Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയിൽ വേണോ, വേണ്ടയോ ? കാസർഗോഡുകാരുടെ പ്രതികരണം ഇങ്ങനെ...

കാസർഗോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 24 ന്യൂസ് ചാനൽ നടത്തുന്ന സർവേയുടെ കൂടുതൽ ഫലങ്ങൾ പുറത്ത്. എൽഡിഎഫ് സർക്കാരിന്റെയും സിപിഎമ്മിന്റയും സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

പദ്ധതിയെ 48 ശതമാനം പേരും അനുകൂലിക്കുന്നതായാണ് ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലൂടെ വ്യക്തമായത്. കെ റെയിലിനെ അനുകൂലിക്കാത്തവരുടെ എണ്ണം 37 ശതമാനമാണ്. 15 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ല.

krail

ആകെ 20,000 സാമ്പിളുകളാണ് സര്‍വേയുടെ ഭാഗമായി കോര്‍ (സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന രീതിയിലായിരുന്നു സാമ്പിള്‍ ശേഖരണം. അതിൽ കാസർഗോഡ് മണ്ഡലത്തിലെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയായാണ് കേരളത്തിൽ കെ റെയിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ അതിവേഗ റെയിൽ പാത ഒരുക്കി യാത്രാ സമയം നാല് മണിക്കൂറാക്കി ചുരുക്കാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിൽ നിശ്ചയിച്ചിരുന്നത്. (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)​. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റേഷൻ ഉണ്ടാവുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

റെയിൽവേ വികസനത്തിൽ മാത്രമല്ല, ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ മതിയായ അടിസ്ഥാന വികസനം എത്താത്ത കാസർഗോഡ് ജില്ലയെ കൂടി പരിഗണിക്കുന്ന പദ്ധതിയായിരുന്നു കെ-റെയിൽ. ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന കാസർഗോഡുകാർ കെ-റെയിലിന് അനുകൂലമായി പ്രതികരിച്ചതിന് മുഖ്യകാരണവും ഇത് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+