വെനസ്വേലയിലെ യുഎസ് നടപടി; ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി തിങ്കളാഴ്‌ച അടിയന്തര യോഗം ചേരും
ന്യൂയോർക്ക്: വെനസ്വേലയിലെ യുഎസ് നടപടികൾ ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി തിങ്കളാഴ്‌ച അടിയന്തര യോഗം ചേരുമെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത യോഗത്തെക്കുറിച്ച് പേര് വെളിപ്പെടുത്താത്തൊരു സമിതി നയതന്ത്രജ്ഞനാണ് വിവരങ്ങൾ പങ്കുവെച്ചത്. കൊളംബിയയുടെ അടിയന്തര അഭ്യർത്ഥനയും ചൈന-റഷ്യ പിന്തുണയുമാണ് ഈ യോഗത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം.
വെള്ളിയാഴ്‌ച രണ്ടുവർഷ കാലാവധിയിൽ അംഗത്വം ആരംഭിച്ച കൊളംബിയ, സെക്രട്ടറി ജനറൽ ഗുട്ടെറസിനോട് രക്ഷാസമിതിയെ വിവരങ്ങൾ ധരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് നിലപാടുകളും കരീബിയനിലെ ബോട്ട് ആക്രമണങ്ങളും വർധിച്ചിട്ടും, കഴിഞ്ഞ മാസങ്ങളായി 15 അംഗ രക്ഷാസമിതി വെനസ്വേല വിഷയത്തിൽ നിസംഗമായിരുന്നു.

നിലവിൽ, യോഗത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടില്ല, എന്നാൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വ്യക്തിപരമായ സാന്നിധ്യം അടുത്ത വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. യുഎസ് നടപടികളുടെ നിയമസാധുതയും ഓപ്പറേഷന്റെ മാനുഷിക പ്രത്യാഘാതങ്ങളുമായിരിക്കും പ്രധാന ചർച്ചാ വിഷയം
അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ട്രംപിന്റെ 'സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ധീരവും ചരിത്രപരവുമായ നേതൃത്വത്തെ' അഭിനന്ദിച്ചു. തന്റെ എക്‌സ് അക്കൗണ്ടിൽ താങ്കളുടെ ദൃഢനിശ്ചയത്തെയും ധീരരായ സൈനികരുടെ അസാധാരണമായ പ്രവർത്തനങ്ങളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തത്.
എന്നാൽ ന്യൂയോർക്ക് സിറ്റി മേയർ (ഡെമോക്രാറ്റ്) സോഹ്‌റാൻ മംദാനി, പ്രസിഡന്റിന്റെ ശനിയാഴ്‌ചത്തെ പത്രസമ്മേളനത്തിനുശേഷം ട്രംപിനെ നേരിട്ട് വിളിച്ച് ഈ നടപടിയോടുള്ള തന്റെ എതിർപ്പ് രേഖപ്പെടുത്തി. ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന ഭരണമാറ്റ ശ്രമങ്ങൾക്കെതിരെയാണ് തന്റെ നിലപാടെന്ന് മംദാനി പറഞ്ഞു.
മഡൂറോയെക്കുറിച്ചുള്ള ഫെഡറൽ ഗവൺമെന്റ് പദ്ധതികൾ ന്യൂയോർക്കുകാരുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുകയാണ് മേയർ എന്ന നിലയിൽ തന്റെ ദൗത്യമെന്നും മംദാനി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലും ട്രംപിന്റെ നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
അടുത്തിടെ വെനിസ്വേലയുടെ തീരത്തുള്ള ഒരു തുറമുഖ കേന്ദ്രത്തിൽ സിഐഎ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. രാജ്യത്തിനുള്ളിലെ ഒരു ലക്ഷ്യത്തിന് നേരെയുള്ള ആദ്യത്തെ യുഎസ് ആക്രമണമാണിത്. വെനിസ്വേലൻ സംഘം മയക്കുമരുന്ന് സൂക്ഷിക്കുന്നതിനും കടത്തുന്നതിനും ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് സർക്കാർ വിശ്വസിക്കുന്ന ഒരു വിദൂര ഡോക്കിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇതിന് പിന്നാലെയാണ് ഇന്നലെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും ബന്ദികളാക്കിയതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അതിനിടെ ബന്ദികളാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ഉടൻ മോചിപ്പിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. വെനിസ്വേല സർക്കാരിനെ അട്ടിമറിക്കുന്നത് നിർത്തി സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബീജിംഗ് അമേരിക്കയോട് ആവശ്യപ്പെട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications