അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റ് വരുമോ? ബൈഡന് പകരം കമല ഹാരിസ് മത്സരിക്കുമെന്ന് ചർച്ചകൾ സജീവം
ന്യൂയോർക്ക്: ജോ ബൈഡന്റെ സ്വീകാര്യതയിൽ കാര്യമായ ഇടിവുണ്ടായി എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ. നിലവിൽ വൈസ് പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്ന കമല ഹാരിസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിടെ നടന്ന ഒരു സംവാദത്തിൽ ബൈഡൻ മോശം പ്രകടനം നടത്തിയത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംവാദത്തിൽ ബൈഡനെക്കാൾ വ്യക്തമായ മുൻതൂക്കം നേടിയെന്നാണ് വിലയിരുത്തൽ. സംവാദത്തിൽ ബൈഡന്റെ പ്രായാധിക്യം പ്രകടമായിരുന്നു എന്ന ആരോപണവും ശക്തമാണ്.

ഇതിന് പിന്നാലെയാണ് കമല ഹാരിസിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിലും ബൈഡനൊപ്പം ഉറച്ചു നിൽക്കുകയാണ് കമല ഹാരിസ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടിയിലെ നേതാക്കളിൽ നിന്ന് തന്നെ ഇക്കാര്യത്തിൽ ആവശ്യമുയരുന്നു എന്നതാണ് കമലയുടെ സാധ്യതകൾ വർധിപ്പിക്കുന്ന പ്രധാന ഘടകം, എന്നാൽ ഇക്കാര്യത്തിൽ അവർ ഇതുവരെയും തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ട്രംപുമായി നടന്ന സംവാദത്തിന് പിന്നാലെ ബൈഡനെ പ്രതിരോധിക്കാൻ കമല മുന്നിട്ടിറങ്ങിയത് ഡെമോക്രാറ്റുകളെ സംബന്ധിച്ച് കമലയെ പരിഗണിക്കാനുള്ള മറ്റൊരു ഘടകം കൂടിയാണ്. നിലവിൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും ബൈഡന്റെ പിൻഗാമിയാവാൻ കമല ഹാരിസിന് വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കമല ഹാരിസ്: സാധ്യതകളും വെല്ലുവിളികളും
നിലവിൽ ജോ ബൈഡൻ സർക്കാരിൽ വൈസ് പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്യുന്ന കമല ഹാരിസ് ജനപ്രിയയാണ്. അതിലുപരി ചെന്നൈയിൽ വേരുകളുള്ള ഇന്ത്യൻ വംശജയായ കമല ഹാരിസിനെ ഇന്ത്യൻ സമൂഹം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. അമേരിക്കയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ത്യൻ വോട്ടുകൾ നിസാരമല്ല എന്നതും പ്രത്യേകം ഓർക്കണം.
മാത്രമല്ല മുൻ കാലങ്ങളിൽ നിർബാധം ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്നിരുന്ന യുഎസിലെ കറുത്ത വർഗക്കാർ അടുത്ത കാലത്തായി റിപ്പബ്ലിക്കൻ പാർട്ടിയോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമാണ്. അങ്ങനെ ഉള്ളപ്പോൾ കറുത്ത വർഗക്കാർക്ക് താത്പര്യമുള്ള നേതാവെന്ന നിലയിൽ കമല ഹാരിസിന് കൂടുതൽ സാധ്യതകളാണ് ഉണ്ടാവുന്നത്.
ഇത്രയൊക്കെ ആണെങ്കിലും ജോ ബൈഡനെ ഒരൊറ്റ രാത്രി കൊണ്ട് തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് ഒഴിവാക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിക്കില്ല എന്നത് പ്രത്യേകം ഓർക്കണം. മാത്രമല്ല കമലയെ സംബന്ധിച്ച് വെല്ലുവിളിയാവുന്ന മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനം മിഷേൽ ഒബാമയുടെ പേര് തന്നെയാണ്.
തുടക്കത്തിൽ തന്നെ ബൈഡന്റെ സംവാദം വിവാദത്തിന് വഴിയൊരുക്കിയപ്പോൾ മിഷേൽ ഒബാമയുടെ പേര് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ടിരുന്നു. സാമൂഹിക പ്രവർത്തനം, സ്വീകാര്യത എന്നിവ കണക്കിലെടുത്ത് മിഷേൽ ഈ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യപ്പെട്ടവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ആ നിലയ്ക്ക് നോക്കുമ്പോൾ കമലയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാനുള്ള ഏകപക്ഷീയമായ അവസരം ഉണ്ടാവില്ല.
സർവേ ഫലം കമലയ്ക്ക് അനുകൂലം
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു സിഎൻഎൻ വോട്ടെടുപ്പിൽ കമല ഹാരിസ് ട്രംപിനെതിരെ ബൈഡനെക്കാൾ മികച്ച പ്രകടനം കാഴ്‌ചവെച്ചു എന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. ഈ സർവേയിൽ ഹാരിസിന് 45 ശതമാനം വോട്ടർമാരും ട്രംപിന് 47 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാൽ ബൈഡന് ലഭിച്ചത് ഇതിലും കുറവായിരുന്നു. ഈ ഘടകങ്ങൾ ഒക്കെയും കമല ഹാരിസിന് അനുകൂലമാണെങ്കിലും ലക്ഷ്യത്തിലെത്താൻ ഇനിയും കടമ്പകൾ ഏറെ കടക്കാനുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications