ഹോർമുസ് കടലിടുക്കിലൂടെ താൽക്കാലിക പാത; ചർച്ച നടത്തി ഇറാനും ഒമാനും, എണ്ണ വിപണിക്ക് നിർണായകം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി താൽക്കാലിക നാവിഗേഷൻ ഇടനാഴി ഒരുക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി ഇറാനും ഒമാനും. കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി അധികൃതർ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ആഗോള എണ്ണ, ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു കടന്നുപോയിരുന്നത്. എന്നാൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വലിയ തോതിൽ നിലച്ച മട്ടിലാണ്.

hormuz

അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ആക്രമണങ്ങൾ ഏതാനും ആഴ്‌ചകളായി ഉണ്ടായിട്ടില്ലെങ്കിലും സമാധാന കരാറിനായുള്ള നയതന്ത്ര ചർച്ചകൾ നിലച്ചിരിക്കുകയാണ്. ഇതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും അപകടകരമായി തുടരുന്നു. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപരിധിയിൽ ഉണ്ടായിരുന്ന എല്ലാ മൈനുകളും പൊട്ടിച്ചുനീക്കുകയോ നീക്കം ചെയ്യുകയോ ചെയ്‌തെന്ന് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു.

കൂടാതെ പുതിയ മൈനുകൾ സ്ഥാപിക്കുന്ന ഏതൊരു കപ്പലിനെയും ബോട്ടിനെയും തകർക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകിയതായും ട്രംപ് പറഞ്ഞു. യുഎസ് സ്പേസ് ഫോഴ്‌സിന്റെ സഹായത്തോടെ കടലിടുക്കിന്റെ ഓരോ ഭാഗവും നിരീക്ഷിച്ചുവരികയാണെന്നും മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ 'സീറോ ടോളറൻസ്' നയം നിലവിലുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ചൊവ്വാഴ്‌ച ഒമാനിലെ അഷ് ശിശാഹയ്ക്ക് ഏകദേശം 9 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ഒരു എണ്ണക്കപ്പലിന് അജ്ഞാത വസ്‌തു ഇടിക്കുകയും കപ്പൽ പ്രവർത്തനരഹിതമാകുകയും ചെയ്‌തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതവും യുദ്ധത്തിന് പഴയ നിലയിൽ നിന്ന് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 50 ലക്ഷം ബാരൽ എണ്ണ മാത്രമാണ് കടന്നുപോയത്. യുദ്ധത്തിന് മുമ്പ് ഇത് പ്രതിദിനം 2 കോടിയിലധികം ബാരലായിരുന്നു. അതായത് ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന ഏകദേശം അഞ്ച് ബാരൽ എണ്ണയിൽ ഒന്ന് കടന്നുപോയിരുന്ന പ്രധാന ജലപാതയിലെ ഗതാഗതം നിലവിൽ ഇടിഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഇറാനുമായുള്ള സംഘർഷം സമീപകാലത്ത് രൂക്ഷമാകാനുള്ള സാധ്യത കുറഞ്ഞതായി വിലയിരുത്തി മിഡിൽ ഈസ്‌റ്റിലെ ചില നയതന്ത്ര ദൗത്യങ്ങളിലേക്ക് യുഎസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കാൻ അമേരിക്ക നടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചില എംബസികൾ തുടക്കത്തിൽ പരിമിതമായ ശേഷിയിലായിരിക്കും പ്രവർത്തിക്കുക.

എങ്കിലും ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്ക ഈ ആഴ്‌ച ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ സമ്മർദത്തിലാക്കുകയാണ് ലക്ഷ്യമെങ്കിലും ഉപരോധങ്ങൾ ഉടൻ നടപ്പാക്കില്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗതവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ഇറാൻ-ഒമാൻ നീക്കം ആഗോള എണ്ണവിപണിക്കും നിർണായകമാണ്. ഇതാണ് ഇപ്പോൾ എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+