Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിട്ടിയെ നടുക്കി ഉരുള്‍പൊട്ടല്‍: പ്രളയജലമെടുത്തത് രണ്ടുജീവന്‍

പേരാവൂര്‍: മലയോര മേഖലയായ ഇരിട്ടി താലൂക്കിനെ നടുക്കി ഉരുള്‍പൊട്ടല്‍ രണ്ടുജീവനുകളെടുത്തു. കുടിയേറ്റമേഖലയായ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടിന് കണ്ണവം വനമേഖലയില്‍ പെയ്ത കനത്ത മഴയാണ് ഉരുള്‍പൊട്ടലും പ്രളയവും സൃഷ്്ടിച്ചത്. ഇരിട്ടി താലൂക്കിലെ പലയിടങ്ങളിലും 2018-ലെ പ്രളയത്തിലെ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മലയോര മേഖലയായ ഇരിട്ടി താലൂക്കിലെ പേരാവൂരില്‍ നാലിടത്താണ് ഒരേ സമയം ഉരുള്‍പൊട്ടലുണ്ടായത്. വിലയേറിയ രണ്ടു ജീവനുകളാണ് പ്രളയജലത്തില്‍ നഷ്ടമായത്.
ഉരുള്‍പൊട്ടലിലെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹംചൊവ്വാഴ്ച്ച പുലര്‍ച്ചെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

iritty


നേരത്തെ രണ്ടരവയസുകാരി നുമ തസ്ലീനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. താഴെവെളളറയിലെ രാജേഷിന്റെ (40) മൃതദേഹമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. കാണാതായ മറ്റൊരാളായ വെള്ളറയിലെ മണ്ണാലി ചന്ദ്രനായി (55)തെരച്ചില്‍ നടത്തിവരികയാണ്. ചന്ദ്രന്റെ വീട് പൂര്‍ണമായും ഒഴുകി പോയിരുന്നു.ഇയാളുടെ മകന്‍ റിവിനെ(22) ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയിരുന്നു. ഇതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിനുമയുടെയും രാജേഷിന്റെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ മാതാവിന്റെ കൈയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു.പ്രദേശത്ത് വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ അടിയന്തിരസഹായം കലക്ടര്‍ തേടിയിട്ടുണ്ട്. അടിയന്തിര ചികിത്സാസഹായംലഭ്യമാക്കുന്നതിനായി താല്‍ക്കാലിക മെഡിക്കല്‍ യൂനിറ്റും ആംബുലന്‍സ് സര്‍വീസും തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ കലകടര്‍ എസ്. ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. വെളളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിന്റെ പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കൈയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു. നദീറയെയും മറ്റൊരു കുടുംബത്തെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.കൊളക്കാട് കുടുംബക്ഷേമകേന്ദ്രത്തിലെ നഴ്‌സാണ് സമീറിന്റെ ഭാര്യയും ചെങ്ങന്നൂര്‍ സ്വദേശിനിയായ നദീറ.കഴിഞ്ഞ കുറച്ചുകാലമായി കൊളക്കാട് താമസിച്ചുവരികയാണ്.സമീര്‍ കടയില്‍ പോയ സമയത്താണ് അപകടമുണ്ടായത്. ഈ സമയം കുഞ്ഞും അമ്മയും വല്യമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

പ്രദേശത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ യുദ്ധകാലടിസ്ഥാനത്തിലുളള രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തികുറച്ചത്. ഇരിട്ടിതഹസില്‍ദാര്‍ ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാനായി കലക്ടര്‍ എസ്. ചന്ദ്രശേഖര്‍സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കികണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്റെറിലെ നിര്‍ത്തിയിട്ടവാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവിനിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒലിച്ചു പോയതായി ഡയറക്ടര്‍ സന്തോഷ് അറിയിച്ചു.തലശേരി, മാനന്തവാടി അന്തര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുള്‍പൊട്ടലില്‍ ഒരുകുടുംബം പൂര്‍ണമായും ഒറ്റപ്പെട്ടു,

.കോളയാട് ചെക്കേരി പൂളക്കുണ്ടിലും തുടിയാടിലും ഉരുള്‍പൊട്ടി ചെക്കേരികണ്ടത്തില്‍ ഭാഗങ്ങളില്‍ വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായി. നെടുംപൊയില്‍ടൗണില്‍ പൂര്‍ണമായും വെള്ളം കയറി. കൊമ്മേരി , കറ്റിയാട്, പുന്നപ്പാലം,ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തൊണ്ടിയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്തിലായി. ഈഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. ഇരുപതോളംകടകള്‍ പൂര്‍ണമായും വെള്ളം കയറി നശിച്ചു. പേരാവൂര്‍, ഇരിട്ടി, കൂത്തുപറമ്പഭാഗങ്ങളില്‍ രാത്രിവൈകിയും ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വൈദ്യുതിബന്ധം തടസപ്പെട്ടതിനാല്‍രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.ജില്ലാകലക്ടര്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സംവിധാനമടക്കം ഉപയോഗിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+