കൈക്കൂലി വാങ്ങി: കെഎസ്ഇബി എഞ്ചിനീയറെ ഓടിച്ചിട്ട് പിടിച്ച് വിജിലന്‍സ്, പണം തിരഞ്ഞപ്പോള്‍ ഞെട്ടി!!
കണ്ണൂര്‍: കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലന്‍സ് സംഘം ഓടിച്ചിട്ട് പിടിച്ചു. സംഭവം കണ്ണൂരിലാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് രസകരമായ കാര്യങ്ങളാണ് നടന്നത്. വൈദ്യുത തൂണ് മാറ്റിസ്ഥാപിക്കാനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പരാതിക്കാരന് ഇക്കാര്യം വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വലിയ സാഹസം ഇയാളെ പിടിക്കാനായി നടന്നത്.
പക്ഷേ പിടിച്ച് കഴിഞ്ഞിട്ടും ഇയാളില്‍ നിന്ന് പണം പിടിച്ചെടുക്കാന്‍ പോലീസിന് സാധിച്ചില്ല. അങ്ങനൊരു അദ്ഭുത പ്രവര്‍ത്തിയാണ് ഇയാള്‍ ചെയ്തത്. ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് മറ്റൊരു മാര്‍ഗത്തിലൂടെയാണ്. സംഭവം ഇതിനോടകം വൈറലായിരിക്കുകയാണ്.

അറസ്റ്റിലായി അഴീക്കോട് സെക്ഷനിലെ സബ് എഞ്ചിനീയര്‍ ജിയോ എം ജോസഫാണ്. എറണാകുളം സ്വദേശിയായ ഇയാള്‍ക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ദിവസമാണ് അറസ്റ്റുണ്ടായത്. പൂതപ്പാറ സ്വദേശിയായ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ജിയോ ജോസഫിനെ പിടിക്കാന്‍ എത്തിയത്. പരാതിക്കാരന്റെ വീടിനെ മുന്നിലെ വൈദ്യുതതൂണ്‍ മാറ്റിസ്ഥാപിക്കാന്‍ ജിയോ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. പോലീസ് അന്വേഷിച്ചപ്പോള്‍ ഇത് ശരിയാണെന്നും മനസ്സിലായി.

വൈദ്യുതിതൂണ്‍ അപകടകരമായ രീതിയില്‍ നില്ക്കുന്നതിനാല് വീടിനോട് ചേര്‍ന്ന് കാര്‍ ഷെഡ് നിര്‍മിക്കാന്‍ തടസ്സമായിരുന്നു. ഇത് മാറ്റുന്നതിനുള്ള തുക ഷൂക്കൂര്‍ അടച്ചിരുന്നു. 5550 രൂപയാണ് വൈദ്യുതി ഓഫീസില്‍ അടച്ചത്. എന്നാല്‍ വൈദ്യുതി ലൈന്‍ മാറ്റിയിട്ടില്ല. ഇതോടെ ആയിരം രൂപ തന്നാല്‍ ഉടന്‍ മാറ്റിയിടാമെന്ന് സബ് എഞ്ചിനീയര്‍ അബ്ദുള്‍ ഷുക്കൂറിനെ അറിയിക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഒരു മാസത്തോളം എടുക്കുമെന്നും അറിയിച്ചു. ഇതോടെ വിജിലന്‍സിനെ സമീപിക്കാന്‍ അബ്ദുള്‍ ഷുക്കൂര്‍ തീരുമാനിച്ചത്.

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്
അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത് അനുസരിച്ച് ജിയോ വീട്ടിലെത്തി പണം വാങ്ങി. മടങ്ങുന്നതിനിടയിലാണ് വിജിലന്‍സ് സംഘം ഇയാളെ വളഞ്ഞത്. ഇതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ ഓടിച്ചിട്ട് വിജിലന്‍സ് സംഘം ഇയാളെ പിടിക്കുകയായിരുന്നു. പോലീസ് ഇയാളില്‍ നിന്ന് തെളിവായി നോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ പോലീസ് ആകെ അന്തംവിട്ടു പോയി. ജിയോ ആ നോട്ടുകള്‍ ഒന്നായി വിഴുങ്ങിയിരുന്നു. ഓട്ടത്തിനിടയിലാണ് ഇയാള്‍ നോട്ടുകള്‍ വിഴുങ്ങിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

പക്ഷേ അതൊന്നും അറസ്റ്റിനെ ബാധിച്ചിട്ടില്ല. നോട്ടില്‍ വിജിലന്‍സ് സംഘം ഫിനാഫ്തലിന്‍ പുരട്ടിയിരുന്നു. അതുകൊണ്ട് പ്രതിയുടെ കൈയ്യില്‍ ചുവപ്പ് പടര്‍ന്നിരുന്നു. ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാനും ഇയാള്‍ വിസമ്മതിച്ചു. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതി റിമാന്‍ഡിലാണ്. നേരത്തെ ഹരിയാനയിലും സമാനമായ സംഭവം നടന്നിരുന്നു. കാര്‍ഷിക മാര്‍ക്കറ്റിംഗ് ബോര്‍ഡിലെ ആര്‍ക്കിടെക്ടായ ദിഷ ഗുപ്തയെ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി നല്കിയ മൂന്ന് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications