പേരട്ട ജനവാസ കേന്ദ്രത്തിൽ കാട്ടാന; കൃഷിയും വീട്ടുമതിലും നശിപ്പിച്ചു
പാലത്തിൻകടവ്, കച്ചേരിക്കടവ്, തൊട്ടിപ്പാലം പ്രദേശങ്ങളും കർണാടക വനത്തിൽ നിന്ന് എത്തുന്ന കാട്ടാന കൂട്ടത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്
ഇരിട്ടി: നാട്ടിൽ ഭീതി പരത്തി കാട്ടാന. കർണാടക അതിർത്തി പ്രദേശമായ കൂട്ടുപുഴ, പേരട്ട ജനവാസകേന്ദ്രത്തിലാണ് കാട്ടാന എത്തിയത്. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന വീട്ടുമുറ്റം വരെയെത്തി മതിലും കൃഷിവിളകളും നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കാട്ടാനയുടെ സാനിധ്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
കർണാടകയുടെ മാക്കൂട്ടം വനത്തിൽ നിന്ന് കേരള അതിർത്തി കടന്നെത്തിയ ആന പുത്തൻപറമ്പിൽ സജി വർഗീസിന്റെ വീട്ടുമതിലും കൃഷിയും നശിപ്പിച്ച ആന പുവത്തോട്ടത്തിൽ തോമസ്, കറുകപള്ളിയിൽ മാത്യു എന്നിവരുടെ തെങ്ങ്, വാഴ എന്നിവയും നശിപ്പിച്ചു. ആനയെ കണ്ടപാടെ സമീപത്തെ വീടുകളിലേക്കും സന്ദേശം എത്തിയതിനാൽ ആരും പുറത്തിറങ്ങിയില്ല ഇത് വലിയ അപകടങ്ങൾ ഒഴിവാക്കിയതായി നാട്ടുകാർ പറയുന്നു.
പാലത്തിൻകടവ്, കച്ചേരിക്കടവ്, തൊട്ടിപ്പാലം പ്രദേശങ്ങളും കർണാടക വനത്തിൽ നിന്ന് എത്തുന്ന കാട്ടാന കൂട്ടത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
മലപ്പുറം ജില്ലയിലെ മൂത്തേടം പൂളക്കപ്പാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. മുണ്ടോടൻ അയമുവിന്റെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി കാട്ടാന പരാക്രമം നടത്തിയത്. കായ്ഫലമുള്ളതും തൈകളുമായ നൂറ് കമുകുകളാണ് കാട്ടാന നശിപ്പിച്ചത്. രാത്രി പന്ത്രണ്ടിന് ശേഷമാണ് കാട്ടാന കൃഷിയിടത്തിലെത്തിയത്. വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കാത്തതിനാൽ പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്.