Get Updates
Get notified of breaking news, exclusive insights, and must-see stories!

കമിതാക്കളുടെ ഒളിക്യാമറാദൃശ്യം അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയിലെ ഓവര്‍ ബറീസ് ഫോളി പാര്‍ക്കില്‍ നിന്നും കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ് കുമാര്‍, പാനൂര്‍ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും തലശേരി ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇതേ കേസില്‍ മറ്റൊരു ആളുടെ പരാതിയിലും ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

1

കമിതാക്കളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചതോടെയാണു വടകര സ്വദേശികള്‍ പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇതേ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലും അപ്ലോഡ് ചെയ്തതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. തലശേരിയിലെ ഒളിക്യാമറ വിവാദത്തില്‍ കൂടുതല്‍ അപ് ലോഡുകള്‍ തടയാന്‍ പൊലിസ് വിദേശ പോണ്‍ സൈറ്റുകളില്‍ ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അപ്ലോഡ് ചെയ്തവരെ കുറിച്ചു കൂടുതല്‍ അന്വേഷണമാരംഭിച്ചത്.

തലശ്ശേരിയിലെ ഓവര്‍ ബറീസ് ഫോളി പാര്‍ക്കില്‍ ഒളിക്യാമറ വച്ചെടുത്ത കമിതാക്കളുടെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെ കുറിച്ചു തലശേരി എ.സി.പി വിഷ്ണുപ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യം അപ്ലോഡ് ചെയ്തവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.

തലശ്ശേരിയിലെ ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ കമിതാക്കളെ കുരുക്കാന്‍ ഒളിക്യാമറവച്ച സംഭവം ചില സോഷ്യല്‍ മീഡിയ പോര്‍ട്ടലുകളാണ് ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തുകൊണ്ടുവന്നത്. പാര്‍ക്കില്‍വച്ച് കമിതാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവിധ പെയ്ഡ് പോണ്‍ സൈറ്റുകളില്‍ വ്യത്യസ്ത കാറ്റഗറികളിലായി ഈ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ രഹസ്യമായി വീഡിയോ ചിത്രീകരിച്ചതിന് മുന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.പാര്‍ക്കിന്റെ സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈല്‍ ക്യാമറ സ്ഥാപിച്ചാണ് പ്രതികള്‍ ദൃശ്യം ചിത്രീകരിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പാര്‍ക്കില്‍ സ്നേഹപ്രകടനം നടത്തിയ ഒട്ടേറെപ്പേരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. പാര്‍ക്കിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ പ്രതികളാണ് ദൃശ്യം ചിത്രീകരിച്ചത്.

ഇവര്‍ പിന്നീട് ഇത് പലര്‍ക്കും കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞതും പോലീസ് കേസെടുത്തതും. അതേസമയം, ഏത് ഐപി അഡ്രസ് വഴിയാണ് ഈ ദൃശ്യങ്ങള്‍ വിദേശപോണ്‍ സൈറ്റുകളിലെത്തിയെന്നത് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ലോക്കല്‍ പോലീസിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിര്‍ദേശമാണ് പൊലിസും ആവശ്യപ്പെടുന്നത്. മിക്ക പോണ്‍ സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണ്.

അതിനാല്‍ കേസന്വേഷണം സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തില്‍ മാത്രം നില്‍ക്കില്ലെന്നും കേന്ദ്രവുമായി ആശയവിനിമയം വേണ്ടിവരുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എന്‍ വിനയകുമാരന്‍ പറഞ്ഞു സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തലശേരി എസിപി വിഷ്ണുപ്രദീപ് അറിയിച്ചു.ഒളിക്യാമറാസംഘത്തിന്റെ കെണിയില്‍ വിദ്യാര്‍ത്ഥികളും ദമ്പതികളുമടക്കം നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം. ഇതോടെ ഈ കേസില്‍ വിശദമായ അന്വേഷണം സൈബര്‍ പൊലിസും നടത്തിവരികയാണ്.

Recommended Video

cmsvideo
    ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+