ഫസല്‍ വധക്കേസ്; പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍, കൊടി സുനി ഒന്നാം പ്രതിയെന്ന് സിബിഐ കുറ്റപത്രം
കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഫസലിന്റെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തുടക്കം മുതല്‍ ആരോപണമുണ്ടായിരുന്നു എന്നാല്‍ ഈ വാദം തള്ളുന്ന നിലയിലാണ് സിബിഐ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് പിന്നീല് ചന്ദ്ര ശേഖരന് വധക്കേസിലെ പ്രതിയായിരുന്ന കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും, ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നുമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന മൊഴി സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതി തുടര്‍ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താറാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

മറ്റൊരു കേസില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് നല്കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് അബ്ദുല്‍ സത്താര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ അബ്ദുല്‍ സത്താര്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസില്‍ സിബി ഐ അന്വേഷണം പൂര്‍ത്തിയാക്കി കൊടി സുനി, സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടക്കത്തില്‍ തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നിരുന്നുവെന്ന് ആരോപണത്തിലാണ് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ സി എച്ച് മറിയു സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2008 ഏപ്രില്‍ 5നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

ചൊക്ലി മീത്തലച്ചാലില്‍ എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് ഒന്നാംപ്രതി, ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു എന്ന പാച്ചൂട്ടി ബിജു, കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍, തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍, കുട്ടിമാക്കൂല്‍ കുതിയില്‍ വീട്ടില്‍ ചന്ദ്രശേഖരന് എന്ന കാരായി ചന്ദ്രശേഖരന്, തലശ്ശേരി കതിരൂര്‍ താഴേ പുതിയവീട്ടില്‍ രാജന് എന്ന കാരായി രാജന് എന്നിവരാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മറ്റു പ്രതികള്‍.

ഫസല്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിധി സ്വാഗതാര്‍ഹമാണെന്നും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയും വിധം സത്യസന്ധമായി സിബിഐ തുടരന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പറഞ്ഞിരുന്നു. ഇപ്പോള്‍ കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികളാണെന്നും സിബിഐ വക്രബുദ്ധി കാണിച്ചില്ലെങ്കില്‍ തുടരന്വേഷണത്തില്‍ നീതി ജയിക്കുമെന്നും ബിജെപി രാഷ്ട്രീയമാണ് നേരത്തേ കേസ് അന്വേഷിച്ചവരെ നയിച്ചതെന്നും ജയരാജന് പറഞ്ഞിരുന്നു. കേസില്‍ യഥാര്‍ഥ പ്രതികളായ കുപ്പി സുബീഷിന്റെയും ഷിനോജിന്റെയും വെളിപ്പെടുത്തല്‍ സിബിഐയുടെ പക്കലുണ്ടെന്നും സുബീഷ് പറഞ്ഞതെല്ലാം വിഡിയോയായും ഓഡിയോയായും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുബീഷ് പിന്നീടു മൊഴി മാറ്റി പറഞ്ഞത് ആര്‍എസ്എസ് ഇടപെടല്‍ കൊണ്ടാണെന്നും ഹാക്കോടതി വിധിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന് ആരോപിച്ചിരുന്നു. കേസില്‍ സിബിഐ പ്രതിചേര്‍ത്ത നിരപരാധികളായവരെയാണ് 9 കൊല്ലൃത്തിലേറെ ജയില്‍വാസവും നാടുകടത്തലുമായി ശിഷിച്ചതെന്നും ജയരാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കൂത്തുപറമ്പ് പടുവിലായിലെ സിപിഎം പ്രവര്ത്തകന് കെ.മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായപ്പോഴാണ് സുബീഷുള്പ്പെട്ട സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്റെയും പ്രിന്‍സ് ഏബ്രഹാമിന്റെയും ചോദ്യം ചെയ്യലില്‍ സുബീഷ് സമ്മതിച്ചിരുന്നത് എന്നാണ് ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന വാദവുമായി സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെക്കൊണ്ടു മര്‍ദിച്ചു പറയിച്ചു വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു എന്നാണ് സുബീഷ് പറഞ്ഞത്. പിന്നീട് ബിജെപിയും പ്രത്യക്ഷ സമരത്തിനിറങ്ങി. സുബീഷിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തുടരന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെടുകയായിരുന്നു. സുബീഷ് ആദ്യം സ്വമേധയാ പൊലീസിനോടു നടത്തിയ കുറ്റസമ്മതം പിന്നീട് തിരുത്തിയത് ആര്‍എസ്എസ് ഇടപെടല്‍ കൊണ്ടാണെന്നായിരുന്നു സിപിഎംപറഞ്ഞിരുന്നത് ഇതിനാലാണ് തുടരന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടത്.

ഫസലിന്റെ സഹോദരന് അബ്ദുല്‍ സത്താറിനു തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പ്രേരണയായതും ആര്‍എസ്എസ് പ്രവര്ത്തകന് മാഹി ചെമ്പ്രയിലെ കുപ്പി സുബീഷിന്റെ വിവാദ വെളിപ്പെടുത്തല്‍ തന്നെയായിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് ഫസല്‍ വധക്കേസിലെ ഒന്നാം പ്രതി.രാജനും ചന്ദ്രശേഖരനുമെതിരെ ഗൂഢാലോചനയാണു ചുമത്തിയത്. ടി.പി.ചന്ദ്രശേഖരന് വധത്തിനു മുന്‍പായിരുന്നു ഫസലിന്റെ കൊല നടന്നത്. 2006 ഒക്ടോബര്‍ 22ന് ചെറിയപെരുന്നാളിന് തലേദിവസം ജഗന്നാഥ ടെംപിള്‍ റോഡ് ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനു സമീപത്താണ് ഫസല്‍ വധിക്കപ്പെട്ടത്. തലശ്ശേരി ഗോപാലപ്പേട്ട സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സിപിഎം നിയമന്ത്രണത്തിലുള്ള അച്യുതന് വായനശാലയുടെ സെക്രട്ടറിയുമായിരുന്നു ഫസല്‍ പിന്നീട് ഇദ്ദേഹം എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാടതത്തിന് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications