസിംഗെ. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ മുന്നിലാണ് റെനില്‍ സത്യപ്രതിജ്ഞ ചെയ്തത്.

6

ഗോതബായ രാജപക്‌സെയുടെ ശേഷിക്കുന്ന കാലാവധിയായ 2024 നവംബര്‍ വരെ റെനില്‍ വിക്രമസിംഗെയ്ക്ക് അധികാരത്തില്‍ തുടരാം. മുതിര്‍ന്ന നേതാവായ ദിനേശ് ഗുണവര്‍ധന അടുത്ത പ്രധാനമന്ത്രിയായേക്കും. അതേസമയം രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

7

രാജ്യത്ത് പ്രക്ഷോഭം ശക്തമായതോടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ വിക്രമസിംഗെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പൊലീസിനും സൈന്യത്തിനും കൂടുതല്‍ അധികാരം നല്‍കി കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാണ് വിക്രമസിംഗെ ശ്രമിച്ചത് എന്ന ആരോപണമുയര്‍ന്നിരുന്നു.

8

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മാസങ്ങളോളമായി രാജ്യത്ത് സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. ജൂലൈ മാസത്തോടെ പ്രസിഡന്റിന്റെ വസതി അടക്കം പ്രക്ഷോഭകര്‍ കൈയേറുന്നതിലേക്കും ഇത് കൊണ്ടെത്തിച്ചിരുന്നു.

ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    ശ്രീലങ്കയുടെ പോക്ക് എങ്ങോട്ട്?, പ്രസിഡന്റിന്റെ വസതിയില്‍ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം | *World

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+