Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയപ്പെട്ട മോദിജി ഞങ്ങളുടെ വഴി പ്രശ്‌നത്തിന് പരിഹാരം കാണണം; കത്തെഴുതി വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: പട്ടാളം വഴിമുട്ടിച്ച നഗരത്തിലെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വഴിതേടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പ്രതിരോധ മന്ത്രിക്കും കത്തെഴുതി. രണ്ടായിരം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഒരേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതിക്കും പ്രതിരോധമന്ത്രിക്കും കത്തെഴുതിയത്. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അവസാന വഴിയായി രാജ്യത്തിന്റെ പരമോന്നത ഭരണാധികാരികളുടെ കനിവ് തേടുന്നത്.

തങ്ങളുടെ സ്‌കൂളിനു ചുറ്റും പട്ടാളം കെട്ടിയ വേലിയൊന്ന് അഴിച്ചു തരണേയെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിയത്. തീര്‍ത്താല്‍തീരാത്ത കഷ്ടപ്പാടുകളാണ് കുട്ടികളും അധ്യാപകരും പട്ടാളം വേലികെട്ടിയതിനാല്‍ അനുഭവിക്കുന്നത്. സുരക്ഷയുടെ പേരില്‍ പട്ടാളം വേലി കെട്ടിയതോടെ പ്രധാനമന്ത്രി പോഷന്‍ അഭിയാന്‍ പദ്ധതിക്ക് ആവശ്യമായ അരി, പാല്‍, മുട്ട,പലവ്യഞ്ജനങ്ങള്‍ എന്നിവ വിദ്യാലയത്തില്‍ എത്തിക്കുന്നതിനും തടസം നേരിടുകയാണ്.

k

ജില്ലയിലെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വിദ്യാലയമാണ് കണ്ണൂര്‍ സെന്റെ്‌മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ . 156 വര്‍ഷത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തന പാരമ്പര്യം സ്‌കൂളിനുണ്ട്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 2630 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ഭൂമിശാസ്ത്രപരമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ തെക്കുഭാഗം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ഭൂമിയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലവിലുള്ള കെട്ടിടസമുച്ചയം പണിയുന്ന സമയത്തോ അതിനുശേഷമോ ഞങ്ങള്‍ക്ക് യാതൊരുവിധ തടസങ്ങളോ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും പറയുന്നു.

സ്‌കൂള്‍ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഭൂമി നോ മാര്‍സ് ലാന്‍ഡെന്നാണ്ഞങ്ങളുടെ രേഖകളില്‍ കാണപ്പെടുന്നതെന്നും മനോജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.1956 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭൂമി സൈന്യത്തിന് കൈമാറി. പ്രതിരോധ സേനയ്ക്ക് കീഴിലെ എ(നാല്)വിഭാഗത്തില്‍ വരുന്ന ഭൂമിയാക്കി മാറ്റി. വിദ്യാലയത്തിലേക്കുള്ളഏക വഴി ഈ ഭൂമിയിലേക്കാണ് തുറക്കപ്പെടുന്നത്.

മുന്‍വര്‍ഷങ്ങളില്‍ എല്ലാം ഈ മൈതാനം സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും ഒരു തടസവുമില്ലാതെ ഉപയോഗിച്ചുവന്നിരുന്നതാണ്. 2020 ഡിസംബറിലാണ് മുന്നറിയിപ്പില്ലാതെ ഈ ഭൂമി എ വണ്‍ വിഭാഗത്തിലേക്ക് മാറ്റിയത്. 2021 ജൂലൈയില്‍ കമ്പിവേലികള്‍ സ്ഥാപിച്ച് മൈതാനത്തിലെ ക്കുള്ള പ്രവേശനം നിഷേധിച്ചു

മിലിട്ടറി അധികാരികള്‍ സ്ഥാപിച്ച തൂണുകള്‍ക്കിടയിലൂടെ നൂണുകടന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയത്തില്‍ എത്തുന്നത്. ഇത് വിദ്യാലയത്തിലെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ക്കതീതമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ സ്വരത്തില്‍ പറയുന്നു. ആംബുലന്‍സുകളോ അഗ്‌നിരക്ഷാ വാഹനങ്ങളോ ഒന്നും വരാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇവിടെ ഒരു ആരാധനാലയവും പുരോഹിതരുടെ താമസസ്ഥലവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോര്‍ഡിങ് ഹൗസും കോമ്പൗണ്ടിലുണ്ട്.

തീരാ ദുരിതത്തിന് അറുതി വരുത്താന്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് കഴിയുമെന്നാണ് കുരുന്നുകള്‍ പ്രതീക്ഷിക്കുന്നത് . വിദ്യാലയത്തിന് ചുറ്റു മതിലിനോട് ചേര്‍ന്ന് 200 മീറ്റര്‍ നീളത്തില്‍ റോഡ് അനുവദിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ എഴുതിയ രണ്ടായിരം കത്തുകള്‍ അധ്യാപക രക്ഷാകര്‍തൃ - മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കൈമാറി. ഇതിനു ശേഷം കണ്ണൂരിലെ മുഖ്യ തപാല്‍ ഓഫീസില്‍ നിന്ന് അധികൃതര്‍ കത്തുകള്‍ അയച്ചു.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

അധ്യാപക രക്ഷാകര്‍തൃപ്രസി. അഡ്വ. കെ എന്‍ ഷാജി, പ്രിന്‍സിപ്പല്‍ സി.കെ മനോജ് കുമാര്‍ , മാനേജര്‍ ഫാ. എസ്.ജെ , രാജു അഗസ്റ്റിന്‍ വിദ്യാര്‍ഥികളുടെ പ്രതിനിധി ദേവദര്‍ശന്‍ ,മദര്‍ പി.ടി.എഅധ്യക്ഷ ഖദീജ ഹുമയൂണ്‍, പി.തുളസിദാസ് ,എ.സജിത്ത് എന്നിവര്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+