ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പുറത്തേക്ക്; ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്, കാരണം?
ന്യൂയോർക്ക്: യുഎസിൽ രണ്ടാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പണി തുടങ്ങി ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുക എന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹത്തിന് തുടക്കമിട്ടിരിക്കുകയാണ് ട്രംപ് ഇപ്പോൾ. സംഘടനയിൽ നിന്ന് യുഎസിനോട് പിന്മാറാൻ നിർദ്ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
ഇതോടെ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഏറ്റവും വലിയ ധനസഹായ സ്രോതസുകളിൽ ഒന്നാണ് നിലയ്ക്കുന്നത്. ഓവൽ ഓഫീസിൽ തിങ്കളാഴ്‌ച ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തന്റെ ആദ്യ ഭരണകാലത്ത് തന്നെ ഇതിനുള്ള നീക്കങ്ങൾ ട്രംപ് നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല.

'ഓ, അതൊരു വലിയ കാര്യമാണ്' എന്നായിരുന്നു ഈ ഉത്തരവിൽ ഒപ്പ് വച്ച ശേഷം ട്രംപ് പ്രതികരിച്ചത്. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷം ഒപ്പുവച്ച സുപ്രധാന രേഖകളിൽ ഒന്നാണിത്. കോവിഡ് വ്യാപന സമയത്ത് ജനീവ ആസ്ഥാനമായുള്ള ഡബ്ള്യുഎച്ച്ഒ നടത്തിയ പ്രവർത്തനങ്ങളെ നിരന്തരം വിമർശിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഡൊണാൾഡ് ട്രംപ്.
എന്നാൽ ബൈഡൻ അധികാരമേറ്റ ശേഷം ഈ നിലപാട് തിരുത്തിയിരുന്നു. ആദ്യ ദിവസം തന്നെ ഈ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വയ്ക്കുന്നത്, യുഎസ് ഔദ്യോഗികമായി ആഗോള ഏജൻസി വിടാനുള്ള സാധ്യത കാര്യമായി വർധിപ്പിക്കുന്നു. ഞങ്ങളെ തിരികെ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നുണ്ട്, അതിനാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാമെന്നാണ് ട്രംപ് പറയുന്നത്.
ചൈനീസ് വിധേയത്വവും വുഹാനിൽ നിന്ന് പടർന്നുപിടിച്ച കോവിഡ് വ്യാപനത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്തതും ചൂണ്ടിക്കാട്ടി പലവട്ടം ട്രംപ് സംഘടനയെ വിമർശിച്ചിട്ടുണ്ട്. പെട്ടെന്ന് വേണ്ട പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ സംഘടന പരാജയമാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തന്നെയാണ് പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരിക്കുന്നത്.
എന്നാൽ മുൻപ് ഈ നീക്കത്തിന് മുതിർന്നപ്പോൾ കടുത്ത എതിർപ്പുകളാണ് ട്രംപിന് നേരിടേണ്ടി വന്നത്. മാത്രമല്ല ആരോഗ്യ വിദഗ്‌ധരും ഡെമോക്രാറ്റിക് നിയമ നിർമ്മാതാക്കളും ഉൾപ്പെടെ നടപടിയെ വിമർശിച്ചിരുന്നു. ട്രംപിന്റെ ഒന്നാം ഭരണകൂടത്തിന് കോവിഡ് വ്യാപനത്തെ ചെറുക്കാൻ സാധിക്കാത്തതും സർക്കാർ വരുത്തിയ വീഴ്‌ചയും മറയ്ക്കാനാണ് ഇത്തരമൊരു നടപടി എന്നായിരുന്നു പ്രധാന ആരോപണം.
അതേസമയം, 2020-ലെ കോൺഗ്രസ് റിസർച്ച് സർവീസ് റിപ്പോർട്ട് അനുസരിച്ച്, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുകടക്കാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമുണ്ടോ എന്നത് വ്യക്തമല്ല. എങ്കിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള കോൺഗ്രസ് ട്രംപിന്റെ നീക്കത്തെ ചെറുക്കനും സാധ്യതയില്ല.
ജനീവ ആസ്ഥാനമായുള്ള ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ ഭീഷണികളെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. വിവിധ രോഗങ്ങളുടെ നിർമ്മാർജ്ജനത്തിനും അവയുടെ നേരിടുന്നതിലും കാര്യമായ പങ്ക് തന്നെയാണ് അവർക്കുള്ളത്. സംഘടനയുടെ 20 ശതമാനത്തോളം വരുന്ന വരുമാനമായിരിക്കും ട്രംപിന്റെ നീക്കത്തോടെ ഇല്ലാതാവുക.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്‌ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications