Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍', കൊവിഡ് കാലത്ത് കയ്യടി നേടി കാസർകോടൻ മാതൃക

കാസർകോഡ്: കോവിഡ് പ്രതിരോധത്തിനായി കാസര്‍കോട് ജില്ലാ ഭരണകൂടം അവതരിപ്പിച്ച മാതൃകയ്ക്ക് സംസ്ഥാന തലത്തില്‍ വന്‍ സ്വീകാര്യത. 'നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍' എന്ന ആശയമാണ് ഒടുവില്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവാണ് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ഈ ആശയം അവതരിപ്പിച്ചത്. കമ്മിറ്റി അംഗീകരിച്ചതോടെ ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ഭരണാധികാരികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഈ നിര്‍ദ്ദേശ അവതരിപ്പിച്ചു. ഇതോടെ സംസ്ഥാന തലത്തില്‍ ഈ ആശയം നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു .

കോവിഡ് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കള്‍ വഴിയുള്ള കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യമിടുന്നത്. കോവിഡ് രോഗവ്യാപനം തടയുന്നതിന് കൃത്യമായ പദ്ധതികളുടെ ആസൂത്രണത്തിലൂടെയും നടത്തിപ്പിലൂടെയും കാസര്‍കോട് ജില്ലയും ജില്ലയുടെ മാതൃകകളും ഇതിനുമുമ്പും സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. രോഗവ്യാപനം രൂക്ഷമായിരുന്ന രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി രോഗവ്യാപന തോത് കുറയ്ക്കാന്‍ നടപ്പിലാക്കിയ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

onam

ജില്ലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ആണ് അന്ന് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കിയത്. പിന്നീട് കണ്ണൂരും തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലും ഈ പദ്ധതിയെ അതേ പടി നടപ്പിലാക്കുകയായിരുന്നു. രാജ്യവ്യാപകമായി സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്, വീടുകളില്‍ നിന്ന് ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി, ജില്ലാ പോലീസ് കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ആവശ്യസാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും ജില്ലയില്‍ വിജയമായിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്ന് മറ്റു പല ജില്ലകളും ഈ പദ്ധതിയെ അനുകരിക്കുകയായിരുന്നു.

സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് എല്ലാ വകുപ്പുകളേയും ഒരു കുടക്കീഴില്‍ അണിനിരത്തി നടപ്പിലാക്കിയ കെയര്‍ ഫോര്‍ കാസര്‍കോട് പദ്ധതിയും കേന്ദ്ര സര്‍ക്കാറിന്റെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കിയ മാഷ് പദ്ധതിയാണ് സംസ്ഥനതലത്തില്‍ പ്രശംസ നേടിയ മറ്റൊരു പദ്ധതി. ഈ പദ്ധതി പ്രകാരം കോവിഡ് നിര്‍വ്യാപന ബോധവത്കരണത്തിനായി ജില്ലയിലെ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരെ നിയമിച്ചു. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും പൊതുജനങ്ങളെ ഈ അധ്യാപകര്‍ നിരന്തരം ബോധവത്കരിച്ചുകൊണ്ടിരിക്കുന്നു.

കോവിഡ് നിയന്ത്രണ നിയമലംഘനം കണ്ടാല്‍,അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നതാണ് മാഷ് പദ്ധതി. കാസര്‍കോട് ജില്ലാഭരണകൂടം നടപ്പാക്കിയ മാഷ് പദ്ധതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. പിന്നീട് മറ്റെല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ സ്വഭവനങ്ങളില്‍ തന്നെ ചികിത്സിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതിയും കാസര്‍കോട് ജില്ല ഭരണസംവിധാനമാണ് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയത്. 150 ലേറെ രോഗികളാണ് വീടുകളില്‍ തന്നെ ജില്ലയില്‍ ചികിത്സയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+