Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോഡ് കൊറോണ വൈറസ് പരത്തിയ ആൾക്കെതിരെ കേസെടുത്തു: കടകൾ അടപ്പിക്കാൻ ജില്ലാ കലക്ടർ രംഗത്തിറങ്ങി

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച് വ്യാപകമായി പൊതു ജനസമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിന് എതിരെയാണ് പോലീസ് കേസെടുത്ത്. ഇയാളിൽ നിന്നാണ് അഞ്ച് പേർക്ക് കോവിഡ് പടർന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ഇയാൾ പാലിച്ചില്ല. നിരവധി പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയെന്നും പോലീസ് പറഞ്ഞു.

ഇതിനിടെ സമൂഹവ്യാപനം നടന്നതായി ആശങ്കപ്പെടുന്ന ജില്ലയിൽ കർശന പരിശോധനകൾ. സർക്കാർ നിർദേശം അവഗണിച്ച് തുറന്ന കടകൾ ജില്ലാ ഭരണകൂടം ശനിയാഴ്ച്ച രാവിലെ മുതൽ അടപ്പിക്കാൻ തുടങ്ങി. ജില്ലാകളക്ടർ നേരിട്ടെത്തിയാണ് കടകൾ അടപ്പിച്ചത്. നിർദേശം പാലിക്കാതെ തുറന്ന കടകൾക്കെതിരെ കേസെടുത്തു. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറന്നു് പ്രവർത്തിപ്പാക്കാവു എന്നായിരുന്നു നിർദേശം.

19 പേർക്ക് സ്ഥിരീകരിച്ചു

19 പേർക്ക് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ല കർശന നിയന്ത്രണത്തിൻ കീഴിലായത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്ട്രേട്ട് കൂടിയായ കാസർ ഗോഡ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്.

സർക്കാർ ഓഫീസുകൾ അടച്ചിടും

സർക്കാർ ഓഫീസുകൾ അടച്ചിടും


ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവർത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. ആവശ്യപ്പെടുന്ന സാഹചര്യ ത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.

 സമ്പർക്കത്തിലേർപ്പെട്ടത് 1500 പേരുമായി

സമ്പർക്കത്തിലേർപ്പെട്ടത് 1500 പേരുമായി

ഇതിനിടെ കൊറോണ ബാധിതനായ വ്യക്തി കൃത്യമായി കാര്യങ്ങൾ പറയാത്തതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കൽ ദുഷ്കരമായിരിക്കുകയാണെന്ന് ജില്ലാ കലക്ടർ പി കെ സുധീർ ബാബു അറിയിച്ചു. നിരവധി ആളുകമുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് സൂചന ആരോഗ്യ വകുപ്പ് തയാറാക്കിയ കണക്കുകൾ പ്രാഥമിക പ്രകാരം തന്നെ അയാൾ ഏറ്റവും ചുരുങ്ങിയത് 1500 പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം കോഴിക്കോട്ടെ രണ്ടു ജ്വല്ലറികൾ 'ലോഡ്ജ്, കാസർഗോട്ടെ വിവാഹ വീട്, ഫുട്ബാൾ മത്സരം നടന്ന സ്റ്റേഡിയം രണ്ട് എംഎൽഎമാർ തുടങ്ങി സമൂഹ വ്യാപനത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ ഒട്ടേറെയാണ്. ഇതിൽ ഒട്ടുമിക്ക സ്ഥലങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും രോഗി ചില കാര്യങ്ങൾ വിട്ടു പറയാൻ മടിക്കുന്ന ചില സ്ഥലങ്ങൾ ഉള്ളതു കാരണം പൂർണമായുള്ള സമ്പർക്ക പട്ടിക തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ പറയുന്നു.

 609 പേർ നിരീക്ഷണത്തിൽ

609 പേർ നിരീക്ഷണത്തിൽ


ജില്ലയിൽ കൊറോണ വൈറസ് രോഗലക്ഷണവുമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 609 ആയി ഉയർന്നു. ഇതിനു പുറമെ 13 പേർ ജില്ലാ ജനറൽ ആശുപത്രികളിലും ചികിത്സയിലാണ്. ഇന്നലെ ഒരാൾക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലക്ഷണമുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പും പൊലീസും ജാഗ്രതയിലാണ്.

Recommended Video

cmsvideo
    ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam
     നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന്

    നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന്

    വിദേശങ്ങളിൽ നിന്ന് വരുന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ നേരെ വീട്ടിലെത്തുന്നുണ്ടെന്ന് പറയുന്നു. മേൽപറമ്പ് എസ്‌ ഐയുടെ വാട്‌സ് ആപ് സന്ദേശം അതാണ് തെളിയിക്കുന്നത്. ബേവിഞ്ച, തെക്കിൽ, ബണ്ടിച്ചാൽ എന്നിവിടങ്ങളിൽ നിരവധി പേർ ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിട്ടുണ്ടെന്നും ഇവരാരും തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ആശുപത്രികളിലെ ഹെൽപ് ഡെസ്‌കുമായോ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് എസ്‌ഐ പറയുന്നത്. വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ഗൾഫിൽ നിന്നും എത്തിയവരും കുട്ടികളും പോകരുതെന്നുമൊക്കെ എസ്‌.ഐ വാട്‌സ് ആപ്പിൽ മെസ്സേജ് ഇട്ടത് ഗൾഫിൽനിന്നും വരുന്നവരുടെ നിരുത്തരവാദപരമായ സമീപനത്തിന് തെളിവാണെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+