Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലെ ആകാശത്ത് പറക്കുംതളിക, നാട്ടുകാര്‍ക്ക് ഭയം, വെടിവെച്ചിട്ട് സൈന്യം

പറക്കുംതളികയാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അത് വഴിത്തിരിവാകും. യൂകോണിലെ ആകാശത്ത് വെച്ചാണ് ഇവയെ കണ്ടത്. റഡാറുകളാണ് ഇവയെ കണ്ടെത്തിയത്

ടൊററന്റോ: യുഎസ്സിലെ ചാര ബലൂണിനെ തകര്‍ത്തതിന് പിന്നാലെ പുതിയ പ്രശ്‌നം കാനഡയില്‍. ഇവിടെയും ആകാശത്ത് അജ്ഞാത രൂപത്തെ കണ്ടിരിക്കുകയാണ്. പക്ഷേ ഇത് പറക്കുംതളികയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഇത് എവിടെ നിന്ന് വന്നു എന്ന് മാത്രം ആര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. നാട്ടുകാര്‍ ഒന്നടങ്കം ഈ കാഴ്ച്ച കണ്ട് ഭയന്നിരിക്കുകയാണ്.

കനേഡിയന്‍ സര്‍ക്കാര്‍ ഇത് പറക്കുംതൡകയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. അന്യഗ്രഹജീവികളും അവരുടെ സന്ദര്‍ശനവും വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. യുഎസ് സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. വിശദമായ വിവരങ്ങളിലേക്ക്....

കാനഡയിലെ ആകാശത്ത്

കാനഡയിലെ ആകാശത്ത്

ഫെബ്രുവരി 11നാണ് കാനഡയിലെ ആകാശത്ത് പറക്കുംതൡയെ കണ്ടത്. നാട്ടുകാരും, രാഷ്ട്രീയ പ്രമുഖരുമെല്ലാം ഞെട്ടിയിരുന്നു. ഉടനെ തന്നെ കനേഡിയന്‍ പ്രധാനമന്ത്രി ഫോണ്‍ കോള്‍ യുഎസ്സിലേക്കാണ് പോയത്. അവിടെയുള്ള ഔദ്യോഗിക സംസാരം കഴിഞ്ഞതിന് ശേഷം ആ തീരുമാനമെടുക്കുന്നു. പറക്കുംതളികയെ വെടിവെച്ചിടണം. ട്രൂഡോ അതിനുളള്ള ഉത്തരവ് ഉടനെ തന്നെ ഇറക്കുന്നു. തുടര്‍ന്നാണ് ആ അജ്ഞാത വാഹനത്തെ വെടിവെച്ചിട്ടത്. ഇത് ഒരാഴ്ച്ചയ്ക്കിടെയുള്ള രണ്ടാം സംഭവമാണിത്. നേരത്തെ അമേരിക്കയിലും ഇതുപോലെ അജ്ഞാത വാഹനത്തെ വെടിവെച്ചിട്ടിരുന്നു.

ചാര വിമാനമല്ല

ചാര വിമാനമല്ല

കാനഡയില്‍ കണ്ട ചാരബലൂണോ, വിമാനമോ അല്ലെന്നാണ് വിലയിരുത്തല്‍. ഇത് മുമ്പൊന്നും കണ്ടിട്ടില്ലാത്ത പ്രകാശമേററിയ വസ്തുവാണ്. യൂക്കോണില്‍ നിന്നുള്ള കനേഡിയന്‍ സൈന്യം ഇതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കും. അത് പരിശോധിച്ച ശേഷം എവിടെ നിന്നാണ് ഇത് വന്നതെന്ന് പുറത്തുവിടുമെന്ന് ട്രൂഡോ പറയുന്നു. അതേസമയം കനേഡിയന്‍ വ്യോമപാത ലംഘിച്ച് കടന്നത് കൊണ്ടാണ് പറക്കുംതളികയെ വെടിവെച്ചിട്ടതെന്നാണ് ട്രൂഡോ പറയുന്നത്. അതേസമയം ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധിക്കേണ്ടത് സുപ്രധാനപ്പെട്ട കാര്യമായിട്ടാണ് യുഎസ്സും കാണുന്നത്.

അന്യഗ്രജീവികള്‍ എത്തിയോ?

അന്യഗ്രജീവികള്‍ എത്തിയോ?

പറക്കുംതളികയാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അത് വഴിത്തിരിവാകും. യൂകോണിലെ ആകാശത്ത് വെച്ചാണ് ഇവയെ കണ്ടത്. റഡാറുകളാണ് ഇവയെ കണ്ടെത്തിയത്. അമേരിക്ക ഫൈറ്റര്‍ ജെറ്റുകളാണ് ഇവിടെ എത്തിച്ചത്. ഒപ്പം കനേഡിയന്‍ സൈന്യവും ചേര്‍ന്നു. അതേസമയം ചൈനയുടെ ചാര ബലൂണ്‍ കണ്ടെത്തിയ ശേഷം യുഎസ് കനത്ത ജാഗ്രതയിലാണ്. സുഹൃദ് രാജ്യങ്ങളെ എല്ലാം വിൡച്ച് ഇത്തരം അജ്ഞാത വാഹനങ്ങളെ ഉടന്‍ വെടിവെച്ചിടണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. ഇവ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് കണ്ടെത്തല്‍.

എല്ലാം ചാര വിമാനമല്ല

എല്ലാം ചാര വിമാനമല്ല

സൂര്യന്‍ ഇവിടെ അസ്തമിക്കുകയേ ഇല്ല, യാത്രയ്ക്കാണെങ്കില്‍ റെഡിയായിക്കോളൂ

അന്യഗ്രഹജീവികളുടെ വരവ് ഭൂമിയില്‍ സംഭവിക്കുന്നുണ്ടെന്നാണ് സൂചന. യുഎസ്സില്‍ വരുന്നതെല്ലാം ചാര വിമാനമല്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒന്നല്ല രണ്ട് അജ്ഞാത വാഹനങ്ങളെയാണ് അലാസ്‌കയില്‍ കണ്ടെത്തിയത്. ഫെബ്രുവരി പത്തിനായിരുന്നു സംഭവം. അതേസമയം ഇതിനെയും യുഎസ് വെടിവെച്ചിട്ടിട്ടുണ്ട്. ഇതുവരെ ഭൂമിയില്‍ കാണാത്തൊരു രൂപമാണിത്. 40000 അടി ഉയരത്തിലായിരുന്നു ഈ പറക്കുംതളകയുടെ സഞ്ചാരം. അതേസമയം യുഎഫ്ഒ എന്നുള്ളതില്‍ അന്യഗ്രഹജീവികളുടെ പറക്കുംതളിക മാത്രമല്ല, മനഷ്യ നിര്‍മിതമായ രൂപങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎസ്സിന്റെ വിശദീകരണം.

ആരും കാണാത്ത രൂപങ്ങള്‍

ആരും കാണാത്ത രൂപങ്ങള്‍

ഈ പറക്കുംതളികകള്‍ ആരും വിചാരിക്കാത്ത രീതിയില്‍ സഞ്ചരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തീര്‍ച്ചയായും അന്യഗ്രഹജീവികള്‍ മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, അവര്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നതാണെന്നും ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ഭൂരിഭാഗം വസ്തുക്കളും പറക്കുംതളികയല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അധികം നേരം യഥാര്‍ത്ഥ പറക്കുംതളികയെ ആരും കാണില്ല. അലാസ്‌കയില്‍ വെടിവെച്ചിട്ടത് വെതര്‍ ബലൂണ്‍ ആഴാനും സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+