'ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഭാര്യക്കില്ല'; വിവാഹമോചന കേസിൽ ഹൈക്കോടതി
കൊച്ചി: ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഭാര്യയ്ക്കില്ലെന്ന പരാമർശവുമായി കേരള ഹൈക്കോടതി. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി ഒരു ഭാര്യയും ശാരീരീകവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രനും ജി ഗിരീഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭാര്യയുടെ ക്രൂരതകൾ സഹിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്‌തു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാണ് താനെന്ന് ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി ഉത്തരവ്.

1994ലാണ് ഇരുവരും വിവാഹിതരായത്. 1997ൽ ഇരുവർക്കും ഒരു ആൺകുട്ടിയുണ്ടായി. എന്നാൽ വിവാഹം കഴിഞ്ഞു വൈകാതെ തന്നെ ഭാര്യ അകാരണമായി അവഹേളിക്കാന്‍ ആരംഭിച്ചെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. മാതാപിതാക്കളെ വിട്ടുമാറി താമസിക്കാൻ നിർബന്ധിച്ചുവെന്നും ഭാര്യയെന്ന നിലയിലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും ഇയാൾ പരാതിയിൽ പറയുന്നു.
വഴക്കും മറ്റ് കാര്യങ്ങളും കാരണം പലപ്പോഴും അയൽവാസികൾക്ക് ഇടപെടേണ്ടി വന്നു. ഭക്ഷണമുണ്ടാക്കാനോ വീട്ടുജോലികൾ ചെയ്യാനോ ഭാര്യ ഒരുക്കമായിരുന്നില്ല. നിർബന്ധം സഹിക്ക വയ്യാതെ വാടക വീട്ടിലേക്കു മാറിയിട്ടും ഭാര്യയുടെ ഉപദ്രവം തുടർന്നതോടെ താൻ സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നും ഭർത്താവ് പറയുന്നു. ഭാര്യ അവരുടെ പിതാവിനും സഹോദരനുമൊപ്പം സ്വന്തം വീട്ടിലേക്ക് പോയതോടെ 2002ൽ ഭാര്യയുടെ ക്രൂരതകൾക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി.
ഇതിനിടെ ഭാര്യ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹിക പീഡനം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകി. ഭാര്യ ശ്രദ്ധിക്കാതായതോടെ മകന്റെ കാര്യങ്ങളും താൻ നോക്കി തുടങ്ങിയെന്നും വൈകാതെ വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചുവെന്നുമാണ് ഭർത്താവ് അവകാശപ്പെടുന്നത്.
എന്നാൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങൾക്ക് ഇരയാണ് താനെന്നായിരുന്നു ഭാര്യ പ്രതികരിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം ഉപദ്രവിച്ചു. മദ്യപാനിയായ ഭർത്താവ് നിരന്തരം ചീത്ത കൂട്ടുകെട്ടിലായിരുന്നു. മദ്യപിച്ചു വന്ന് അയൽക്കാരുമായി വഴക്കുണ്ടാക്കി. ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്രം നടത്തേണ്ടി വന്നുവെന്നും അവർ ആരോപിക്കുന്നു.
മകനെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിച്ചില്ലെന്നും ഭാര്യ കുടുംബ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ദൈവം കൂട്ടിയോജിപ്പിച്ചത് വേര്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനത്തിന് തയ്യാറല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇതിന് ശേഷമാണ് ഭര്‍ത്താവ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു. ഇതോടെ ഹൈക്കോടതി ഭർത്താവിന്റെ വിവാഹമോചന ആവശ്യം തള്ളിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications