ഉക്രൈന്‍ പ്രതിസന്ധി: ഇന്ത്യന്‍ പൗരന്മാർക്കും വിദ്യാർത്ഥികള്‍ക്കും ജാഗ്രതാ നിർദേശവുമായി എംബസി
ദില്ലി: ഉക്രെയ്നിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഉക്രൈനില്‍ നിന്നും മടങ്ങുന്നത് താല്‍ക്കാലികമായി പരിഗണിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. "ഉക്രെയ്നിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് താമസം അനിവാര്യമല്ലാത്ത വിദ്യാർത്ഥികൾ, താൽക്കാലികമായി മടങ്ങുന്നത് പരിഗണിക്കാം,"- ഉക്രൈന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി സംഘർഷം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിരവധി രാജ്യങ്ങൾ ഉക്രെയ്നിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറിക്കുകയും അവരുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദേശിക്കുകുയം ചെയ്തിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ, അയർലൻഡ്, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ്, കാനഡ, നോർവേ, എസ്റ്റോണിയ, ലിത്വാനിയ, ബൾഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാൻ, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്നു. സൗദി അറേബ്യ, യു എ ഇ എന്നിവരാണ് ഇതിനോടകം ഉക്രൈനിലെ തങ്ങളുടെ രാജ്യങ്ങള്‍ക്ക് പൌരന്‍മാർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഉക്രെയ്നിനെ ആക്രമിക്കാനുള്ള പദ്ധതികള്‍ റഷ്യ നിഷേധിക്കുന്നുണ്ടെങ്കില്‍, 2014 ൽ പിടിച്ചെടുത്ത ക്രിമിയ പ്രദേശം ഇപ്പോഴും നിയന്ത്രിക്കുകയും കിഴക്ക് ഡോൺബാസ് മേഖല നിയന്ത്രിക്കുന്ന വിഘടനവാദി ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുകയുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലും മോസ്കോ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. മേഖലയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ പ്രദേശത്ത് ഹെലികോപ്റ്ററുകളും യുദ്ധ-ബോംബ് ജെറ്റുകളും ഉൾപ്പെടെ റഷ്യൻ സൈനികരുടെ വൻതോതിലുള്ള ബിൽഡ്-അപ്പ് കാണിക്കുന്നു.
പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്‍കി അശ്വതി ശ്രീകാന്ത്
റഷ്യ-ഉക്രൈന്‍ സംഘർഷം നിമിഷവും ഉണ്ടായേക്കാമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൌരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ല. അതിനാല്‍ പൌരന്മാർ എത്രയും പെട്ടെന്ന് മടങ്ങണമെന്നുമായിരുന്നു അമരേക്കിയുടെ നിർദേശം. ഏറ്റവും പുതിയ രഹസ്യാന്വേഷണ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് പുടിൻ ഉടൻ തന്നെ ഒരു അന്തിമ "ഗോ ഓർഡർ" നൽകിയേക്കുമെന്നാണ് ആശങ്ക. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. അതേസമയം ഒരു ആക്രമണത്തിനും തങ്ങള്‍ മുതിരുന്നില്ലെന്നും പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications