Get Updates
Get notified of breaking news, exclusive insights, and must-see stories!

വളര്‍ച്ച 3 ശതമാനത്തിന് താഴേക്ക് വീഴും, ഇന്ത്യയും ചൈനയും പ്രതീക്ഷ, ആഗോള മാന്ദ്യമെന്ന് ഐഎംഎഫ്

വാഷിംഗ്ടണ്‍: ആഗോള വിപണിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത മാന്ദ്യം ഇനിയും തുടരുമെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ഈ വര്‍ഷമെന്നാണ് മുന്നറിയിപ്പ്. അതില്‍ പക്ഷേ പ്രതീക്ഷിക്കാവുന്നത് ഇന്ത്യ, ചൈന എന്നീ രാഷ്ട്രങ്ങളില്‍ നിന്നായിരിക്കുമെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറയുന്നു.

2023ലെ ആഗോള വളര്‍ച്ചയുടെ പകുതിയും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്ന് ഐഎംഎഫ് ചീഫ് പറയുന്നു. നിരവധി കാര്യങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കടുത്ത മാന്ദ്യത്തിന് കാരണം കഴിഞ്ഞ വര്‍ഷം ആരംഭിച്ച റഷ്യയുടെ യുക്രൈനിലെ സൈനിക അധിനിവേശമാണ്. അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഈ വര്‍ഷവും തുടരുമെന്നാണ് മുന്നറിയിപ്പ്.

IMF

സാമ്പത്തിക, മാന്ദ്യം കുറച്ച് കാലം കൂടി നിലനില്‍ക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആഗോള സമ്പദ് ഘടന വെറും മൂന്ന് ശതമാനം വളര്‍ച്ചയില്‍ താഴെയായിരിക്കും രേഖപ്പെടുത്തുക. 1990 മുതലുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ശരാശരി വളര്‍ച്ച 3.8 തമാനമാണ്. ഇതിനും താഴേക്കാണ് ആഗോള സമ്പദ് ഘടനയിലെ വളര്‍ച്ച വീണിരിക്കുന്നത്.

വളര്‍ന്നുവരുന്ന വിപണിയില്‍ നിന്നായിരിക്കും വലിയ ആശ്വാസം ലഭിക്കാന്‍ പോകുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കി. ഏഷ്യന്‍ മേഖല ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് പോകും. അവിടെ വളര്‍ച്ച മികച്ച രീതിയിലാണെന്ന് കാണാനാവും. ഇന്ത്യയും ചൈനയും അതില്‍ മുന്നില്‍ നില്‍ക്കും. അവരായിരിക്കും ഈ വര്‍ഷം ആഗോള വളര്‍ച്ചയെ നയിക്കും. വളര്‍ച്ചയില്‍ പകുതിയും അവരില്‍ നിന്നായിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്നും ജോര്‍ജിയേവ പറഞ്ഞു.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

2021ല്‍ മികച്ച നിലയില്‍ ആഗോള സമ്പദ് ഘടന മുന്നേറിയിരുന്നു. എന്നാല്‍ റഷ്യ ആരംഭിച്ച യുദ്ധം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ആഗോള വളര്‍ച്ച 2022ല്‍ പകുതിയോളം കുറഞ്ഞു. 6.1 ശതമാനത്തില്‍ നിന്ന് 3.4 ശതമാനത്തിലേക്കാണ് അത് വീണതെന്നും ജോര്‍ജിയേവ പറഞ്ഞു. കുറഞ്ഞ വളര്‍ച്ചാ പലരെയും കടുത്ത രീതിയില്‍ ബാധിക്കും.

കുറഞ്ഞ വരുമാനമുള്ള പിന്നോക്ക രാഷ്ട്രങ്ങള്‍ ഇതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്നും ജോര്‍ജിയേവ പറയുന്നു. ദാരിദ്ര്യവും, പട്ടിണിയും വന്‍ തോതില്‍ വര്‍ധിക്കും. കൊവിഡിന് ശേഷം ആരംഭിച്ച് ട്രെന്‍ഡാണിതെന്നും അവര്‍ വിശദീകരിച്ചു. ഐഎംഎഎഫിന്റെ സ്പ്രിംഗ് മീറ്റിംഗുകള്‍ അടുത്തയാഴ്ച്ച നടക്കുന്നുണ്ട്. അതിന് മുന്നോടിയായിട്ടാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ആഗോള ബാങ്കും യോഗം ചേരുന്നുണ്ട്.

ആഗോള തലത്തില്‍ തന്നെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും പലിശനിരക്ക് ഉയര്‍ത്തുമെന്ന് ഉറപ്പാണ്. വിലക്കയറ്റത്തെ തടയാനാണ് ഈ നീക്കം. വികസിത രാജ്യങ്ങളില്‍ 90 ശതമാനത്തിലും വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കുന്നത്. വരുമാനം കുറവുള്ള പിന്നോക്ക രാഷ്ട്രങ്ങളില്‍, വായ്പാ നിരക്കുകള്‍ വര്‍ധിച്ച് വരുന്ന് തിരിച്ചടിയാവും. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കയറ്റുമതി ആവശ്യകതയും കുറഞ്ഞിരിക്കുകയാണെന്ന് ജോര്‍ജിയേവ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+