അവസാനം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഇനിയെന്ത്?
ബാഴ്സലോണ: സ്പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ കാറ്റലോണിയന്‍ പ്രദേശങ്ങളില്‍ ആഘോഷവും സ്പെയിനില്‍ അമര്‍ഷവും പതഞ്ഞുയരുകയാണ്. കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ഒരു മണിക്കൂറിനകം തന്നെ അസാധാരണ യോഗം ചേര്‍ന്ന സ്പെയിന് സെനറ്റ്, കാറ്റലോണിയയെ കേന്ദ്രഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ കാറ്റലോണിയയിലും സ്പെയിനിലും ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും.
അതു കൊലക്കേസ് പ്രതി ഓമനയല്ല, എല്ലാം തെളിഞ്ഞു... തിരുവനന്തപുരത്തുകാരി, അപ്പോള്‍ ഓമന?

കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു
സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് തലവന്‍ കാര്‍ലസ് പുജമോണ്ട് ഉള്‍പ്പെടെയുള്ള കാറ്റലോണിയയിലെ പ്രാദേശിക സര്‍ക്കാരിനെ സ്പെയിന് പിരിച്ചുവിട്ടു കഴിഞ്ഞു. ഇതോടൊപ്പം ഡിസംബര്‍ 21ന് കാറ്റലോണിയയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നും സ്പെയിന് പ്രധാനമന്ത്രി മറിയാനോ റജോയി പ്രഖ്യാപിച്ചു. അതുവരെ കേന്ദ്രമന്ത്രിമാരായിരിക്കും കാറ്റലോണിയന്‍ മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക.

നേതാക്കള്‍ക്കെതിരേ അട്ടിമറിക്കുറ്റം
സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ നേതാവ് പുജമോണ്ടിനെതിരേ അട്ടിമറിക്കുറ്റത്തിന് കേസെടുക്കുമെന്ന് സ്പെയിന് പ്രൊസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു. ഇക്കാര്യം കോടതിയാവും അന്തിമമായി തീരുമാനിക്കുക. സ്പെയിന് നിയമപ്രകാരം 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കാറ്റലോണിയന്‍ പാര്‍ലമെന്റിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും അതിനു മുന്നോടിയായി നടന്ന വോട്ടെടുപ്പിന്റെയും സാധുത സ്പെയിന് ഭരണഘടനാ കോടതി പരിശോധിച്ചുവരികയാണ്.

നേരിട്ടുള്ള ഭരണം എളുപ്പമാവില്ല
കാറ്റലോണിയന്‍ പ്രദേശത്ത് സ്പെയിന് നേരിട്ട് ഭരണം നടത്താന്‍ തീരുമാനിച്ചെങ്കിലും അത് അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച്, ആരോഗ്യം, വിദ്യാഭ്യാസം, പോലീസിംഗ് തുടങ്ങിയ കാര്യങ്ങളിലെ സ്വയം ഭരണാധികാരം വിട്ടുകളിക്കാന്‍ കാറ്റലോണിയന്‍ ജനത ഒരുക്കലും തയ്യാറാകില്ല. ആരെയും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കെ, നിലവിലുള്ള ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മൊസുസ് എസ്ക്വാദ്ര എന്ന പോലിസിലെ സ്വാതന്ത്ര്യവാദി വിഭാഗം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവുകള്‍ പാലിക്കില്ലെന്നു ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ മൊസുസ് തലവനെ നീക്കുമെന്നാണ് സ്പെയിനിന്റെ മുന്നറിയിപ്പ്.

നിസ്സഹരണ തന്ത്രവുമായി കാറ്റലോണിയ
കേന്ദ്രസര്‍ക്കാറിനെ അനുസരിക്കാതിരിക്കുന്നതിലൂടെ നിസ്സഹകരണ സമരം നടത്താന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് കാറ്റലാന്‍ നാഷനല്‍ അസംബ്ലി എന്ന പ്രധാന സംഘടന. ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ സമാധാനപൂര്‍വം ചെറുത്തുനില്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര പോലിസ് ശക്തിപ്രയോഗിച്ചാല്‍ അത് വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നാണഅ വിലയിരുത്തപ്പെടുന്നത്.

കാറ്റലോണിയന്‍ സാമ്പത്തിക രംഗം തകരും
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാറ്റലോണിയയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേല്‍ സ്പെയിന് ഭരണകൂടം പിടിമുറുക്കുമെന്നുറപ്പാണ്. അതോടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാവും. ഇതിനകം തന്നെ 1700ലേറെ കമ്പനികള്‍ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് കാറ്റലോണിയയില്‍ നിന്ന് മാറ്റിക്കഴിഞ്ഞു. ഏകദേശം കാറ്റലോണിയയിലെ അഞ്ചിലൊന്ന് കമ്പനികളാണ് ഇങ്ങനെ സ്ഥലം വിട്ടത്. ഇതും സാമ്പത്തിക രംഗത്തെ കീഴ്മേല്‍ മറിക്കും. സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും സാമ്പത്തിക രംഗത്തിന് തിരിച്ചടിയാവും.

ലോകരാഷ്ട്രങ്ങളുടെ അംഗീകാരം ലഭിക്കുക എളുപ്പമല്ല
സ്വാതന്ത്ര്യം നേടിയ കാറ്റലോണിയക്ക് ലോക രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്ന് അംഗീകാരം ലഭിക്കുക അത്ര എളുപ്പമാവില്ല. തങ്ങളുടെ പിന്തുണ സ്പെയിനിനായിരിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ വ്യക്തമാക്കിക്കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും പിന്തുണയും സ്പെയിനു തന്നെ. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുന്ന കാറ്റലോണിയ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന കാര്യമാണ് ഏറ്റവും പ്രസക്തം.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications