Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭരണം ശരിയല്ല, ജനങ്ങള്‍ക്ക് നിരാശ'; സര്‍ക്കാരിനെ വിടാതെ സിപിഐ, സിപിഎമ്മിനും രൂക്ഷവിമര്‍ശനം

കാസര്‍കോട്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്.തുടര്‍ഭരണം നേടിവന്ന സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്ന് ജില്ലാ സമ്മേളനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.യുഡിഎഫ് വിട്ട് മുന്നണിയിലെത്തിയ കേരള കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിക്ക് ഗുണമുണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് മുന്നണിയിൽ തന്നെ ചർച്ച നടക്കുന്നതിനിടയിലാണ് സിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്. തുടർഭരണം നേടി അധികാരത്തിൽ വന്ന സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ വോട്ടു ചെയ്ത ജനങ്ങളെയും ഇടതുപക്ഷ മനസ്സുകളെയും നിരാശപ്പെടുത്തുന്ന സമീപനങ്ങളുണ്ടായിട്ടുള്ളതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

1

photo courtesy-fb/CPI Kasaragod DC

സാധാരണക്കാരോടൊപ്പം നിലകൊളേണ്ട എൽഡിഎഫ് സർക്കാർ മധ്യവർഗ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ കക്ഷികളെ ചേർത്ത് മുന്നണി വിപലീകരിക്കുമെന്ന എൽഡിഎഫ് കൺവീനറുടെ പ്രഖ്യാപനത്തിനെതിരെയും രൂക്ഷ വിമർശനമുണ്ട്. മുന്നണി വിപുലീകരണം ഇടത് സ്വഭാവം സംരക്ഷിച്ചും ഇടതുപക്ഷ ധാർമ്മികത ഉയർത്തിപ്പിടിച്ചുമാകണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2

വികസന കാര്യങ്ങളിൽ സർക്കാരിന് ശ്രദ്ധയില്ല. പലവികസന പ്രവർത്തനങ്ങളും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയുന്ന സ്വഭാവത്തിലുള്ളതല്ല. സർക്കാരിനെതിരെ വിമർശനമുന്നയിക്കാതെ നിശബ്ദത പാലിക്കുകയാണ് പലരും. സിപിഎമ്മിന് വിധേയപ്പെടുന്നവരാണ് പല നേതാക്കളും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

3

ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് സിപിഎം തടസം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമർശനമുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് കാസര്‍കോടും സര്‍ക്കാരിനും , സിപിഎമ്മിനും എതിരെ സിപിഐ വാളെടുക്കുന്നത്.

4

സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണെന്നായിരുന്നു പത്തനംതിട്ട ജില്ല സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. അതിന്‍റെ തിരിച്ചടിയും സര്‍ക്കാര്‍ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും സമ്മേളനം വിമര്‍ശിച്ചു.ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

5

മന്ത്രി വീണ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും പത്തനംതിട്ടയില്‍ വിമർശനം ഉയർന്നിരുന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്നായിരുന്നു തിരുവനന്തപുരത്ത് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം.

6

പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+