ലോണെടുത്ത് 700 കോടി രൂപ കുവൈറ്റിലെ ബാങ്കിനെ പറ്റിച്ചു; പിന്നിൽ മലയാളികൾ, 1425 പേർക്കെതിരെ അന്വേഷണം
തിരുവനന്തപുരം: കുവൈറ്റിൽ നിന്ന് ലോണെടുത്ത് മുങ്ങിയ സംഭവത്തിൽ മലയാളികൾക്കെതിരെ കേസെടുത്തു. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് മലയാളികൾക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നത്. 700 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്ന് കോടികൾ പ്രതികൾ ലോണായി എടുത്ത ശേഷം മുങ്ങുകയായിരുന്നു.
നഴ്‌സുമാർ ഉൾപ്പെടെ തട്ടിപ്പ് നടത്തിയവരിൽ ഉൾപ്പെടുന്നു എന്നാണ് സൂചന. 50 ലക്ഷം രൂപ മുതൽ രണ്ട് കോടി വരെയുള്ള തുകകൾ ലോണായി എടുത്തവർ ഇക്കൂട്ടത്തിലുണ്ട്. ആകെ 1425 മലയാളികൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് നൽകിയ പരാതിയിൽ സംസ്ഥാനത്ത് പത്തോളം കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേസുകളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റിലെ ഗൾഫ് ബാങ്ക് ജീവനക്കാർ അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയ സംഘം എഡിജിപിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. വിവിധ കേസുകളിലായി പത്തോളം പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സുമാരായി ജോലി ചെയ്‌തവർക്ക് എതിരായാണ് കൂടുതൽ പരാതികളും വന്നിരിക്കുന്നത്. കോവിഡിന് ശേഷം കുവൈറ്റ് വിട്ട പലരും ജോലിക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോവുകയും ചെയ്‌തിട്ടുണ്ട്. കുവൈറ്റിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും തട്ടിപ്പ് നടത്തിയവരുടെ കൂട്ടത്തിലുണ്ട്.
സംഭവത്തിൽ കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എറണാകുളം, കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗങ്ങളായിരിക്കും കേസിൽ അന്വേഷണം നടത്തുക. ദക്ഷിണ മേഖല ഐജിയാവും അന്വേഷണം ഏകോപിപ്പിക്കുക. ഒരു മാസം മുൻപാണ് കുവൈറ്റിലെ ബാങ്ക് അധികൃതർ വിഷയം ആദ്യം ഉന്നയിച്ചത്.
വായ്‌പ എടുത്ത ശേഷം ഭൂരിഭാഗം പേരും ബ്രിട്ടൻ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറിയെന്നാണ് പോലീസ് പറയുന്നത്. 2020-22 കാലഘട്ടത്തിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തുടക്കത്തിൽ ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം കൃത്യമായി തിരിച്ചടി നടത്തിയ പ്രതികൾ ബാങ്കിന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷം വലിയ തുക ലോണെടുത്ത് മുങ്ങുകയായിരുന്നു.
എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും കേരളത്തിലേക്ക് തന്നെ തിരിച്ചുവന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ കേരള പോലീസിനെ സമീപിച്ചത്. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കമാണ് പരാതിയിൽ നൽകിയിരിക്കുന്നത്. കൃത്യം നടന്നത് കേരളത്തിൽ അല്ലെങ്കിലും വിദേശത്ത് നടന്ന കുറ്റകൃത്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications