ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; ഭരണസംവിധാനത്തിന്റെ തികഞ്ഞ പരാജയം
ധാക്ക: ഡിസംബറിൽ ബംഗ്ലാദേശിൽ നടന്ന ഹിന്ദുമത വിശ്വാസികളുടെ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ഹിന്ദു ന്യൂനപക്ഷത്തിനെതിരായ ദീർഘകാല പീഡനങ്ങളുടെ തുടർച്ചയാണ്. ഒരു മാസത്തിനുള്ളിൽ 12-ഓളം ഹിന്ദുക്കളാണ് ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും നിയമവിരുദ്ധ ശിക്ഷാ നടപടികളിലൂടെയും കൊല്ലപ്പെട്ടത്. രാഷ്ട്രീയ അസ്ഥിരത, മതമൗലികവാദം, ഭരണകൂട പരാജയം എന്നിവ ന്യൂനപക്ഷങ്ങളെ ദുർബലരാക്കുന്നുവെന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നു.
ദീപൂ ചന്ദ്ര ദാസ്, അമൃത് മോണ്ടൽ, ദിലീപ് ബോർമൻ, പ്രാന്തോഷ് കൊർമകർ, ഉത്പൽ സർക്കാർ, സോഗേഷ് ചന്ദ്ര റോയ്, സുബോർണ റോയ്, ശാന്തോ ദാസ്, റിപ്പൺ കുമാർ സർക്കാർ, പ്രതാപ് ചന്ദ്ര, സ്വാധീൻ ചന്ദ്ര, പോളാഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടവർ. ഓരോ മരണവും പ്രത്യേക കുറ്റകൃത്യങ്ങളായി അധികാരികൾ ചിത്രീകരിച്ചെങ്കിലും, ഇത് രാജ്യത്തെ വ്യവസ്ഥാപിതമായ ദുർബലത വെളിപ്പെടുത്തുന്നു.

മതനിന്ദ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പല കൊലപാതകങ്ങൾക്കും വഴിയൊരുക്കിയത്. നിയമനടപടികൾക്ക് പകരം ആൾക്കൂട്ടം നീതി നടപ്പാക്കുന്ന പ്രവണത വർധിച്ചു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് മതിയായ സംരക്ഷണം നൽകുന്നതിൽ ഔദ്യോഗിക പ്രതികരണങ്ങൾ പരാജയപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനം രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ ആഴത്തിൽ വേരൂന്നിയ മതമൗലികവാദത്തെ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യാ വിരുദ്ധ നിലപാടുകളാൽ ശക്തിപ്പെടുന്ന വർഗീയ വിദ്വേഷം ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം മോശമാക്കി. ഹിന്ദുക്കളോടുള്ള ശത്രുതയെ തീവ്രവാദമായി കാണാതെ, പ്രത്യയശാസ്ത്രപരമായ ചെറുത്തുനിൽപ്പായി സമൂഹത്തിൽ ചിത്രീകരിക്കുന്നു. ഇതുവഴി രാഷ്ട്രീയ നീക്കങ്ങളും വർഗീയ ഭീഷണിയും തമ്മിലുള്ള അതിർവരമ്പുകൾ മായുന്നു. മാറ്റം, നവീകരണം, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തുടങ്ങിയവ ഈ മാറ്റത്തിന് ഉപരിപ്ലവമായ ന്യായീകരണമായി മാത്രം വർത്തിക്കുന്നു.
തീവ്രവാദ അജണ്ടകൾക്ക് ഈ വാദങ്ങൾ ആയുധമായി മാറുന്നു. തീവ്രവാദ നീക്കങ്ങളെ ചോദ്യം ചെയ്യുന്നതിൽനിന്ന് ഒഴിവാക്കാനും, ബംഗ്ലാദേശിനെ ഇന്ത്യയോട് ശത്രുതയുള്ള ഒരു രാജ്യമായി ചിത്രീകരിക്കാനും ഇത് ഉപയോഗിക്കുന്നു. ഈ പ്രത്യയശാസ്ത്ര നിലപാടിൽ ആഭ്യന്തര ന്യൂനപക്ഷങ്ങൾ ഇരകളായി മാറുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം.
ഡിസംബറിൽ നടന്ന മിക്ക കൊലപാതകങ്ങൾക്കും മതനിന്ദാ ആരോപണങ്ങളാണ് കാരണം. ഹിന്ദുക്കളെ ലക്ഷ്യമിടുന്നതിൽ ഇതൊരു ശക്തമായ ആയുധമായി മാറി. തെളിവോ അന്വേഷണമോ ഇല്ലാതെ ഇത്തരം ആരോപണങ്ങൾ ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കാനും അക്രമങ്ങളെ ന്യായീകരിക്കാനും പലപ്പോഴും മതിയാകും. മറ്റ് കേസുകളിൽ പിടിച്ചുപറി, ക്രിമിനൽ കുറ്റങ്ങൾ തുടങ്ങിയവ ആരോപിക്കപ്പെട്ടപ്പോഴും നിയമനടപടികൾക്ക് പകരം ആൾക്കൂട്ട നീതിയാണ് നടപ്പാക്കപ്പെട്ടത്.
മൈമെൻസിംഗ് ജില്ലയിലെ ദീപൂ ചന്ദ്ര ദാസിന്റെ കൊലപാതകം ഒരുദാഹരണമാണ്. ഇസ്ലാം മതത്തെക്കുറിച്ച് നിന്ദ്യമായ പരാമർശം നടത്തിയെന്ന് ആരോപിക്കപ്പെട്ട അദ്ദേഹത്തെ ആൾക്കൂട്ടം മർദ്ദിച്ച് മരത്തിൽ കെട്ടിത്തൂക്കി തീയിട്ടു. മതനിന്ദയ്ക്ക് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ഭരണസംരക്ഷണം ഇല്ലാതാകുമ്പോൾ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എങ്ങനെ പൊതുവിടത്തിലെ വധശിക്ഷയായി മാറുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
രാജ്‌ബാരി ജില്ലയിൽ അമൃത് മോണ്ടൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ചതും സമാന സംഭവമാണ്. ഇദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം ഉയർത്തിക്കാട്ടി വർഗീയ വ്യാഖ്യാനങ്ങളെ തള്ളിക്കളയാൻ അധികാരികൾ ശ്രമിച്ചു. എന്നാൽ, കുറ്റാരോപണങ്ങൾ എന്തുതന്നെയായാലും, അറസ്‌റ്റിന് പകരം ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടത് ഹിന്ദുക്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്‌ടിച്ചു; ന്യൂനപക്ഷങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന ധാരണ ഇത് ശക്തിപ്പെടുത്തുന്നു.
വ്യാപക പ്രതിഷേധങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിന്ന സമയത്താണ് ഈ കൊലപാതകങ്ങൾ നടന്നത്. പല ജില്ലകളിലും ഇത് ക്രമസമാധാന പാലനത്തെയും ഭരണ കാര്യങ്ങളെയും തടസപ്പെടുത്തി. മുമ്പുണ്ടായിരുന്ന അസ്വസ്ഥതകളിലേതുപോലെ, ഹിന്ദു സമുദായങ്ങൾ സംഘടിത വിദ്വേഷം മൂലമോ രാഷ്ട്രീയ സംരക്ഷണം ഇല്ലാത്തതുകൊണ്ടോ വീണ്ടും വലിയ തോതിൽ ആക്രമണങ്ങൾക്ക് ഇരയായി.
മതം ഒരു പ്രധാന രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാമിക വിഭാഗങ്ങളും അവയുടെ അനുബന്ധ സംഘടനകളും തിരഞ്ഞെടുപ്പിന് മുന്നോടിയായി മതപരമായ ദേശീയത ഉപയോഗിച്ച് പിന്തുണ നേടുന്നു. ഭരണ അജണ്ടകളില്ലാത്ത ഈ ഗ്രൂപ്പുകൾ, സ്വത്വ അധിഷ്‌ഠിത സമാഹരണത്തെ ആശ്രയിക്കുകയും, ധ്രുവീകരിക്കപ്പെട്ട ചുറ്റുപാടിൽ ഹിന്ദുക്കളെ എളുപ്പത്തിൽ ലക്ഷ്യം വെക്കുകയും ചെയ്യുന്നു.
മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ കൊലപാതകങ്ങളെ അപലപിക്കുകയും ആൾക്കൂട്ട നീതിയെ എതിർക്കുകയും ചെയ്‌തിട്ടുണ്ട്. ചില സംഭവങ്ങളിൽ അറസ്‌റ്റുണ്ടായെങ്കിലും, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഇത് ആശ്വാസം നൽകുന്നില്ല. യഥാർത്ഥ സംരക്ഷണം മുൻകരുതൽ, സമയബന്ധിതമായ ഇടപെടലുകൾ, സ്ഥിരമായ ഉത്തരവാദിത്തം എന്നിവയിലൂടെയാണ് വിലയിരുത്തേണ്ടത്. ഈ കാര്യങ്ങളിൽ അധികാരികൾക്ക് തുടർച്ചയായി വീഴ്‌ച വരുത്തിയിട്ടുണ്ട്.
ആവർത്തിച്ചുള്ള ആരോപണങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ, തുടർച്ചയായ മരണങ്ങൾ, ഫലം കാണാത്ത ഔദ്യോഗിക ഉറപ്പുകൾ എന്നിവ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനങ്ങളെ നിർവചിക്കുന്നു. ഈ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ സമാഹരണവും ഇന്ത്യൻ വിരുദ്ധ നിലപാടുകളും ഒത്തുചേരുമ്പോൾ ന്യൂനപക്ഷങ്ങൾ അതീവ ദുർബലരാകുന്ന വ്യവസ്ഥാപിത രീതിയുടെ ഭാഗവും ആണിത്.
മതപരമോ ക്രിമിനൽപരമോ ആയ ആരോപണങ്ങൾ നിയമപരമായ വ്യവസ്ഥകളിലൂടെ കൈകാര്യം ചെയ്യപ്പെടുകയും, രാഷ്ട്രീയ താൽപ്പര്യങ്ങൾ പരിഗണിക്കാതെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നതുവരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനം ഒരു തുടർക്കഥയായി തന്നെ നിർബാധം മുന്നോട്ട് പോവും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications