മാധ്യമസ്വാതന്ത്ര്യം പ്രധാനം, ഇന്ത്യയുടെ ബിബിസി ഡോക്യുമെന്ററി വിലക്കിനെ തള്ളി യുഎസ്
ബിബിസി ഡോക്യുമെന്ററി ഇന്ത്യ വിലക്കിയതിനെ തള്ളി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഇതിനെ അംഗീകരിക്കുന്നില്ലെന്നും, മാധ്യമ സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും യുഎസ് പറഞ്ഞു

വാഷിംഗ്ടണ്‍: ഗുജറാത്ത് വംശഹത്യ പ്രമേയമാക്കിയ ബിബിസി ഡോക്യുമെന്ററിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. വിലക്കിനെ തള്ളുന്നതായി അവര്‍ അറിയിച്ചു. യുഎസ് മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്നു.
ജനാധിപത്യ മൂല്യങ്ങള്‍ക്കും, അഭിപ്രായ സ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം പറഞ്ഞു.
ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ചര്‍ച്ചയാവേണ്ട കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്.
വാഷിംഗ്ടണ്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ലോകത്തുള്ള എല്ലായിടത്തും ആ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കും. കാരണം അത് വളരയെധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.

ജനാധിപത്യ മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള കാര്യങ്ങള്‍ക്ക് ഏറെ ആവശ്യമാണ് മാധ്യമസ്വാതന്ത്ര്യമെന്നും നെഡ് പ്രൈസ് പറഞ്ഞു. സ്വതന്ത്രമായ ഒരു മാധ്യമ മേഖല ലോകത്തെല്ലായിടത്തും ഉണ്ടാവണം. അതിനെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യത്തെയാണ് ഞങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നത്. മതസ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള അവകാശം, മനുഷ്യാവകാശം, എന്നിവ ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്നും നെഡ് പ്രൈസ് പറഞ്ഞു.
ലോകത്തെല്ലായിടത്തും യുഎസ് ബന്ധം സ്ഥാപിക്കുന്നത് ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളതെന്നും പ്രൈസ് പറഞ്ഞു. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിരുന്നു.
ബിബിസി ഡോക്യുമെന്ററിയില്‍ മോദിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇതിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡോക്യുമെന്ററിയുടെ പ്രചാരണം തടയുകയായിരുന്നു ലക്ഷ്യം.
തീര്‍ത്തും പക്ഷപാതപരമായ ഡോക്യുമെന്ററിയാണ് ബിബിസി തയ്യാറാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. അതേസമയം ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.
വിവിധയിടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. ജെഎന്‍യുവിലും, ജാമിയയിലുമെല്ലാം വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് യുണിവേഴ്സിറ്റി അധികൃതര്‍ അടക്കം രംഗത്ത് വന്നിരുന്നു. എന്ത് വന്നാലും പ്രദര്‍ശനം അനുവദിക്കില്ലെന്നായിരുന്നു ഇവര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ജാമിയയിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റും ചെയ്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications