കാഞ്ഞങ്ങാട് നഗരസഭ പൊതുശ്മശാനം കുറച്ച് വെറൈറ്റിയാണ്, ഒന്നില്‍ പേര് മരിച്ചാല്‍ കുടുങ്ങും
കാഞ്ഞങ്ങാട്: ഒരു ദിവസം ഒരാള്‍ മരിച്ചാല്‍ മതി. കാഞ്ഞങ്ങാട് നഗരസഭ മനസ്സില്‍ പറയുന്നത് ഇക്കാര്യമായിരിക്കും. കേട്ടിട്ട് ഞെട്ടണ്ട. ഇത് അവര്‍ പറയാന്‍ സാധ്യതയുള്ള കാര്യമാണ്. ഇവിടെ ശ്മശാനത്തിന്റെ കാര്യം അങ്ങനെയാണ്. ഇവിടെ നഗരസഭയുടെ പൊതുശ്മാശനത്തിന്റെ കാര്യം ദയനീയമാണ്. ഒരു ദിവസം ഒന്നിലധികം മരിച്ചാല്‍ ഇവര്‍ കുടുങ്ങുമെന്ന് സാരം. ഒരു ദിവസം ഒരു മൃതദേഹം സംസ്കാരിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. പതിനൊന്ന് വര്‍ഷം മുമ്പ് 17 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച നഗരസഭയുടെ പൊതുശ്മശാനമാണ് അധകൃതരുടെ കൈയ്യിലിരുപ്പ് കൊണ്ട് നശിക്കുന്നത്.

എല്ലാ വിധ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കാനായി മൂന്ന് ബര്‍ണറുകളും സ്ഥാപിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണവും ഇപ്പോള്‍ യാതൊരു കാര്യത്തിനും കൊള്ളാതെ ഉപയോഗശൂന്യമായ നിലയിലാണ്. ഒരു ദിവസം ഒന്നിലധികം മൃതദേഹങ്ങള്‍ എത്തിയാല്‍ ഒന്ന് തിരിച്ച് കൊണ്ട് പോകേണ്ട സ്ഥിതിയാണ്. ഇത് മാത്രമല്ല പ്രശ്നം. ശ്മശാനത്തിനായി ഒരുക്കിയ ജലവിതരണ സംവിധാനവും ശുചിമുറികളും തകരാറിലായി. ഹൊസ്ദൂര്‍ഗ് കോട്ടയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന ശ്മശാനത്തിനാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. മാരിയമ്മ സേവാസമിതിക്കാണ് ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല ഇപ്പോഴുള്ളത്.
മാരിയമ്മ സേവാസമിതി ഇപ്പോള്‍ ഓരോ മൃതദേഹം സംസ്കരിക്കുന്നതിനും കിട്ടുന്ന തുകയില്‍ നിന്നും ഒരു നിശ്ചിത തുക നഗരസഭയില്‍ അടയ്ക്കുന്നുണ്ട്. അടുത്ത കാലത്ത് നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷനായ രവീന്ദ്രന് പുതുക്കൈയുടെ നേതൃത്വത്തില്‍ പ്രദേശവാസിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ഇവിടെ എത്തിച്ചെങ്കിലും സൗകര്യമില്ലാതിരുന്നതിനാല്‍ മടക്കി. ഒടുവില്‍ നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പൊതുശ്മശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇത്രയധികം പ്രതിസന്ധിയിലാണ് കാഞ്ഞങ്ങാട്ടുകാര്‍.
മംഗളൂരുവില്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതം ചെലവിട്ടാണ് ശ്മശാനത്തില്‍ കാസ്റ്റ് അയണില്‍ മൂന്ന് ബര്‍ണറില്‍ സ്ഥാപിച്ചത്. ആദ്യം ചിരട്ടയായിരുന്നു ബര്‍ണറില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പിന്നീട് ഉപ്പ് ഉപയോഗിച്ചിരുന്നു. ഇതോടെ ബര്‍ണര്‍ പൊട്ടി. പിന്നീട് വിറകുകളാണ് ഉപയോഗിച്ച്തുടങ്ങി. എന്നാല്‍കൂടുതല്‍ സമയെടുക്കാന് തുടങ്ങി. രണ്ട് ബര്‍ണറുകള്‍ ഉപയോഗിക്കാനാവാത്ത സാഹചര്യത്തില്‍ ശ്മാശനത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും പ്രതിസന്ധിയിലാണെന്ന് പറയാം. ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച ശ്മശാനമാണ് ഇതോടെ നശിക്കുന്നത്. നഗരസഭാ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications