Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഭാര്യക്കില്ല'; വിവാഹമോചന കേസിൽ ഹൈക്കോടതി

കൊച്ചി: ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഭാര്യയ്ക്കില്ലെന്ന പരാമർശവുമായി കേരള ഹൈക്കോടതി. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി ഒരു ഭാര്യയും ശാരീരീകവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രനും ജി ഗിരീഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭാര്യയുടെ ക്രൂരതകൾ സഹിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്‌തു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാണ് താനെന്ന് ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി ഉത്തരവ്.

keralahighcourt

1994ലാണ് ഇരുവരും വിവാഹിതരായത്. 1997ൽ ഇരുവർക്കും ഒരു ആൺകുട്ടിയുണ്ടായി. എന്നാൽ വിവാഹം കഴിഞ്ഞു വൈകാതെ തന്നെ ഭാര്യ അകാരണമായി അവഹേളിക്കാന്‍ ആരംഭിച്ചെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. മാതാപിതാക്കളെ വിട്ടുമാറി താമസിക്കാൻ‍ നിർബന്ധിച്ചുവെന്നും ഭാര്യയെന്ന നിലയിലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും ഇയാൾ പരാതിയിൽ പറയുന്നു.

വഴക്കും മറ്റ് കാര്യങ്ങളും കാരണം പലപ്പോഴും അയൽവാസികൾക്ക് ഇടപെടേണ്ടി വന്നു. ഭക്ഷണമുണ്ടാക്കാനോ വീട്ടുജോലികൾ ചെയ്യാനോ ഭാര്യ ഒരുക്കമായിരുന്നില്ല. നിർബന്ധം സഹിക്ക വയ്യാതെ വാടക വീട്ടിലേക്കു മാറിയിട്ടും ഭാര്യയുടെ ഉപദ്രവം തുടർന്നതോടെ താൻ സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നും ഭർത്താവ് പറയുന്നു. ഭാര്യ അവരുടെ പിതാവിനും സഹോദരനുമൊപ്പം സ്വന്തം വീട്ടിലേക്ക് പോയതോടെ 2002ൽ ഭാര്യയുടെ ക്രൂരതകൾക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി.

ഇതിനിടെ ഭാര്യ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹിക പീഡനം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകി. ഭാര്യ ശ്രദ്ധിക്കാതായതോടെ മകന്റെ കാര്യങ്ങളും താൻ നോക്കി തുടങ്ങിയെന്നും വൈകാതെ വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചുവെന്നുമാണ് ഭർത്താവ് അവകാശപ്പെടുന്നത്.

എന്നാൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങൾക്ക് ഇരയാണ് താനെന്നായിരുന്നു ഭാര്യ പ്രതികരിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം ഉപദ്രവിച്ചു. മദ്യപാനിയായ ഭർത്താവ് നിരന്തരം ചീത്ത കൂട്ടുകെട്ടിലായിരുന്നു. മദ്യപിച്ചു വന്ന് അയൽക്കാരുമായി വഴക്കുണ്ടാക്കി. ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്രം നടത്തേണ്ടി വന്നുവെന്നും അവർ ആരോപിക്കുന്നു.

മകനെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിച്ചില്ലെന്നും ഭാര്യ കുടുംബ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ദൈവം കൂട്ടിയോജിപ്പിച്ചത് വേര്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനത്തിന് തയ്യാറല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇതിന് ശേഷമാണ് ഭര്‍ത്താവ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു. ഇതോടെ ഹൈക്കോടതി ഭർത്താവിന്റെ വിവാഹമോചന ആവശ്യം തള്ളിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+