ട്രംപിനെതിരായ ആക്രമണം: സുരക്ഷാ വീഴ്ച്ച സമ്മതിച്ച് രഹസ്യാന്വേഷണ വിഭാഗം അധ്യക്ഷ, രാജിവെച്ചു
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തിലെ സുരക്ഷാ വീഴ്ച്ചയുടെ പശ്ചാത്തലത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടര്‍ കിമ്പര്‍ലി ചിയാറ്റില്‍ രാജിവെച്ചു. ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടെന്ന് നേരത്തെ കിമ്പര്‍ലി തുറന്ന് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് അവര്‍ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. രാജിക്കായി ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും ഒരുപോലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് ആരോപണമുണ്ട്.

പെനിസില്‍വാനിയയിലെ ബട്ലറില് ജൂലായ് പതിമൂന്നിന് നടന്ന വെടിവെപ്പിലാണ് ട്രംപിന് പരുക്കേറ്റത്. ഇരുപതുകാരനാണ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് ഏജന്‍സി കണ്ടെത്തി. ഇയാളെ പിന്നീട് വെടിവെച്ച് കൊന്നിരുന്നു. രാജി ഒരുപാട് വൈകിയെന്ന് റിപബ്ലിക്കന്‍ സ്പീക്കര്‍ മൈക്ക് ജോണ്സന് പറഞ്ഞു.
ഒരാഴ്ച്ച മുമ്പെങ്കിലും കിമ്പര്‍ലി രാജിവെക്കേണ്ടതായിരുന്നു. റിപബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടത് പ്രകാരം അവര്‍ രാജിവെച്ചതില്‍ സംതൃപ്തിയുണ്ടെന്നും ജോണ്സന് പറഞ്ഞു. കിമ്പര്‍ലി ചിയാറ്റില്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായിരുന്നു. ഇതിലാണ് ട്രംപിനെതിരെയുള്ള ആക്രമണം രഹസ്യാന്വേഷണ വീഴ്ച്ചയാണെന്ന് കുറ്റസമ്മതം നടത്തിയത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ദശാബ്ദങ്ങള്‍ക്കിടെ സംഭവിക്കുന്ന ഏറ്റവും വലിയ വീഴ്ച്ചയാണിതെന്ന് ചിയാറ്റില്‍ ട്രംപിനെതിരെയുള്ള ആക്രമണത്തെ വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും, ഡെമോക്രാറ്റുകളും ഒരുപോലെ ഇവരുടെ രാജിക്കായി ആവശ്യപ്പെട്ടത്. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനും ചിയാറ്റില്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്ന് കിമ്പര്ലിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമായിരുന്നു. നിരവധി സജീമായ അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് കിമ്പര്‍ലി അറിയിക്കുകയായിരുന്നു. ഇരുപാര്‍ട്ടികളും രാജിക്കായി കിമ്പര്‍ലിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ട്രംപിന് ഇത്രയും അടുത്ത് എങ്ങനെയാണ് ഷൂട്ടര്‍ എത്തിയെന്നാണ് ചോദ്യമുയര്‍ന്നിരുന്നത്. സുരക്ഷാ വീഴ്ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കിമ്പര്‍ലി ചിയാറ്റില്‍ സ്റ്റാഫിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും പശ്ചാത്തലത്തില്‍ വലിയ വേദനയോടെയാണ് ഈ കഠിനമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുകയാണെന്നും കിമ്പര്‍ലി ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. സ്റ്റേജിന് 135 മീറ്റര്‍ ചുറ്റളവില്‍ ഷൂട്ടറായ തോമസ് മാത്യു ക്രൂക്സ് എത്തിയിരുന്നു. ഇവിടെ വെച്ചാണ് ആക്രമണം ഉണ്ടായത്.
അതേസമയം മൂന്ന് ദശാബ്ദം നീണ്ട സേവനത്തിന് കിമ്പര്ലിക്ക് പ്രസിഡന്റ് ജോ ബൈഡന് നന്ദി അറിയിച്ചു. നിസ്വാര്‍ത്ഥ സേവനമാണ് അവര്‍ കാഴ്ച്ചവെച്ചതെന്നും, സ്വന്തം ജീവന് പണയം വെച്ചാണ് അവര്‍ രാഷ്ട്രത്തെ സേവിച്ചതെന്നും ബൈഡന് പറഞ്ഞു.
നമുക്കെല്ലാവര്‍ക്കും അറിയാം, ട്രംപിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലൊന്ന് ഇനിയും സംഭവിക്കില്ലെന്ന്. മുന്നോട്ടുള്ള ജീവിതത്തില്‍ കിമ്മിന് എല്ലാവിധ ആശംസകളും നേരുന്നതായി ബൈഡന് പറഞ്ഞു.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications