Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണപ്പൂക്കളമൊരുക്കാന്‍ വീട്ടുമുറ്റത്ത് പൂപ്പാടമൊരുക്കി കണ്ണൂരിലെ കര്‍ഷകന്‍

വളപട്ടണം: കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി കണ്ണൂരില്‍ വന്‍വിജയമായി മാറി. തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയില്‍ പു്ഷ്പകൃഷിയിലൂടെ വീട്ടുമുറ്റത്ത് പൂപ്പാടമൊരുക്കുകയാണ് കണ്ണൂരിലെ കര്‍ഷകര്‍. അഴീക്കോട് ചാലിലെ യുവകര്‍ഷകന്‍ സിലേഷാണ് ഈക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഗൂഡല്ലൂരിലെ പൂപ്പാടങ്ങളെന്നു തോന്നും വിധത്തില്‍ കണ്ണഞ്ചിക്കുന്ന കാഴ്ച്ചയാണ് സിലേഷിന്റെ വീട്ടുമുറ്റത്തുളളത്.

ചെണ്ടുമല്ലി പൂവിട്ടതു കാണാനും ഫോട്ടോയെടുക്കാനുമായി നിരവധിയാളുകളാണ് ഇവിടെയെത്തിയിരുന്നത്.ഓണത്തിന് മറുനാടന്‍ പൂക്കളില്ലാതെ പൂക്കളമൊരുക്കുകയെന്ന സ്വപ്നത്തിനാണ് ഈ കര്‍ഷകന്‍ പ്രയത്നിച്ചത്. വീട്ടുമുറ്റത്തിനോട് ചേര്‍ന്നുളള മുപ്പതു സെന്റ് സ്ഥലത്ത് ഓറഞ്ച്, മഞ്ഞ നിറങ്ങളിലുളള പതിനായിരം ചെണ്ടുമല്ലി തൈക്കകളാണ് ഇക്കുറി നട്ടത്. വയനാട്ടില്‍ നിന്നുമെത്തിച്ച വിത്തു മുളപ്പിച്ചും ചെട്ടിനട്ടിരുന്നു. 2021-ല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയിച്ചതിനെ തുടര്‍ന്നാണ് വിപുലമായ കൃഷി നടത്താന്‍ സിലേഷിനെ പ്രേരിപ്പിച്ചത്.

minister-mb-rajesh

ഈ കൃഷി ഓണം കഴിഞ്ഞാണ് വിളവെടുത്തത്. തൊട്ടടുത്ത വര്‍ഷം നേരത്തെ തന്നെ വിപുലമായി കൃഷി നടത്തി വിജയംകണ്ടു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ സിലേഷ് നെല്ല്, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ജില്ലാപഞ്ചായത്ത് ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതി പ്രകാരം സിലേഷും രംഗത്തിറങ്ങിയതോടെ കൃഷി കൂടുതല്‍ ഊര്‍ജ്ജിതമായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നല്‍കിയതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പദ്ധതിയായ 'ഓണത്തിന് ഒരു കൊട്ട പൂവ്' ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാലില്‍ സിലീഷിന്റെ തോട്ടത്തില്‍ നിര്‍വഹിക്കവെയാണ് മന്ത്രി ജില്ലാപഞ്ചായത്തിനെയും കര്‍ഷകരെയും അഭിനന്ദിച്ചത്. പല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ആയിരം ഇടങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു. വയനാടിന്റെ ദുരന്ത പശ്ചാത്തലത്തില്‍ വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയ മതിയാവൂവെന്നും മന്ത്രി പറഞ്ഞു. ഭാവനാ പൂര്‍ണമായ നവീന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി അഭിനന്ദിച്ചു. പൂകര്‍ഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു.

30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി ആയിരം കേന്ദ്രങ്ങളിലായി 2,33,482 ഹൈബ്രിഡ് തൈകളാണ് ജില്ലാ പഞ്ചായത്ത് കൃഷിഭവനകള്‍ മുഖേന വിതരണം ചെയ്തത്.ചടങ്ങില്‍ കെവി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ യുപി ശോഭ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, വാര്‍ഡ് മെമ്പര്‍ ഹൈമ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+