യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കേസ്: കാറിൽ നിന്നും പിടികൂടിയ ഒന്നരക്കോടി സ്വർണം വിറ്റ് ലഭിച്ചത്
കണ്ണൂർ: വഴിനടന്നു പോവുകയായിരുന്ന വ്യാപാരിയെ ഇടിച്ചു തെറിപ്പിച്ചു കൊന്ന കാറിൽ നിന്നും പിടികൂടിയ ഒന്നര കോടിയോളം രൂപ സ്വർണം വിറ്റു കിട്ടിയതാണെന്ന സൂചന. അപകടത്തില്‍പ്പെട്ട് പോലീസ് തടഞ്ഞ വാഹനം സ്വര്‍ണ്ണകടത്തുമായി ബന്ധമുള്ളതാണെന്ന് കസ്റ്റംസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കൂടുതൽ പരിശോധന നടത്തിയത്.
വാഹന പരിശോധനയില്‍ പിടിച്ചെടുത്തത് ഒന്നര കോടി രൂപയോളമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ജാര്‍ഖണ്ഡ് രജിസ്ട്രേഷനുള്ള കാറില്ദേശീയപാത വഴി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസിന് ലഭിച്ചതിനെ തുടർന്നാണ് പോലീസ് പിൻതുടർന്നത്.വളപട്ടണം പോലീസ് സാഹസികമായി കസ്റ്റഡിയിലെടുത്ത കാർ വളപട്ടണം പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഒന്നരക്കോടിയോളം രൂപ പിടിച്ചെടുത്തത്.

കാറിനകത്ത് പിറകിലുള്ള സീറ്റിനടിയില്‍ ഇന്ധനം നിറക്കുന്ന ടാങ്കില്‍ പ്രത്യേകം നിര്മ്മിച്ചഅറയില് സൂക്ഷിച്ച നിലയിലുള്ള 1,45,45,000 രൂപപോലീസും, കസ്റ്റംസും ചേര്‍ന്ന് പിടിച്ചെടുത്തത്. 500, 2000 ഉള്‍പ്പെടുന്ന നോട്ടുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സംഖ്യ വളപട്ടണം പോലീസ് കസ്റ്റംസിന് കൈമാറി. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പിടികൂടിയ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ കൊണ്ടുവന്ന സ്വർണം കാസർകോട്ട് വില്‍പ്പന നടത്തിയതായാണ് സൂചന. നീലേശ്വരം കരുവാച്ചേരിയില്‍ വെച്ച് പച്ചക്കറി വ്യാപാരി തമ്പാന് (55) വ്യാഴാഴ്ച രാവിലെ റോഡരികിലൂടെ നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു വീഴ്ത്തിയിരുന്നു.
ഗുരുതരമായി പരുക്കേറ്റ തമ്പാൻ തൽക്ഷണം മരണ്ടു് തുടര്‍ന്ന് നിർത്താതെ പോയ കാറിനെ കുറിച്ച് നീലേശ്വരം പോലീസ് മറ്റ് സ്റ്റേഷനുകളില്‍ വിവരം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലെ ഹൈവേ പോലീസ്, പട്രോളിങ്ങിനിടെകാര് കടന്നുവരുന്ന വിവരം വളപട്ടണം പോലീസിന് വിവരം കൈമാറി. ഇതിനെ തുടർന്നാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണന്റെയും, എസ്.ഐ പി. വിജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം വളപട്ടണം പാലത്തില്‍ വെച്ച് കാര്‍ പിടികൂടുകയായിരുന്നു. ജാര്‍ഖണ്ഡ് രജിസ്ട്രേഷനുള്ള ഹ്യൂണ്ടായ് ക്രെറ്റ കാര്‍ പോലീസ് പിടിച്ചെടുക്കുന്ന സമയത്ത് കാറിനകത്ത്മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ എസ്.ബി കിഷോര്‍ താന്‍ജി (33), സാഗര്‍ ബാലസോകിലാര (21) എന്നിവരാണ് ഉണ്ടായിരുന്നത്.
കാറപകട കേസ് നീലേശ്വരം പോലീസ് സ്റ്റേഷനില്നിലനില്ക്കുന്നതിനാല് ഇരുവരെയും നീലേശ്വരം പോലീസിന് കൈമാറി. വാഹന പരിശോധനയില്‍ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, കസ്റ്റംസ്സൂപ്രണ്ടുമാരായ പി. പ്രദീപ് കുമാര്‍, പി.കെ ഹരിദാസന്, കെ. സുകുമാരന്‍, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ പ്രനീത് കുമാര്‍, കപില്ഗാര്ഗ്, ഹവീല്‍ദാര്‍ സി.വി ശശീന്ദ്രന്, ഡ്രൈവര്‍ സജിത്ത് കുമാര്‍, വളപട്ടണം എ.എസ്.ഐ കെ.വി ശിവദാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ സജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications